Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനസ്സ് തൊട്ടറിഞ്ഞ് മാധവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:32 pm IST
inLifestyle

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും അനുദിനം വര്‍ധിയ്‌ക്കുമ്പോള്‍, നിരാശ്രയരായ പെണ്‍കുട്ടികള്‍ക്ക് സാന്ത്വനവും സംരക്ഷണവുമേകാന്‍ കടലോളം വാത്സ്യല്യവുമായി ഒരു സ്‌നേഹസൗധം. ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ചവരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെ പതിനാറുപേരടങ്ങുന്ന മാധവസേവാസമിതി എന്ന സ്‌നേഹക്കൂട്ടിന്റെ ഉള്‍ക്കരുത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സംരംഭം.

അവശരും അശരണരുമായ നിര്‍ദ്ധന രോഗികള്‍ക്ക് വൈദ്യസഹായമെത്തിക്കുന്നതിനുള്ള ആദ്യ പദ്ധതി വിജയിച്ചപ്പോള്‍ മാധവം ബാലികാസദനമെന്ന പേരില്‍ അബലകളും ആലംബഹീനരുമായ പെണ്‍കുട്ടികളെ സംരക്ഷിക്കുവാനുള്ള നീക്കത്തെ പലരും എതിര്‍ത്തിരുന്നു. കാരണം പെണ്‍കുട്ടികളുടെ കാര്യമാകുമ്പോള്‍ ഉണ്ടാകുന്ന ആപല്‍ശങ്ക തന്നെ. എന്നാല്‍ എന്തും നേരിടുവാനുള്ള ആത്മധൈര്യത്തില്‍ നിന്നും ചേര്‍ത്തല തുറവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധവസേവാ സമിതി പിന്നോട്ടുപോയില്ല.

തുടക്കം

2003 മെയ് മാസത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഏഴോളം കുട്ടികളുമായി ഈ സംരംഭത്തിന് തുടക്കമിട്ടു. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിന്റെ സഹായത്തോടെ ധാരാളം കുട്ടികള്‍ വന്നുചേര്‍ന്നു. സമീപദേശത്തെ കുട്ടികളെ കൂടാതെ മറയൂര്‍, കാന്തല്ലൂര്‍, കീഴാനെല്ലൂര്‍,അട്ടപ്പാടി, എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ബാല്യത്തിലെ നൊമ്പരപ്പെടുത്തുന്ന ഒരുപിടി ഓര്‍മകളെ മാറ്റിനിര്‍ത്തി അവരിപ്പോള്‍ മാധവത്തിന്റെ കൈക്കുടന്നയിലെ വാത്സല്യം നുകരുകയാണ്.

കെ.ജി. ശ്രീധരന്‍ നായര്‍ എന്ന കുട്ടികളുടെ സ്വന്തം ശ്രീധരന്‍ മാമനാണ് ഇപ്പോള്‍ മാധവത്തിന്റെ സെക്രട്ടറി. ഒരു ബാങ്കിന്റെ ഉന്നതാധികാരസ്ഥാനത്തുനിന്നും സ്വമേധയാ വിരമിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. മാതൃവാത്സല്യത്തോടെ കുട്ടികളുടെ ഓരോ നിശ്വാസങ്ങളിലും അതീവ ശ്രദ്ധാലുക്കളാണ് മാതൃസേവാ സമിതിയും ജീവനക്കാരായ പി.ഡി. പൊന്നമ്മയും സിന്ധുവും.

ചിട്ടകള്‍

ചിട്ടകള്‍ക്ക് ഒരു വിട്ടുവീഴ്ചയും ഇവിടെ ചെയ്യാറില്ല. പുലര്‍ച്ചെ നാലുമണിക്ക് മാധവം ഉണരും. ചെറിയ കുട്ടികള്‍ക്ക് അഞ്ച് എന്നൊരു പരിഗണനയുണ്ട്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പ്രാര്‍ത്ഥന. അതിനുശേഷം യോഗ. പിന്നീട് എട്ടുമണിയോടെ പ്രഭാത ഭക്ഷണം. ഓരോ നേരവും ഭക്ഷണത്തിന് മുമ്പ് അന്നം നല്‍കുന്ന ഈശ്വരനെ സ്മരിച്ച് ഭോജനമന്ത്രം ചൊല്ലാന്‍ കുട്ടികള്‍ മറക്കാറില്ല. പിന്നെ കുട്ടികളെല്ലാം സ്‌കൂളിലേക്ക്. സ്‌കൂളുകള്‍ അടുത്തുതന്നെയായതിനാല്‍ ഉച്ചയൂണ് മാധവത്തില്‍ നിന്നുതന്നെ കഴിക്കണമെന്ന നിബന്ധനയുമുണ്ട്. കുട്ടികളുടെ ഇഷ്ടമനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

നാലുമണിക്ക് സ്‌കൂള്‍ വിട്ടുവന്നാല്‍ ചായയും ലഘുഭക്ഷണവും ഉണ്ടാകും. കുട്ടികള്‍ പഠനത്തിലേക്ക് മാത്രം ഒതുങ്ങിപ്പോവാതെ, കളിച്ചുവളരാനുള്ള അന്തരീക്ഷവും മാധവം ഒരുക്കുന്നു. സന്ധ്യാവന്ദനവും നിര്‍ബന്ധം. പഠിക്കുന്നതിനായി കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേക പഠന സൗകര്യവും     ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകള്‍ നടത്തുന്നതിനും മാധവം പ്രത്യേകം ശ്രദ്ധകൊടുക്കുന്നു. ചിട്ടയായ ജീവിത ശൈലികള്‍ കൊണ്ട് അച്ചടക്കമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് മാധവം.

നേട്ടങ്ങള്‍

ഉപരിപഠനത്തിന് ശേഷം ആതുരസേവന രംഗത്തേയ്‌ക്ക് അനവധി കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ മാധവത്തിനായിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രാഗത്ഭ്യം തെളിയിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥിനികളും. ജന്മസിദ്ധമായ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങളും അംഗീകാരപത്രങ്ങളും സൂക്ഷിക്കുന്നതിനും മാധവ സേവാസമിതി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സഹായ ഹസ്തങ്ങള്‍

വിവിധമേഖലകളില്‍ നിന്നും ഒരുപാട് വ്യക്തികളും സംഘടനകളും സഹായഹസ്തവുമായി മുന്നോട്ടുവരുന്നുണ്ട്. സഹായത്തിനായ് ആരേയും സമീപിക്കാറുമില്ല. വഴി അറിയുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള രണ്ട് ബോര്‍ഡുകളിലല്ലാതെ മാധവത്തിന്റെ പേരുമില്ല. ചേര്‍ത്തല തുറവൂര്‍ മന്നത്ത് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ പിന്‍ബലത്തോടെയാണ് ഈ സ്‌നേഹമന്ദിരം പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ പഠനത്തിനും മറ്റും സഹായിക്കുന്നവരുണ്ട്. അന്നദാനം നടത്തുന്നവര്‍ അന്നേദിവസം മാധവത്തില്‍ കുട്ടികളോടൊപ്പമാണ് ഭക്ഷണം കഴിക്കുക. ഇപ്പോള്‍ 51 കുട്ടികളാണ് മാധവത്തിന്റെ തണലില്‍ കഴിയുന്നത്. ജന്മനാ മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഒരു പുതിയ പദ്ധതിയും മാധവത്തിന്റെ ആലോചനയിലുണ്ട്.

ദുഃഖത്തില്‍ വച്ചേറ്റവും വലിയത് നിരാശ്രയത്വമാണെന്ന തിരിച്ചറിവ് കനലായി മനസിലെരിയുമ്പോള്‍ സ്‌നേഹസാഗരമായി തഴുകുകയാണ് മാധവം. ഇവിടെനിന്നും സ്‌നേഹപീയൂഷം ആവോളം നുകരുമ്പോഴും സ്വന്തം അന്നത്തില്‍ നിന്നും ഒരു വറ്റും നാണം മറയ്‌ക്കാന്‍ വസ്ത്രവും നല്‍കാന്‍ മനക്കരുത്തും ആരോഗ്യവുമുണ്ടെങ്കില്‍ ഒരമ്മയും നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മുതിരരുതെന്നുമാണ് ഈ കുരുന്നുമുഖങ്ങള്‍ ഉള്ളുപൊള്ളിച്ചുകൊണ്ട് വിളിച്ചുപറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.