പാലാ: കേരളത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ കൂട്ടത്തോടെ മതപരിവര്ത്തനത്തിനിരയായപ്പോള് മതപരിവര്‍ത്തനം മോക്ഷപ്രാപ്തിക്ക് കാരണമല്ലെന്ന് പ്രഖ്യാപിച്ച ആദ്ധ്യാത്മിക തേജസായ ശ്രീനാരായണഗുരുദേവനെന്ന് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി. എസ്എന്‍ഡിപി യോഗമെന്ന മഹാ പ്രസ്ഥാനത്തെ ഡോ. പല്‍പ്പു കെട്ടിപ്പടുത്തില്ലായിരുന്നെങ്കില് ഇന്ന് കേരളത്തില്‍ ഹിന്ദുത്വം പ്രസംഗിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. പല്‍പ്പു ഈഴവ സമുദായത്തിന്റെ മാത്രം നേതാവല്ല. ഭാരതത്തിന്റെ നവോത്ഥാന നായകന്‍കൂടിയാണ്. മീനച്ചില്‍ യൂണിയന് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഡോ. പല്‍പ്പു അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യത്തെ സംഘടനയായ എസ്എന്‍ഡിപി യോഗസ്ഥാപകനായ ഡോ. പല്‍പ്പു കാലത്തിനു മുന്‍പേ സഞ്ചരിച്ച കര്‍മ്മയോഗിയാണെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മീനച്ചില്‍ യൂണിയന് പ്രസിഡന്റ് എം.കെ. ഗോപി ശാസ്താപുരം അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍ ദീപപ്രകാശനം നിര്‍വ്വഹിച്ചു. ബിജു പുളിക്കലേടം, അഡ്വ. രാജന് മഞ്ചേരി, യൂണിയന് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി, ദേവസ്വം പ്രസിഡന്റ് എം.എന്‍. ഷാജി, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്, നിയുക്ത ബോര്‍ഡ് അംഗം പി.എസ്. ശാര്‍ങ്ധരന്‍, കൗണ്‍സിലര്‍ രവീന്ദ്രന്, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് സജീവ് വയല സ്വാഗതവും സെക്രട്ടറി മനോജ് പുലിയള്ളില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: