അമ്മ എന്നതു നിഷ്‌കാമത്തിന്റെ പ്രതീകമാണ്. കുഞ്ഞിന്റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്റേത്. കുഞ്ഞിന്റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം, അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്ന് അമ്മമാര്‍ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്റെ ജീവിതം ഇതുതന്നെയാണ്. എല്ലാവരും അമ്മയ്‌ക്ക് മക്കളാണ്.
‘മാതൃേദവോ ഭവ’ എന്നാണ് ഭാരതത്തില്‍ ചെറുപ്പം മുതല്‍ പഠിപ്പിക്കാറുള്ളത്. നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീത്വത്തിന്റെ പരിപൂര്‍ണതയെ ആണ് മാതാവെന്ന പദംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഭാര്യയൊഴികെ മറ്റെല്ലാവരും പുരുഷന് അമ്മയാണ്. സ്ത്രീയും തന്നെക്കാള്‍ ആദരീയണരായ സ്ത്രീകളെ അമ്മയെന്നാണ് വിളിക്കാറ്. മാതാവിന് അത്ര ഉന്നതമായ സ്ഥാനമാണു നമ്മുടെ സമൂഹം നല്‍കിയിരുന്നത്. മറ്റുള്ള സംസ്‌കാരത്തിന്റെ സ്വാധീനംമൂലം ഇന്നത് കുറെയൊക്കെ നഷ്ടമായി. അതിന്റെ ഭവിഷ്യത്തു നമ്മുടെ സമൂഹത്തില്‍ കാണാനുമുണ്ട്. മാതൃഭാവം ഏതൊരു സ്ത്രീയിലും ജന്മസിദ്ധമാണ്.
മറ്റേതൊരു ഭാവത്തെക്കാളും സ്ത്രീയില്‍ ഉയര്‍ന്നു നില്‍ക്കേണ്ടതും ഈ ഭാവമാണ്. സൂര്യനു മുന്‍പില്‍ അന്ധകാരം ഒഴിയുന്നതുപോലെ മാതൃഭാവത്തിനു മുന്‍പില്‍ എല്ലാ അധമവാസനകളും ഓടിയൊളിക്കുന്നു. അത്ര പവിത്രമാണു മാതൃഭാവം. മാതൃത്വത്തിന്റെ മുഖമുദ്ര സ്‌നേഹവും ത്യാഗവും നിസ്സ്വാര്‍ത്ഥതയുമാണ്. ഇതില്‍ക്കൂടി മാത്രമേ സമൂഹത്തില്‍ സംസ്‌കാരം നിലനിര്‍ത്താന്‍ കഴിയൂ. അതിന് അമ്മയുടെ ഇന്നത്തെ രീതി സഹായിക്കുമെന്നു തോന്നി. പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും എന്നു ചോദിക്കാറുണ്ട്.
വിമാനം ഓടിക്കുന്ന പൈലറ്റിനു അറിയുന്നതിനെക്കാള്‍ കൂടുതല്‍ എഞ്ചിന്റെ കാര്യങ്ങള്‍ അതുണ്ടാക്കിയ ആള്‍ക്കറിയാം. അതിനു കേടു സംഭവിച്ചാല്‍ എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്നും മറ്റും പൈലറ്റിനെക്കാള്‍ അറിയാവുന്നത് അത് നിര്‍മ്മിച്ചയാളിനാണ്. അതുപോലെ പ്രസവിച്ചതുകൊണ്ടുമാത്രം ആരും അമ്മയാവില്ല. മാതൃത്വം അവരില്‍ വിടര്‍ന്നില്ല എങ്കില്‍ മാതൃഭാവം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ആവുമെങ്കില്‍ പ്രസവിക്കാത്തതുകൊണ്ടുമാത്രം ആരും അമ്മയാവാതെയുമിരിക്കുന്നില്ല. പിറന്ന നാടിനും സംസാരഭാഷയ്‌ക്കും ഭൂമിക്കും ഒക്കെ നമ്മള്‍ മാതൃസ്ഥാനം കൊടുക്കുന്നില്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: