Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊലപാതകിയെ കൊണ്ടുവന്നു; ദുഃഖവും രോഷവും കടിച്ചമര്‍ത്തി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2015, 10:05 pm IST
in Kottayam

കോട്ടയം: ഒരാഴ്ചക്കാലത്തെ നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമായി. പാറമ്പുഴ കൂട്ടക്കൊലപാതകത്തിലെ പ്രതി നരേന്ദ്രകുമാറിനെ തെളിവെടുപ്പിനായി മൂലേപ്പറമ്പില്‍ വീട്ടിലെത്തിച്ചതോടെയാണ് കൊലപാതകിയെ കാണാന്‍ കാത്തിരുന്ന നാട്ടുകാരുടെ ആകാംക്ഷയ്‌ക്ക് വിരാമമായത്. കഴിഞ്ഞ 17ന് കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത അറിഞ്ഞതുമുതല്‍ കൊലപാതകി ആരെന്നറിയാനുള്ള ആകാംക്ഷയായിരുന്നു നാട്ടുകാര്‍ക്ക്. മൂന്നുപേരെയും അരുംകൊല ചെയ്തത് അലക്കുകമ്പനിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആണെന്നറിഞ്ഞതോടെ അയളോടുള്ള വിദ്വേഷം ഉള്ളിലൊതുക്കി തെളിവെടുപ്പിന് കൊണ്ടുവരുന്നതുംകാത്ത് നാട്ടുകാര്‍ അക്ഷമരായി. ഒരു കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകനെയും അരുംകൊല ചെയ്ത കൊലയാളിയെ മുന്നില്‍കണ്ടാല്‍ എന്തും ചെയ്തുപോകുമെന്ന മാനസികാവസ്ഥയിലായിരുന്നു സ്ത്രീകളടക്കമുള്ള നാട്ടുകാര്‍. ദിവസങ്ങള്‍ക്കുമുമ്പ് പ്രതിയെ കോട്ടയത്തെത്തിച്ചെങ്കിലും പാറമ്പുഴയിലെത്തിച്ച് തെളിവെടുക്കാന്‍ പോലീസിനും ആശങ്കയുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും എസ്എന്‍ഡിപിശാഖായോഗം ഭാരവാഹികളെയും ബന്ധപ്പെട്ട് പ്രതിയെ സുരക്ഷിതമായി തെളിവെടുപ്പിന് കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊലപാതകം നടത്തിയ അലക്കുകമ്പനിയിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഉച്ചയ്‌ക്ക് ഒന്നരയോടെ കഞ്ഞിക്കുഴി – തിരുവഞ്ചൂര്‍ റോഡില്‍ ചെട്ടിപ്പടിയില്‍ പോലീസ് വാഹനപരിശോധന തുടങ്ങിയിരുന്നു. രണ്ടരയോടെ പ്രതിയെയുംകൊണ്ട് പോലീസ് വാഹനം സ്ഥലത്തെത്തി. അലക്കുകമ്പനിയോടു ചേര്‍ത്ത് പോലീസ് വാഹനം നിര്‍ത്തി തോക്കേന്തിയ പോലീസുകാരുടെ അകമ്പടിയോടെ പ്രതിയെ അലക്കുകമ്പനിക്കുള്ളിലേക്കു കൊണ്ടുപോയി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരെ ഇരുവശത്തും പോലീസ് തടഞ്ഞുനിര്‍ത്തി. അലക്കുകമ്പനിക്കുള്ളിലെത്തിയ നരേന്ദ്രകുമാര്‍ കൃത്യം നിര്‍വ്വഹിച്ച വിധം പോലീസിനോടു വിവരിച്ചു. കൊലപാതകത്തിനുശേഷം അന്ന് ഉടുത്തിരുന്ന കൈലിമുണ്ട് വലിച്ചെറിഞ്ഞ സ്ഥലവും പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിനുള്ളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലചെയ്യപ്പെട്ട ലാലസണ്‍, പ്രസന്നകുമാരി, പ്രവീണ്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ കത്തിച്ച നിലവിളക്കിനു മുന്നില്‍ വച്ചിരുന്നു.

വിങ്ങുന്ന ഹൃദയത്തോടെ ഇളയമകന്‍ വിബിന്‍ലാലും ബന്ധുക്കളും തെളിവെടുപ്പിന് സാക്ഷികളായി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മിന്നല്‍ വേഗത്തില്‍ പോലീസ് നരേന്ദ്രകുമാറിനെ വാനിനുള്ളില്‍ കയറ്റി. അപ്പോഴേക്കും കൂടിനിന്ന നാട്ടുകാരുടെ ക്ഷമയറ്റു. പുലഭ്യം പറച്ചിലും പുലയാട്ടുകളുമായി അവര്‍ പോലീസ് വാഹനത്തെ വളഞ്ഞു. ഏറെ പണിപ്പെട്ടാണ പോലീസ് വാഹനം മുന്നോട്ടെടുത്തത്.

പ്രതിയെ സംഭവസ്ഥലത്തുനിന്നും കൊണ്ടുപോയശേഷം എആര്‍ ക്യാമ്പിലെ പോലീസുകാരടങ്ങുന്ന സംഘം പ്രതി ഉപേക്ഷിച്ച കൈലിമുണ്ടിനായി സമീപത്തെ കാടുപിടിച്ചുകിടന്ന പറമ്പില്‍ തെരച്ചില്‍ നടത്തി. കുറച്ചു സമയത്തിനുശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കൈലിമുണ്ട് കണ്ടെത്തി. നേരത്തെ തന്നെ കൊലചെയ്യാനുപയോഗിച്ചിരുന്ന കോടാലിയും കത്തി യും വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് മഹസര്‍ തയ്യാറാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഉടന്‍തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു.വി.കുര്യാക്കോസ്, പാമ്പാടി സിഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.