Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അറുപതെന്ന് രേഖ, സരസു പറയുന്നു വെറും പതിനാറെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 08:12 pm IST
inLifestyle

അംഗവൈകല്യത്തിന്റെ പരിമിതികള്‍ എഴുത്തിലൂടെ മറികടന്ന സരസു തോമസിന് അറുപതിന്റെ നിറവ്. ശയ്യാവലംബിയായ സരസു അഞ്ചാം വയസില്‍ ചെഷയര്‍ഹോമില്‍ എത്തിപ്പെടുകയായിരുന്നു. 49 വര്‍ഷവുംചെഷയര്‍ ഹോമിലെ അന്തേവാസിയായി കഴിയുന്ന സരസു നാലു ചുവരുകള്‍ക്കപ്പുറമുള്ള ലോകത്തെ കണ്ടറിയുകയാണ്.

അഞ്ചാം വയസില്‍ ശരീരത്തിന്റെ 95 ശതമാനവും തളര്‍ന്ന് ചെഷയര്‍ഹോമിലെത്തുമ്പോള്‍ ആരും കരുതിയില്ല അവര്‍ അറിയപ്പെടുന്ന എഴുത്തുകാരിയും ചിത്രകാരിയും ഗായികയും ഒക്കെ ആകുമെന്ന്. അറുപതാം പിറന്നാളിന് ചെഷയര്‍ ഹോമില്‍ ആശംസ നേരാനെത്തിയത് സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍.

മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും മുന്‍ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, വിലാംഗ ക്ഷേമവകുപ്പ് കമ്മിഷണര്‍ ഡോ. അഹമ്മദ് പിള്ള തുടങ്ങിയവര്‍ സരസു തോമസിന് ആശംസകള്‍ അര്‍പ്പിച്ചു.

മറിയാമ്മ ഉമ്മന്‍ പിറന്നാള്‍ കേക്ക് മുറിച്ചു. സരസുവിനെക്കുറിച്ച് എഴുതിയ

ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ

സധൈര്യം പിന്നിട്ട് കയ്‌പ്പും മധുരമാക്കി…

എന്നുതുടങ്ങുന്ന കവിത ചെഷയര്‍ഹോമിലെ ഒരു അന്തേവാസി ആലപിച്ചു. കഴുത്ത് തിരിക്കുവാനും കൈകള്‍ കഷ്ടിച്ച് ചലിപ്പിക്കുവാനും മാത്രം കഴിയുന്ന സരസു ഇതിനകം മൂന്നു പുസ്തകങ്ങള്‍ എഴുതി. ചിത്രകാരികൂടിയാണ്. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നു. ‘ഇതാണെന്റെ കഥയും ഗീതവും’ എന്ന ആത്മകഥ സാഹിത്യലോകത്ത് ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. ‘ജയത്തിനുണ്ടോ കുറുക്കുവഴി’ എന്ന പുസ്തകം മനുഷ്യര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പ്രാപ്തമായ മാര്‍ഗരേഖയാണ്. റെയ്ച്ചല്‍ ബെന്നി എന്ന മിഷനറിയെക്കുറിച്ചുള്ള ‘സ്‌നേഹദൂതുമായി ജയിലുകളില്‍’ ആണ് അവസാനമായി എഴുതിയത്.

1955 ജനുവരിയില്‍ പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്‌ക പള്ളിക്കല്‍ വീട്ടില്‍ പൂര്‍ണ ആരോഗ്യതവതിയായി ജനിച്ച സരസുവിന് പോളിയോ ബാധിക്കുകയായിരുന്നു. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാകാതെ വേദനയും നിരാശയുമായി പ്രഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പരസഹായം വേണ്ട ജീവിതം. അങ്ങനെ ഒരുപാട് വേദനകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. സഹോദരങ്ങള്‍ വിവാഹിതരായതോടെയാണ് 1978 ല്‍ തിരുവനന്തപുരത്തെ ചെഷയര്‍ ഹോമിലെത്തുന്നത്.

ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും നന്മമാത്രം ചിന്തിക്കുന്നവര്‍ മാത്രമല്ല ഉള്ളതെന്ന് സരസുവിന് തിരിച്ചറിയാനും ജീവിതയാത്രയില്‍ സാധിച്ചു. അറുപതാം പിറന്നാള്‍ ആയപ്പോള്‍ വയസു കുറയുന്നതുപോലെ തോന്നുന്നതായി സരസു പറയുന്നു. ഞാന്‍ ഇപ്പോള്‍ 16-ാം വയസിലേക്കാണ് കടക്കുന്നത് എന്നു പറഞ്ഞു സരയു പിറന്നാള്‍ ആശംസ നേരാനെത്തിയവരെ നിറഞ്ഞ പുഞ്ചിരിയോടെയാണ് എതിരേറ്റത്.

ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എനിക്കുചുറ്റും ചെറുപ്പക്കാര്‍ കൂടുമ്പോള്‍ ഞാനും ചെറുപ്പമാകും. ദൈവത്തെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും ആത്മവിശ്വാസവുമാണ് ഇന്ന് എന്റെ ജീവിതം മാന്നോട്ടു കോണ്ടുപോകുന്നതതെന്നുപറയുമ്പോഴും സൂര്യകാന്തിപ്പൂ വിടര്‍ന്നതുപോലെയുള്ള തിളക്കമാണ് ആ മുഖത്തിന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.