Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റാണാപ്രതാപിന്റെ ദുരൂഹമരണത്തിന് നാലുവയസ് സിബിഐ അന്വേഷണം തേടി രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:13 am IST
in Kollam

പുനലൂര്‍: റാണാപ്രതാപിന്റെ ദുരൂഹമരണത്തിന് നാലാണ്ട് പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ഉന്നത കോണ്‍ഗ്രസ് നേതാവുമടക്കമുള്ളവരുടെ സ്വാധീനമാണ് പ്രതികളെ രക്ഷപ്പെടുത്തുന്നതെന്ന ആരോപണം നിലനില്‍ക്കെ മകന്റെ മരണകാരണം തേടി നിയമപോരാട്ടം തുടരുകയാണ് അച്ഛന്‍ പുനലൂര്‍ മേലേപ്പറമ്പില്‍ വീട്ടില്‍ പ്രസാദ്.

പുനലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥി ആയിരുന്ന റാണാപ്രതാപ് 2011 മാര്‍ച്ച് 26നാണ് കൊല്ലപ്പെടുന്നത്. അവസാനദിവസ പരീക്ഷയെഴുതിയശേഷം സഹപാഠികളായ ലിവിന്‍ജോസ്, ഷെറിന്‍ ജോണ്‍, അച്ചു ജോണ്‍സന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം സ്‌കൂളില്‍ നിന്നിറങ്ങി പട്ടണത്തിലെ ഒരു ബേക്കറിയില്‍ കയറി ജ്യൂസിന് ഓര്‍ഡര്‍ നല്‍കിയിരിക്കവെ പിടഞ്ഞുവീണ് ഒന്നുരണ്ട് മിനിറ്റിനുള്ളില്‍ മരണപ്പെടുകയായിരുന്നു. പിടഞ്ഞുവീണ സമയം തന്നെ കൂടെയുണ്ടായിരുന്ന സഹപാഠികളില്‍ ലിവിന്‍ജോസ്, ഷെറിന്‍ജോണ്‍ എന്നിവര്‍ ഓടിപ്പോയി.

മറ്റുരണ്ടുപേരും പോകാന്‍ തുടങ്ങിയപ്പോള്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ വിവരം ഫോണില്‍ അവര്‍ റാണായുടെ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടില്‍ നിന്നും 15 മിനിറ്റിനുള്ളില്‍ റാണായുടെ സഹോദരനും അച്ഛനും അവിടെയെത്തിയപ്പോള്‍ നിശ്ചലനായി കിടക്കുന്ന രീതിയിലാണ് കണ്ടത്. ഉടന്‍തന്നെ ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും ഇത്രനേരം മുമ്പുതന്നെ റാണാ മരണപ്പെട്ടതായുള്ള വിവരമാണ് ഡോക്ടര്‍ അറിയിച്ചത്. അതിനിടെ മറ്റു രണ്ടുപേരും അപ്രത്യക്ഷരായിരുന്നു.

സൈനേഡ് പോലുള്ള മാരകവിഷമാണെങ്കില്‍ മാത്രമെ ഇത്രപെട്ടെന്നുള്ള മരണം സംഭവിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്ചക്കുശേഷം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതു മുതല്‍ പോലീസില്‍ നിന്നും ആസിഡ് കഴിച്ചുള്ള മരണം എന്ന പ്രചരണം ആരംഭിച്ചിരുന്നതായി പ്രസാദ് പറയുന്നു.

പരീക്ഷയില്‍ തോല്‍ക്കുമെന്ന് കരുതിയുള്ള ആത്മഹത്യയെന്ന് പ്രചരിപ്പിക്കാനും പോലീസ് ശ്രമിച്ചു. റാണായുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത് അയല്‍വാസിയും നിരവധി വര്‍ഷങ്ങളായി റാണായുടെ വീട്ടുകാരുമായി നിരവധി സിവില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്ന അമേരിക്കന്‍ മലയാളി കവനന്റ് മിനിസ്ട്രീസ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിയിരുന്ന കോശി സാമുവല്‍ എന്നയാളാണ് ഇതിനുപിന്നിലെന്നാണ്.

അയാളുമായുള്ള ഒരു കേസിലെ വിധി കൊട്ടാരക്കര സബ്‌കോടതിയില്‍ നിന്നും റാണായുടെ വീട്ടുകാര്‍ക്ക് അനുകൂലമായി 12 വര്‍ഷത്തിന് ശേഷം വന്നിരുന്നു. റാണായുടെ മരണം നടക്കുന്നതിന് രണ്ടുമൂന്നുമാസം മുമ്പായിരുന്നു ഇത്. ഈ അമേരിക്കന്‍ മലയാളിയുടെ കെട്ടിടത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു റാണാ, മരിച്ചുവീഴുമ്പോള്‍ ഓടിപ്പോയ ലിവിന്‍ ജോസും ഷെറിന്‍ ജോണും അവരുടെ മാതാപിതാക്കളും.നിരവധി തവണ തിരുവനന്തപുരത്തെ കെമിക്കല്‍ ലാബില്‍ കയറിയിറങ്ങി പുനലൂര്‍ സിഐ സ്റ്റുവര്‍ട്ട് കീലറും ഡിവൈഎസ്പി വര്‍ഗീസും ആസിഡെന്ന റിപ്പോര്‍ട്ട് സംഘടിപ്പിച്ചതും ജ്യൂസ് കുടിച്ചെന്ന് പറയുന്നതും കൂടെയുണ്ടായിട്ടും പിടഞ്ഞുവീണപ്പോള്‍ ഓടിപ്പോയവരും പോലീസും മാത്രമാണെന്ന് പ്രസാദ് ചൂണ്ടിക്കാട്ടുന്നു.

സംശയം അമേരിക്കന്‍ മലയാളിയിലേക്ക് നീങ്ങിയത് രണ്ടുമാസത്തോളമായപ്പോഴാണ്. ഈ വിവരം രഹസ്യമായി റാണായുടെ ബന്ധുക്കള്‍ പോലീസില്‍ അറിയിച്ച് രണ്ടുമൂന്നുദിവസത്തിനുള്ളില്‍ മുങ്ങിയ അമേരിക്കന്‍ മലയാളി പിന്നീട് ഇപ്പോള്‍ നാലുവര്‍ഷം ആകുമ്പോഴും തിരികെ വന്നിട്ടില്ല.

യാതൊരു വിധത്തിലുള്ള അന്വേഷണവും നടക്കാത്തതിനെ തുടര്‍ന്ന് റാണായുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോള്‍

മൂന്നുവര്‍ഷത്തോളമായിട്ടും യാതൊരു അന്വേഷണവും നടക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതി സിബിഐ നിലപാട് തേടിയിരിക്കുകയാണ്. ജസ്റ്റിസ് പി.ഉബൈദാണ് കേസ് പരിഗണിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ഒരു വര്‍ഷം മുമ്പ് ഓടിപ്പോയ സഹപാഠികളായ ലിവിന്‍ ജോസിനെയും ഷെറിന്‍ ജോണിനെയും നാര്‍ക്കോ ബ്രെയിന്‍ മാപ്പിങ് ഇവയ്‌ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ സംവിധാനം നിലവിലുള്ള അഹമ്മദാബാദില്‍ കൊണ്ടുപോകുന്നതിനാവശ്യമായ പണം സംസ്ഥാനസര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരില്‍ അടച്ച് അനുമതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അതും നടന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.