Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംവിധായകന്റെ ഹൃദയവും ക്യാമറാമാന്റെ കണ്ണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 04:37 pm IST
in Entertainment

മികച്ച സംവിധായകനോ പ്രതിഭയുള്ള ഛായാഗ്രാഹകനോ എ. വിന്‍സന്റ് എന്ന ചോദ്യത്തിന് രണ്ടിലും മുമ്പനായ ജീനിയസ് എന്നാവും ലഘുവായ ഉത്തരം. മലയാളത്തിലെ പല ക്ലാസിക്കുകളും ജനിച്ചത് വിന്‍സന്റിന്റെ സംവിധാനത്തിലോ ക്യാമറയിലോ ആണ്. സ്വന്തം സൃഷ്ടി സ്വന്തം പേരിനെക്കാള്‍ വലുതാകാന്‍ അപൂര്‍വഭാഗ്യം കിട്ടിയ സംതൃപ്തിയോടെയാകും അദ്ദേഹം വിടപറഞ്ഞിട്ടുണ്ടാകുക. സംവിധായകന്റെ ഹൃദയവും ക്യാമറാമാന്റെ കണ്ണുംകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ സിനിമ.

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്കായ ഭാര്‍ഗവിനിലയമെന്ന ഒറ്റ സിനിമകൊണ്ടുതന്നെ എന്നും നിലനില്‍ക്കുന്നതാണ് അതിന്റെ സംവിധായകനായ എ. വിന്‍സന്റിന്റെ പേര്. അരനൂറ്റാണ്ട് കഴിഞ്ഞ ഈ സിനിമ ഇന്നു കാണുമ്പോള്‍ അതിന്റെ നാനാവിധ മികവുകൊണ്ട് ഇതിന്റെ സംവിധായകനാരെന്ന് സ്വാഭാവികമായും ചോദിച്ചുപോകും. ഏച്ചുകെട്ടലുകളില്ലാതെ ഫിക്ഷനും റിയാലിറ്റിയും സമാസമം ചേര്‍ത്ത ‘ഭാര്‍ഗവി’യുടെ നിര്‍മിതി ഇന്നും അതിശയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ശക്തമായ തിരക്കഥയില്‍ രൂപമെടുത്ത ഈ ചിത്രം ഒരു പ്രേതകഥയുടെ പ്രത്യക്ഷമാനം ഇല്ലാതെതന്നെ അതനുഭവിപ്പിക്കുന്നുണ്ട്. ഇത് വിന്‍സന്റിന്റെ സംവിധായകനെന്ന നിലയിലുള്ള കയ്യൊതുക്കമാണ്.

മുറപ്പെണ്ണ്, അസുരവിത്ത്, നഗരമേ നന്ദി, അശ്വമേധം, തുലാഭാരം തുടങ്ങിയ സിനിമകള്‍ വിന്‍സന്റിന് മികവിന്റെ സംവിധായക കിരീടം നേടിക്കൊടുത്തു. വിജയത്തിന്റെ അലങ്കാരപദമായി ‘ഹിറ്റുകള്‍’ എന്നത് ആഘോഷമാകും മുമ്പ് അതിന് സാരാംശം നല്‍കിയ ചിത്രങ്ങളാണിവ. തുലാഭാരം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റാണ്. മലയാളത്തിലെ മികച്ച എംടി കൃതികളായ മുറപ്പെണ്ണ്, അസുരവിത്ത് തുടങ്ങിയവയുടെ ഗൗരവം ചോരാതെതന്നെയാണ് ചലച്ചിത്രരചന. സ്വന്തം കൃതികള്‍ക്ക് എംടി നല്‍കിയ തിരക്കഥ സിനിമക്ക് മറ്റൊരു മാറ്റായി. മനുഷ്യന്റെ നഗരവാരിധി നടുവിലെ ആശങ്കയും ആകുലതയും അന്നത്തെ രീതിയില്‍ തുറന്നുകാട്ടിയ ചിത്രമാണ് എംടി തൂലികയേകിയ നഗരമേ നന്ദി. വിന്‍സന്റ് എന്ന സംവിധായകന്റെ ആധുനിക മനസുള്ള വീക്ഷണകോണ്‍ സിനിമയിലുണ്ട്.

