Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചട്ടമ്പിസ്വാമികള്‍ എന്ന മഹാപ്രഭു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 06:26 am IST
in Vicharam

ശ്രീപരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ ആരായിരുന്നു, അദ്ദേഹത്തിന്റെ സിദ്ധികള്‍ എന്തെല്ലാമായിരുന്നു എന്നെല്ലാം മലയാളികള്‍ ഇന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. സദ്ഗുരുവായ ചട്ടമ്പിസ്വാമികളെ അടുത്തറിഞ്ഞ ശ്രീനാരായണഗുരു ആ ഋഷിവര്യനെ ‘പരിപൂര്‍ണകലാനിധി’ എന്നാണ് വിശേഷിപ്പിച്ചത്. സ്വാമിയുടെ സമാധിവേളയില്‍ ഗുരു ഇങ്ങനെ എഴുതി:

”സര്‍വ്വജ്ഞഋഷിരുത്ക്രാന്തഃ

സദ്ഗുരു ശുകവര്‍ത്മനാ

ആഭാതി പരമവ്യോമ്‌നി

പരിപൂര്‍ണ കലാനിധി

ലീലയാകാലമധികം

നീത്വാന്തേ സമഹാപ്രഭുഃ

നിസ്വം വപുസ്സമത്സൃജ്യ

സ്വം ബ്രഹ്മപുരാസ്ഥിതഃ”

മഹാപ്രഭു, സര്‍വ്വജ്ഞന്‍, പരിപൂര്‍ണകലാനിധി തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ട്ചമ്പിസ്വാമികളുടെ സിദ്ധികളാകെ ധ്വന്യാത്മകമായി രണ്ട് അനുഷ്ടിപ്പ് ശ്ലോകങ്ങളിലൂടെ വരച്ചുകാട്ടിയ ശ്രീനാരായണഗുരുവാകട്ടെ സ്വാമിയുടെ ജീവചരിത്രം സംക്ഷിപ്തമായി രചിക്കുകയാണ് ചെയ്തത്. ഈ നിരീക്ഷണത്തിലെ ഓരോ പദവും ശ്രദ്ധാപൂര്‍വമായ പഠനം അര്‍ഹിക്കുന്നു.

ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ ശ്രീചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനിക മേഖലകളില്ല. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, പാചകം, പരിസ്ഥിതിവിജ്ഞാനം, ജീവകാരുണ്യംതുടങ്ങി ഗുസ്തിവരെയുള്ള സകലകലകളിലും ശാസ്ത്രങ്ങളിലും ആഴത്തിലുള്ള അറിവുകള്‍ നേടിയിരുന്നു സ്വാമികള്‍. ‘ലീലയാ കാലമധികം നീത്വാ’ എന്ന് ഗുരുദേവന്‍ പറയുമ്പോള്‍ വിജ്ഞാനമേഖലകളിലെ ഈ വ്യവഹാരങ്ങളെയാണ് സൂചിപ്പിക്കുന്നത്.

‘അഗസ്ത്യന്‍’ എന്ന തൂലികാനാമത്തിനു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ‘സദ്ഗുരു’ തുടങ്ങിയ അക്കാലത്തെ മാസികകളില്‍ സ്വാമിജി എഴുതിയ ലേഖനങ്ങളും പഠനങ്ങളും കണ്ടെടുത്തുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം അവസാനിക്കും മുന്‍പേ സമാധിസ്ഥനായ സ്വാമിജി 1913 ല്‍ പ്രസിദ്ധം ചെയ്ത ‘പ്രാചീനമലയാളം’ ഒന്നാം ഭാഗം കേരള ചരിത്രഗവേഷണരംഗത്ത് വിപ്ലവകരമായ ഒരു വിസ്‌ഫോടനം തന്നെ സൃഷ്ടിച്ചു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞ് കടലില്‍ നിന്നും വീണ്ടെടുത്ത കരയാണെന്നും ജനശൂന്യമായ ആ പുതുമണ്ണിലേക്ക് കൊണ്ടുവന്ന് കുടിയിരുത്തപ്പെട്ട ആദിജനതയാണ് കേരള ബ്രാഹ്മണരെന്നും മറ്റുമുള്ള ഐതിഹ്യങ്ങളുടെ കാടുംപടലും വെട്ടിമാറ്റി കേരള ചരിത്രപഠിതാക്കള്‍ക്ക് പുതിയൊരു അന്വേഷണമാര്‍ഗം തന്നെ തുറന്നുകൊടുക്കുകയായിരുന്നു സ്വാമി. ആദിവാസികള്‍ ബ്രാഹ്മണരല്ല, നാഗത്താന്‍മാരാണെന്ന് പ്രമാണസഹിതം ആ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നാഗത്താന്‍മാരെപ്പറ്റി പുനരന്വേഷണത്തിന് പ്രേരണ നല്‍കുന്ന ആ ചരിത്രഗ്രന്ഥം കേരളചരിത്രപഠനരംഗത്തെ ഒരമൂല്യസംഭാവനയാണ്.

വേദാധികാരനിരൂപണം എന്ന പ്രൗഢോജ്വലമായ ഗവേഷണപ്രബന്ധം ആ രംഗത്തെ അമൂല്യമായ മറ്റൊരു രത്‌നഖനിയാണ്. ആ പുസ്തകം വായിച്ചുപഠിച്ച നടരാജഗുരു അത്ഭുതപരതന്ത്രനായി വിളിച്ചുപറഞ്ഞത് ഇതെഴുതിയ കടലാസിന് തീ പിടിച്ചില്ലല്ലോ എന്നാണ്.

ബ്രാഹ്മണരുടെ വേദാധികാരാവകാശത്തെ പാടേ പൊളിച്ചെഴുതിയ ആ പ്രൗഢമനോഹരമായ ഗവേഷണപഠനത്തിന് തുല്യമായി മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ മറ്റൊന്നില്ല. ഈ വിശിഷ്ടകൃതി ഭാരതത്തിലെ സകലഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഓരോ കൃതിയിലും സ്വാമിജിയുടെ നിശിതമായ ഗവേഷണ പ്രതിഭാസ്ഫുരണം പ്രകടമാണ്.

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.