ന്യൂദൽഹി: എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കി ദൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താനോ തന്റെ അഭിഭാഷകനോ അവരുടെ കീഴിലുള്ള കോടതി നടപടികളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഒരു വിധിക്കായി ഇനി കോടതിയെ വിശ്വസിക്കുന്നില്ലെന്ന് കെജ്‌രിവാൾ തന്റെ സന്ദേശത്തിൽ പറഞ്ഞു.
“ജസ്റ്റിസ് സ്വർണകാന്ത ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു,” – അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് കെജ്‌രിവാൾ തീരുമാനം വ്യക്തിപരമാണെന്നും തന്റെ മനസ് പറഞ്ഞതനുസരിച്ച് തീരുമാനമെടുത്തതാണെന്നും സന്ദേശത്തിൽ പറഞ്ഞു.
“എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടതിനു ശേഷമാണ് ഞാൻ ഈ തീരുമാനം എടുത്തത്,” – അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഒരു രൂപമായി മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തിന്റെ പാത പിന്തുടരാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ആവശ്യമെങ്കിൽ ജഡ്ജിയുടെ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനുള്ള ഓപ്ഷൻ തുറന്നിടുമെന്നും കെജ്‌രിവാൾ പറഞ്ഞു.
