പ്രമേയത്തിന്റെ സ്വഭാവമനുസരിച്ചുള്ള ചലച്ചിത്രഭാഷയുടെ സൂക്ഷ്മത അവകാശപ്പെടാവുന്നവയാണ് വിന്‍സന്റിന്റെ നദി, ആല്‍മരം, ത്രിവേണി, ഗന്ധര്‍വ്വക്ഷേത്രം, നഖങ്ങള്‍, കൊച്ചുതെമ്മാടി തുടങ്ങിയ മറ്റു ചിത്രങ്ങളും. അന്നത്തെ തലമുറക്ക് മാതൃകയും ഇന്നത്തെ തലമുറക്ക് പഠനവുമാക്കാവുന്നവയാണ് അദ്ദേഹത്തിന്റെ സിനിമാരീതി. പഴയ-പുതുതലമുറകളെ സഹകരിപ്പിച്ച് അവരില്‍നിന്നും തികച്ചും വ്യത്യസ്തനും പുതുമക്കാരനുമാവുകയായിരുന്നു വിന്‍സന്റ്.

മലയാളസിനിമയുടെ കലാപരമായ വളര്‍ച്ചാഗ്രാഫില്‍ അടയാളപ്പെട്ട കുഞ്ഞാലിമരയ്‌ക്കാര്‍, തച്ചോളിഒതേനന്‍, മൂടുപടം, മുടിയനായ പുത്രന്‍, നീലക്കുയില്‍, ദൗത്യം, അങ്കിള്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു വിന്‍സന്റ്. ഈ സിനിമകളുടെ വിജയങ്ങള്‍ക്കു പിന്നില്‍ ഇദ്ദേഹത്തിന്റെ ചടുലമായ ക്യാമറാരീതികളുമുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും വിന്‍സന്റിന്റെ പ്രതിഭാത്തിളക്കം പരന്നു.

വിന്‍സന്റിന്റെ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിലെ സംവിധായകനും ക്യാമറാമാനും സര്‍ഗാത്മകമായി മത്‌സരിക്കുന്നുണ്ട്. സംവിധായകന്റെ ഹൃദയവും ക്യാമറാമാന്റെ കണ്ണും ചേര്‍ന്നൊരു ഹൃദയനേത്രം ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മികവിനെ വിടാതെ പിന്തുടര്‍ന്നിരുന്നു. ക്യാമറ കഥാപാത്രമാകാതെ കഥാപാത്രങ്ങളുടെയും കഥാപരിസരത്തിന്റെയും സ്വഭാവ വിശേഷങ്ങളുടെ പശ്ചാത്തലമുള്‍ക്കൊണ്ടതായിരുന്നു വിന്‍സന്റിന്റെ ക്യാമറ. കേവലം പ്രകൃതി പശ്ചാത്തല ധാരാളിത്തത്തില്‍നിന്നും ഇദ്ദേഹത്തിന്റെ ക്യാമറ എന്നും രക്ഷപ്പെട്ടു. കറുപ്പും വെളുപ്പും നിറഞ്ഞൊരു കാഴ്ചക്കാലം ക്യാമറാചലനങ്ങളിലൂടെ അനുഭവമാക്കി വിന്‍സന്റിന്റെ ക്യാമറ. കണ്ണിലൂടെ മാത്രമല്ല ഹൃദയത്തില്‍കൂടിയുമാണ് അദ്ദേഹം ക്യാമറ നോക്കിയത്. മനുഷ്യന്‍ ജീവിക്കുന്ന പരിസരം അവന്റെ വിധിയാകുന്നതെങ്ങനെയെന്നുള്ള സാഹിത്യത്തിലെ വിചാരങ്ങള്‍ മറ്റൊരു തരത്തില്‍ സിനിമയിലുമുണ്ട്. നമ്മുടെ സിനിമയില്‍ ഈ വിചാരധാര പതിറ്റാണ്ടിനു മുമ്പേതന്നെ വിന്‍സന്റിന്റെ സിനിമകളില്‍ കാണാം. അതിനെക്കാളുപരിയായി സ്ഥലകാലങ്ങള്‍ സിനിമയുടെ ആന്തരികഘടനയില്‍ എങ്ങനെ പ്രസക്തമാകുന്നുവെന്നും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.