Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് പ്രവേശനോത്സവം: പതിനായിരത്തിലധികം കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 10:18 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ ഇന്ന് പതിനായിരത്തിലധികം കുരുന്നുകള്‍ അക്ഷരമുറ്റത്തെത്തും. പ്രവേശനോത്സവങ്ങള്‍ ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാതല പ്രവേശനോത്സവം കുടമാളൂര്‍ ഗവ. എച്ച്എസ് എല്‍പി സ്‌കൂളിലാണ് നടക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിനു മുന്നോടിയായി നടക്കുന്ന വിളംബര റാലി കോട്ടയം ഡിവൈഎസ്പി പി.എ. അജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. സ്‌കൂളുകളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാമുഖ്യം നല്‍കിയുള്ള ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. അദ്ധ്യാപകര്‍ മധുര പലഹാരങ്ങള്‍ നല്‍കിയാണ് നവാഗതരായ കുരുന്നുകളെ ക്ലാസ്‌റൂമില്‍ സ്വീകരിക്കുന്നത്.

പാഠപുസ്തകം

ഇത്തവണയുമെത്തിയില്ല

കോട്ടയം: പ്രവേശനോത്സവം ഗംഭീരമാക്കുന്നതിന് തയ്യാറെടുക്കുമ്പോഴും പാഠപുസ്തകങ്ങള്‍ ഇത്തവണയും സമയത്തെത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനായില്ല. സിലബസ് മാറിയ പാഠപുസ്തകങ്ങള്‍ എപ്പോഴെത്തുമെന്നും അധികൃതര്‍ക്ക് നിശ്ചയമില്ല. ഇത് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

മുന്‍വര്‍ഷങ്ങളിലും പാഠപുസ്തകങ്ങള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണ് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

ശുചിമുറിയും ശുചിത്വവുമില്ലാത്ത സ്‌കൂളുകള്‍ അറുപതിലധികം

കോട്ടയം: ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശുചിത്വമുറിയില്ലാത്തയും മതിയായ ശുചിത്വമില്ലാത്തതുമായ സ്‌കൂളുകള്‍ കണ്ടെത്തി. ഇത്തരത്തിലുള്ള അറുപതിലധികം സ്‌കൂളുകള്‍ക്കാണ് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എട്ടു സ്വകാര്യ സ്‌കൂളുകളുമിതില്‍പ്പെടും. ഇവിടെ ശുചിമുറികള്‍ പര്യാപ്തമല്ല. പത്തു സ്‌കൂളുകളില്‍ ശുചിത്വമില്ലാത്ത പാചകപ്പുരകളാണുള്ളത്. ശുദ്ധജല വിതരണ സംവിധാനത്തിലും വീഴ്ചവരുത്തിയ സ്‌കൂളുകളുമിതിലുണ്ട്.

ശുചിമുറികളുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃര്‍ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഈ സ്‌കൂളുകള്‍ ഇന്ന് തുറക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

രക്ഷിതാക്കളെ ചൂഷണം ചെയ്യാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

കോട്ടയം: അദ്ധ്യയന വര്‍ഷത്തിനാരംഭം കുറിച്ച് സ്‌കൂള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവങ്ങള്‍ ഗംഭീരമാക്കാന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും തയ്യാറായിക്കഴിഞ്ഞു. ഈ അവസരത്തില്‍ രക്ഷിതാക്കളെ പരമാവധി ചൂഷണം ചെയ്യുന്നതിന് സ്‌കൂള്‍ വിപണിയോടൊപ്പം മത്സരിക്കുകയാണ് എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റും. ചെരുപ്പ്, കുട, ബാഗ്, ടിഫിന്‍ബോക്‌സ്, സോക്‌സ് തുടങ്ങിയവയ്‌ക്കുപുറമേ ടെക്‌സ് ബുക്കുകള്‍, നോട്ടുബുക്കുകള്‍ ഇവ പൊതിയുന്ന പേപ്പര്‍, യൂണി ഫോം ഇവയ്‌ക്കെല്ലാം രക്ഷിതാക്കള്‍ പണം കണ്ടെത്തണം.

ബാഗ്, സോക്‌സ്, യൂണിഫോം, പുസ്തകങ്ങള്‍, ബുക്കുകള്‍, പേന, പെന്‍സില്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും സ്‌കൂളില്‍ നിന്നുതന്നെ വാങ്ങണമെന്നാണ് എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. ഓരോന്നിന്റെ വില പ്രത്യേകം പറയുന്നതിനുപകരം ഇവയ്‌ക്കെല്ലാംകൂടിയുള്ളതുക അടയ്‌ക്കാനാണ് മാനേജ്‌മെന്റ് പറയുന്നത്.

ബാഗിലും പുസ്തകത്തിലും, നോട്ടുബുക്കിലും ഇവപൊതിയുന്ന പേപ്പറിലുമടക്കം സ്‌കൂളിന്റെ പേര് ആലേഘനം ചെയ്തിട്ടുണ്ട്. പൊതുവിപണിയിലേക്കാള്‍ കൂടുതല്‍ വിലകൊടുത്ത് സ്‌കൂളിന്റെ പര സ്യം ചുമക്കുകയാണ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

പാഠപുസ്തകങ്ങളും യൂണിഫോമും എത്താത്തതില്‍ വ്യാപക പ്രതിഷേധം

കോട്ടയം: സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളും യൂണിഫോമും എത്താത്തതില്‍ വ്യാപക പ്രതിഷേധം. കടുത്തുരുത്തിയിലെ 16 സര്‍ക്കാര്‍ സ്‌കൂളുകളിലും 24എയിഡഡ് സ്‌കൂളുകളിലും 2 അണ്‍ എയിഡഡ് സ്‌കൂളുകളിലും 2 സ്‌പെഷ്യല്‍ സ്‌കൂളുകളിലും പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തില്ലെന്ന് പരാതി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപവിദ്യാഭ്യാസജില്ലയുടെ പ്രവേശനോത്സവം കല്ലറ പെരുന്തുരുത്ത് എസ്‌കെവി എല്‍പി സ്‌കൂളില്‍ നടക്കും. വൈക്കം ഉപജില്ലയുടേത് വൈക്കം ആശ്രമം സ്‌കൂളില്‍ നടക്കും. കൊടിതോരണങ്ങളാലലങ്കരിച്ച് മധുരവിതരണവും നടത്തി ക്ലാസുകളിലേക്ക് ആനയിക്കപ്പെടുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകം എപ്പോള്‍ ലഭിക്കുമെന്ന് അധികൃതര്‍ക്ക് അറിയില്ല. യൂണിഫോമിനുള്ള സര്‍ക്കാര്‍ഫണ്ട് ഇതുവരെ അനുവദിച്ചില്ലെന്ന് പിടിഎ ഭാരവാഹികള്‍ ജന്മഭൂമിയോട് പറഞ്ഞു. പാഠപുസ്തകം അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോന്‍സ്‌ജോസഫ് എംഎല്‍എ അറിയിച്ചു.

പോലീസിന്റെ

നിര്‍ദ്ദേശങ്ങള്‍

കോട്ടയം: സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ അമിതമായി കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. വലതുവശം ചേര്‍ന്ന് വഴി നടക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. പക്വതയുള്ളവരും പത്തുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം ഡ്രൈവര്‍മാര്‍. ഓട്ടോകളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി വണ്ടി ഓടിക്കുന്നത് ഒഴിവാക്കണം. ഓട്ടോകളില്‍ പരമാവധി അഞ്ചു കുട്ടികള്‍ മാത്രം. വിദ്യാര്‍ത്ഥികളുടെ ബാഗുകളും മറ്റും വാഹനങ്ങളുടെ പുറത്തേക്ക് കിടക്കരുത്. വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ക്യൂ പാലിക്കുക, വാതിലുകള്‍ അടച്ചശേഷം മാത്രമേ യാത്ര തുടരാവു. സ്‌കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കണം. മദ്യപിച്ച് വാഹനം ഓടിക്കരുത്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈവര്‍മാര്‍ കുട്ടികളുമായി യാത്രാവേളയില്‍ സംസാരിക്കാതിരിക്കാന്‍ കാബിന്‍ തീര്‍ക്കണം. യാതൊരു കാരണവശാലും ഡ്രൈവിങ് വേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ പുകവലിക്കാനോ മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. ബസുകളിലെ ജീവനക്കാര്‍ യാത്രക്കാരോടും വിദ്യാര്‍ത്ഥികളോടും മാന്യമായി പെരുമാറണം. വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചാല്‍ പോസ്‌കോ ആക്ട് 2012 പ്രകാരം കേസെടുക്കും. വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ അലക്ഷ്യമായി നടക്കാതെ റോഡിന്റെ ഓരം ചേര്‍ന്ന് രണ്ടുവരിയായി നടക്കണം. വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം സീബ്രാലൈനില്‍ കൂടി മാത്രം റോഡുമുറിച്ചു കടക്കണം. വാഹനത്തില്‍ ഓടിക്കയറുകയോ ഇറങ്ങുകയോ ചെയ്യരുത്. ഗതാഗത നിയമങ്ങള്‍ കൃത്യമായും പാലിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.