Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആതുര ശുശ്രൂഷാ രംഗത്തെ നന്മമനസ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2014, 12:27 pm IST
inLifestyle

ആരോഗ്യരംഗത്ത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വതയാണ് സിസ്റ്റര്‍ ഗ്ലഫീറക്കുള്ളത്. അര നൂറ്റാണ്ടിലധികം ആശുപത്രി സേവനമനുഷ്ഠിക്കുക, അതും ഓപ്പറേഷന്‍ തിയ്യറ്ററില്‍. മനുഷ്യശരീരം കീറി മുറിച്ചിടുമ്പോള്‍ മനസു പതറാതെ ഡോക്ടര്‍മാര്‍ക്കൊപ്പം നിഴലായി നിന്ന് സേവന സന്നദ്ധതയുടെ മഹനീയത കാത്ത് സുക്ഷിച്ച സിസ്റ്റര്‍ ഗ്ലഫീറ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ അഭിമാനിക്കാനുണ്ട് ഏറെ. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒരു ദിവസം പോലും അവധിയെടുക്കാതെയാണ് ശസ്ത്രക്രിയകള്‍ക്ക് സര്‍ജന്മാരുടെ കൂടെ സിസ്റ്റര്‍ നിഴലായി നിന്നത്.

പഴുവില്‍ തേര്‍മഠം ഔസേപ്പ്-ഏല്യക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്റര്‍ 20-ാം വയസ്സിലാണ് കര്‍മ്മല സഭാംഗമായി ബിഷപ്പ് ഡോ.ജോര്‍ജ്ജ് ആലപ്പാട്ടില്‍ നിന്ന് സഭാവസ്ത്രം സ്വീകരിച്ചത്. ജൂബിലി മിഷനിലെ ആദ്യ ബാച്ചിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായി പഠനമാരംഭിച്ച സിസ്റ്റര്‍ അമ്പതുവര്‍ഷം അവിടെതന്നെ സേവനമനുഷ്ഠിച്ചു. ശസ്ത്രക്രിയ വിദഗ്ധരായ ഡോ.ഏഡന്‍വാല, ദേശായി, മിസ്ട്രി എന്നിവരോടൊപ്പം ദിവസവും പത്തും പന്ത്രണ്ടു മണിക്കൂര്‍ തീയറ്ററില്‍ നില്‍ക്കുമായിരുന്നു. ഇതൊടൊപ്പം തീപൊള്ളല്‍ വിഭാഗത്തില്‍ തീവ്ര വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനും സിസ്റ്റര്‍ സമയം കണ്ടെത്തി.

സിലബസ്സിനപ്പുറമുള്ള നേഴ്‌സിംഗ് മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും-നേഴ്‌സുമാര്‍ക്കും സ്വന്തം ജീവിതത്തിലൂടെ സിസ്റ്റര്‍ പഠിപ്പിച്ചു. ”ബിരുദങ്ങള്‍കൊണ്ടുമാത്രം ഒരാള്‍ ഡോക്ടറോ, നേഴ്‌സോ ആകുന്നില്ല. ആഭിമുഖ്യവും സമര്‍പ്പണമനോഭാവവും പരിചരണത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ദൈവം നേരിട്ട് ഏല്‍പ്പിക്കുന്ന ജോലിയാണ് രോഗീപരിചരണം. ഡോക്ടറുടെ സാന്നിധ്യവും നേഴ്‌സിന്റെ പരിചരണവും രോഗികള്‍ക്ക് ദൈവസാന്നിധ്യമാണ്”. സിസ്റ്റര്‍ പറയുന്നു. രോഗികളെ പരിചരിച്ച് അവര്‍ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ചെറുപുഞ്ചിരിയും നല്ല വാക്കുകളും സിസ്റ്ററിന് വലിയ പ്രോത്സാഹനമായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ സംഘടനകള്‍ അവാര്‍ഡുകള്‍ നല്‍കി സിസ്റ്ററെ ആദരിച്ചിട്ടുണ്ടെങ്കിലും, ഈ നന്മമനസ്സ് ഹൃദയത്തോട് ചേര്‍ത്തുവയ്‌ക്കുന്നത് ആ ചെറുപുഞ്ചിരിയാണ്. ഔദ്യോഗികമായി 65-ാംവയസ്സില്‍ വിരമിക്കാമെങ്കിലും ഏഴരപതീറ്റാണ്ടുകാലം രോഗീപരിചരണത്തിനായി സമര്‍പ്പിച്ച സിസ്റ്റര്‍ ഗ്ലഫീറ തന്റെ സേവനം ഇവിടെ അവസാനിപ്പിക്കുന്നില്ല.. ഒല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡി.പോള്‍ ആശുപത്രിയില്‍ രോഗീപരിചരണം തുടരും…

കൃഷ്ണകുമാര്‍ ആമലത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.