ബ്രിട്ടനുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര രാഷ്ട്രമാകാനില്ലെന്ന് ചരിത്രപരമായ ജനവിധിയിലൂടെ സ്കോട്ടിഷ് ജനത പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് നൂറ്റാണ്ടിലേറെക്കാലത്തെ ബന്ധം തുടരണമെന്ന അഭിപ്രായമുള്ള അമ്പത്തിയഞ്ച് ശതമാനം പേര് ഹിതപരിശോധനയില്‍ ബ്രിട്ടനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ നാല്‍പ്പത്തിയഞ്ച് ശതമാനം പേരാണ് എതിര്‍ത്തത്. മുപ്പത്തിയെട്ട് കൗണ്‍സിലുകളില്‍ 28 കൗണ്‍സിലുകളിലെയും ജനങ്ങള്‍ സ്വതന്ത്രരാഷ്ട്രവാദത്തെ എതിര്‍ത്തപ്പോള്‍ നാല് കൗണ്‍സിലില്‍ മാത്രമാണ് വിഭജനവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഹിതപരിശോധനയുടെ ഫലമറിഞ്ഞ് ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന് വാദിക്കുന്ന പക്ഷക്കാര്‍ നഗരവീഥികളെ ആഹ്ലാദത്തിലാഴ്ത്തിയപ്പോള് സ്വതന്ത്ര സ്കോട്ലന്റ് വേണമെന്ന് വാദിച്ചവരുടെ നേതാവ് അലയസ് സാല്‍മോദ് പരാജയം സമ്മതിച്ചു. ഈ ഘട്ടത്തില്‍ സ്കോട്ലന്റ് ഒരു സ്വതന്ത്രരാഷ്ട്രമാകേണ്ടെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും തീരുമാനിച്ചിരിക്കുകയാണെന്നും ജനവിധി അംഗീകരിക്കുകയാണെന്നും സാല്‍മോദ് പ്രസ്താവിച്ചു. ജനവിധി മാനിക്കാന്‍ സ്കോട്ടിഷ് ജനതയെ ആഹ്വാനം ചെയ്ത സാല്‍മോദ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കാനും മടിച്ചില്ല. സ്കോട്ലന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് അവസാന നിമിഷം നല്കിയ വാഗ്ദാനം ലണ്ടനിലെ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വം പാലിക്കണമെന്നും ഇത് എത്രയും വേഗം ഉണ്ടാകുമെന്നാണ് സ്കോട്ടിഷ് ജനത പ്രതീക്ഷിക്കുന്നതെന്നും സാല്‍മോദ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
ഹിതപരിശോധനയില്‍ വിഘടനവാദികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പല അഭിപ്രായസര്‍വെകളും പ്രവചിച്ചിരുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് അത് വലിയ തിരിച്ചടിയാകുമായിരുന്നു. രാജിവയ്ക്കേണ്ട അവസ്ഥ വന്നുചേരുമായിരുന്നു. ഈ ഭീഷണിയെ മുന്നില്‍ക്കണ്ടാണ് സ്കോട്ലന്റിന് കൂടുതല്‍ അധികാരം നല്‍കാമെന്ന് കാമറോണ്‍ ഉറപ്പുനല്‍കിയത്. ഐക്യം വേണമെന്ന് വാദിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ മുന്‍ ധനകാര്യമന്ത്രി അലസ്റ്റയര്‍ ഡാര്ലിംഗിനെയാണ് പ്രധാനമന്ത്രി കാമറോണ്‍ രംഗത്തിറക്കിയത്. ”ബ്രിട്ടനില്‍ വിശ്വസിക്കൂ, കാരണം ബ്രിട്ടന് നിങ്ങളില്‍ വിശ്വസിക്കുന്നു” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഐക്യവാദികള്‍ പ്രചാരണം നടത്തിയത്.
5.3 ദശക്ഷമുള്ള സ്കോട്ടിഷ് ജനസംഖ്യയുടെ 97 ശതമാനം വരുന്ന 4.28 ദശലക്ഷം പേരാണ് ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതൊരു റെക്കോര്‍ഡാണ്. മുന്‍പ് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇത്രയും പോളിംഗ് ഉണ്ടായിട്ടില്ല. സ്കോട്ലന്റ് ഒരു സ്വതന്ത്ര രാഷ്ട്രമാകണോ എന്ന ചോദ്യത്തിന് വേണം അല്ലെങ്കില്‍ വേണ്ട എന്ന ഉത്തരം രേഖപ്പെടുത്താനാണ് ഹിതപരിശോധനയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്കോട്ലന്റ് വിഭജിച്ചുപോകണം എന്ന് വാദിക്കുന്നവര്‍ക്കായിരുന്നു പ്രചാരണരംഗത്ത് മുന്‍തൂക്കം. ഇതുകൊണ്ടുതന്നെ ബ്രിട്ടന്റെ ഭാവി തുലാസില്‍ എന്ന മട്ടിലായിരുന്നു അഭിപ്രായസര്‍വെകളുടെ ഫലപ്രവചനങ്ങള്. ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോയിലെ എഴുപത്തിയഞ്ച് ശതമാനം പേരും സ്വതന്ത്ര സ്കോട്ലന്റിനുവേണ്ടി വിധിയെഴുതിയത് അഭിപ്രായ സര്‍വെകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നില്ല എന്നതിന് തെളിവാണ്. ഇവിടെയാണ് ബ്രിട്ടന് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന അലയസ് സാല്മോദിന്റെ മുന്നറിയിപ്പ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനും മറ്റും ഡെമോക്ലസിന്റെ വാളായി മാറാന്‍ പോകുന്നത്.
ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ നിയന്ത്രിച്ചിരുന്ന ബ്രിട്ടന് ഇങ്ങനെയൊരു ഗതി വന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായി കണക്കാക്കാം. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് കണ്ണില്‍ച്ചോരയില്ലാതെ ചൂഷണം ചെയ്തതിന്റെ കളങ്കം കഴുകിക്കളയാന്‍ ഒരുകാലത്തും ബ്രിട്ടന് കഴിയില്ല. ബ്രിട്ടീഷ് ഭരണകൂടം മനസ്സുവെച്ചിരുന്നുവെങ്കില്‍ 1947 ലെ ഭാരതവിഭജനം ചിലരുടെ പകല്‍ക്കിനാവ് മാത്രമാകുമായിരുന്നു. ഇതിനുപകരം കോണ്‍ഗ്രസിലെ അധികാരമോഹികളായ നേതാക്കളെ കയ്യിലെടുത്ത്, മുഹമ്മദാലി ജിന്നയിലും മുസ്ലിംലീഗിലും വേറിടല്‍ മനോഭാവം വളര്‍ത്തി വിഭജനം ഉറപ്പുവരുത്തുകയാണ് ബ്രിട്ടന് ചെയ്തത്.
തങ്ങള്‍ക്ക് രാജ്യംവിട്ട് പോകേണ്ടി വന്നാലും ഭാരതം ഒരുകാലത്തും ഐക്യത്തോടെയും സമാധാനത്തോടെയും കഴിയരുതെന്ന ദുഷ്ടബുദ്ധിയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക്. ഇവരുടെ പിന്മുറക്കാരാണ് സ്വന്തം മണ്ണില്‍നിന്നുതന്നെ ഇപ്പോള്‍ വിഘടനവാദത്തെ നേരിടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും വിഘടനവാദത്തെ തള്ളിപ്പറഞ്ഞ സ്കോട്ടിഷ് ഹിതപരിശോധനാ ഫലം യൂറോപ്പിന് ആശ്വാസമണയ്ക്കുന്നു. മറിച്ചായിരുന്നു ജനവിധിയെങ്കില്‍ സ്പെയിന് ഉള്‍പ്പെടെ വിഘടനവാദം നേരിടുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അത് ഭീഷണിയാകുമായിരുന്നു. ബ്രിട്ടന്റെ ഐക്യം സ്വാഭാവികമല്ല. ഭാരതമാകട്ടെ ചരിത്രപരമായും സാംസ്കാരികമായും ഒരൊറ്റ രാഷ്ട്രമാണ്. ഇവിടെ വിഘടനവാദം ഉയര്‍ത്തുന്നവര്‍ക്കും സ്കോട്ലന്റിലെ ഹിതപരിശോധനയില്‍ നിന്ന് പാഠം പഠിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: