Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചട്ടമ്പിസ്വാമികള്‍ എന്ന മഹാപ്രഭു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 06:26 am IST
in Vicharam

ശ്രീപരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു, അദ്ദേഹത്തിന്റെ സിദ്ധികള്‍ എന്തെല്ലാമായിരുന്നു എന്നെല്ലാം മലയാളികള്‍ ഇന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. സദ്ഗുരുവായ ചട്ടമ്പിസ്വാമികളെ അടുത്തറിഞ്ഞ ശ്രീനാരായണഗുരു ആ ഋഷിവര്യനെ ‘പരിപൂര്‍ണകലാനിധി’ എന്നാണ് വിശേഷിപ്പിച്ചത്. സ്വാമിയുടെ സമാധിവേളയില്‍ ഗുരു ഇങ്ങനെ എഴുതി:

”സര്‍വ്വജ്ഞഋഷിരുത്ക്രാന്തഃ

സദ്ഗുരു ശുകവര്‍ത്മനാ

ആഭാതി പരമവ്യോമ്‌നി

പരിപൂര്‍ണ കലാനിധി

ലീലയാകാലമധികം

നീത്വാന്തേ സമഹാപ്രഭുഃ

നിസ്വം വപുസ്സമത്സൃജ്യ

സ്വം ബ്രഹ്മപുരാസ്ഥിതഃ”

മഹാപ്രഭു, സര്‍വ്വജ്ഞന്‍, പരിപൂര്‍ണകലാനിധി തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ട്ചമ്പിസ്വാമികളുടെ സിദ്ധികളാകെ ധ്വന്യാത്മകമായി രണ്ട് അനുഷ്ടിപ്പ് ശ്ലോകങ്ങളിലൂടെ വരച്ചുകാട്ടിയ ശ്രീനാരായണഗുരുവാകട്ടെ സ്വാമിയുടെ ജീവചരിത്രം സംക്ഷിപ്തമായി രചിക്കുകയാണ് ചെയ്തത്. ഈ നിരീക്ഷണത്തിലെ ഓരോ പദവും ശ്രദ്ധാപൂര്‍വമായ പഠനം അര്‍ഹിക്കുന്നു.

ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ ശ്രീചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനിക മേഖലകളില്ല. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, പാചകം, പരിസ്ഥിതിവിജ്ഞാനം, ജീവകാരുണ്യംതുടങ്ങി ഗുസ്തിവരെയുള്ള സകലകലകളിലും ശാസ്ത്രങ്ങളിലും ആഴത്തിലുള്ള അറിവുകള്‍ നേടിയിരുന്നു സ്വാമികള്‍. ‘ലീലയാ കാലമധികം നീത്വാ’ എന്ന് ഗുരുദേവന്‍ പറയുമ്പോള്‍ വിജ്ഞാനമേഖലകളിലെ ഈ വ്യവഹാരങ്ങളെയാണ് സൂചിപ്പിക്കുന്നത്.

‘അഗസ്ത്യന്‍’ എന്ന തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ‘സദ്ഗുരു’ തുടങ്ങിയ അക്കാലത്തെ മാസികകളില്‍ സ്വാമിജി എഴുതിയ ലേഖനങ്ങളും പഠനങ്ങളും കണ്ടെടുത്തുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കും മുന്‍പേ സമാധിസ്ഥനായ സ്വാമിജി 1913 ല്‍ പ്രസിദ്ധം ചെയ്ത ‘പ്രാചീനമലയാളം’ ഒന്നാം ഭാഗം കേരള ചരിത്രഗവേഷണരംഗത്ത് വിപ്ലവകരമായ ഒരു വിസ്‌ഫോടനം തന്നെ സൃഷ്ടിച്ചു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്നും വീണ്ടെടുത്ത കരയാണെന്നും ജനശൂന്യമായ ആ പുതുമണ്ണിലേക്ക് കൊണ്ടുവന്ന് കുടിയിരുത്തപ്പെട്ട ആദിജനതയാണ് കേരള ബ്രാഹ്മണരെന്നും മറ്റുമുള്ള ഐതിഹ്യങ്ങളുടെ കാടുംപടലും വെട്ടിമാറ്റി കേരള ചരിത്രപഠിതാക്കള്‍ക്ക് പുതിയൊരു അന്വേഷണമാര്‍ഗം തന്നെ തുറന്നുകൊടുക്കുകയായിരുന്നു സ്വാമി. ആദിവാസികള്‍ ബ്രാഹ്മണരല്ല, നാഗത്താന്‍മാരാണെന്ന് പ്രമാണസഹിതം ആ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നാഗത്താന്‍മാരെപ്പറ്റി പുനരന്വേഷണത്തിന് പ്രേരണ നല്‍കുന്ന ആ ചരിത്രഗ്രന്ഥം കേരളചരിത്രപഠനരംഗത്തെ ഒരമൂല്യസംഭാവനയാണ്.

വേദാധികാരനിരൂപണം എന്ന പ്രൗഢോജ്വലമായ ഗവേഷണപ്രബന്ധം ആ രംഗത്തെ അമൂല്യമായ മറ്റൊരു രത്‌നഖനിയാണ്. ആ പുസ്തകം വായിച്ചുപഠിച്ച നടരാജഗുരു അത്ഭുതപരതന്ത്രനായി വിളിച്ചുപറഞ്ഞത് ഇതെഴുതിയ കടലാസിന് തീ പിടിച്ചില്ലല്ലോ എന്നാണ്.

ബ്രാഹ്മണരുടെ വേദാധികാരാവകാശത്തെ പാടേ പൊളിച്ചെഴുതിയ ആ പ്രൗഢമനോഹരമായ ഗവേഷണപഠനത്തിന് തുല്യമായി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ മറ്റൊന്നില്ല. ഈ വിശിഷ്ടകൃതി ഭാരതത്തിലെ സകലഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഓരോ കൃതിയിലും സ്വാമിജിയുടെ നിശിതമായ ഗവേഷണ പ്രതിഭാസ്ഫുരണം പ്രകടമാണ്.

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.