Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സബ്കാ സാത്ത് സബ്കാ വികാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 07:58 pm IST
in Ernakulam

സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ് കൊണ്ടുവരാന്‍ ഇത്തവണത്തെ പൊതു ബജറ്റിനു കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമ്പത്തിക വളര്‍ച്ചക്കുതകുന്ന എല്ലാ പ്രധാന ഘടകങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാമൂഹികവും വ്യാവസായികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം കൃഷിയുടെയും മറ്റു വ്യവസായങ്ങളുടെയും വളര്‍ച്ചക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ നൂതന ആശയങ്ങളാണ് ബജറ്റിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. ദരിദ്രര്‍, മദ്ധ്യവര്‍ഗ്ഗം, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, എസ്‌സിഎസ്ടി വിഭാഗക്കാര്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ഭടന്മാര്‍ തുടങ്ങി എല്ലാവരും ബജറ്റിന്റെ ഗുണഭോക്താക്കളാകുന്നു.

1991ല്‍ ആഗോളവത്കരണ തന്ത്രം മുന്നില്‍ കണ്ട് അന്നത്തെ പ്രധാനമന്ത്രി വിഭാവനം ചെയ്ത തരത്തില്‍ തദ്ദേശവത്കരണ ദൗത്യത്തിലേക്ക് ഭാരതത്തെ നയിക്കുന്ന ഒരു ബജറ്റാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. തദ്ദേശവത്കരണത്തിലേക്ക് നയിക്കുന്ന സ്വകാര്യ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്.

സബ്‌സിഡിക്ക് പകരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതു മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യം. അതുകൊണ്ടുതന്നെ സബ്‌സിഡിക്ക് ബഡ്ജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. നിര്‍ദ്ദിഷ്ട എക്‌സ്‌പെന്റിച്ചര്‍ മാനേജ്‌മെന്റ് കമ്മിറ്റി ഇതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ഉചിതമായ ഒരു തീരുമാനം എടുക്കേണ്ടതാണ്.

240000 കോടി ബാങ്ക് ഷെയര്‍ പൊതുജനങ്ങള്‍ക്കു വില്‍ക്കാനുളള നിര്‍ദ്ദേശമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇത്തരം ശക്തമായ നിലപാട് സര്‍ക്കാരിന്റെ സാമ്പത്തിക കമ്മി കുറക്കാന്‍ ഉപകരിക്കും. അതോടൊപ്പം ബേസിക് ത്രീ നോമ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മൂലധന വിനിയോഗ അനുപാതം മെച്ചപ്പെടുത്താനും സഹായിക്കും. പൊതുമേഖലാ ബാങ്കുകളുടെ പിടിപ്പുകേടിനെ പ്രോത്സാഹിപ്പിക്കാന്‍ തക്ക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്താതിരുന്ന ധനകാര്യമന്ത്രി തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു.

ബജറ്റില്‍ പ്രതിഫലിച്ചിരിക്കുന്ന അക്കൗണ്ടിങ് സ്റ്റാന്റാര്‍ഡ്‌സ്, ഫിനാന്‍ഷ്യല്‍ ആര്‍ക്കിടെക്ടര്‍ കമ്മീഷന്‍, എക്‌സ്‌പെന്റിച്ചര്‍ മാനേജ്‌മെന്റ് കമ്മീഷന്‍, കെവൈസി നിയമങ്ങളുടെ സമാനത, സാമ്പത്തിക രംഗത്തു കൊണ്ടുവരുന്ന ഏകജാലക സംവിധാനം തുടങ്ങി ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സാമ്പത്തിക രംഗത്ത് കാതലായ തിരുത്തലുകള്‍ വരുത്തും. ഇന്ത്യന്‍ പ്രതിരോധത്തിലും ഇന്‍ഷ്വറന്‍സിലും 49 ശതമാനം വിദേശ നിക്ഷേപം തീരുമാനിച്ചത് രാജ്യത്തിന് ഗുണകരം തന്നെ. ഇത് കുടുതല്‍ ഇക്വിറ്റി കൊണ്ടുവരുന്നതിനും സഹായിക്കും.

പൊതുമേഖല ബാങ്കുകളുടെയും ഇതരബാങ്കുകളുടെയും ഏകീകരണത്തിനുള്ള നിര്‍ദ്ദേശവും ഇന്ത്യന്‍ ബാങ്കുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. സര്‍ക്കാരിന്റെ സുധീരമായ ഈ തീരുമാനവും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. സിആര്‍എല്‍, എസ്എല്‍ആര്‍, പ്രയോറിറ്റി സെക്ടറുകള്‍ തുടങ്ങിയവയ്‌ക്ക് ദീര്‍ഘകാല വായ്‌പകള്‍ അനുവദിക്കുന്നതിന് അനുമതിനല്‍കുന്ന നിര്‍ദ്ദേശവും നിക്ഷേപം വളര്‍ത്തുന്നതിന് സഹായകരമാകും. എംഎസ്എംഇ (നാമമാത്ര, ചെറുകിട, ഇടത്തരം) പോലുള്ള മാനുഫാക്ചറിങ് സെക്ടറിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. 10000 കോടിയുടെ സ്റ്റാര്‍ട്ടപ് വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് യുവ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഉതകും. യുവവ്യവസായ സംരംഭകര്‍ക്കുള്ള വില്ലേജുകള്‍ വളര്‍ന്നു വരും. ഇത്തരത്തില്‍ കെഎഫ്‌സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) ആരംഭിച്ച ഒരു വില്ലേജ് പിന്നീട് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. ഭാരതത്തിലുടനീളം വില ഏകീകരണം സാധ്യമാക്കുന്നതിന് ജിഎസ്ടി സിസ്റ്റം ഉപകാരപ്പെടും. എംഎസ്എംഇ സെക്ടറിനാണ് ഇത് കൂടുതല്‍ ഗുണകരമാകുന്നത്. നിക്ഷേപത്തിനുള്ള പരിധി കൂട്ടുന്നതും, എംഎസ്എംഇയുടെ നിര്‍വചനം മാറ്റി എഴുതുന്നതും, ട്രാന്‍ഫര്‍ പ്രൈസിങ് മെക്കാനിസവും എല്ലാം സ്വാഗതാര്‍ഹം തന്നെ.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം തന്നെയാണ് ഇത്തവണത്തെ ബജറ്റിലെ മുഖ്യഘടകം. 100 സ്മാര്‍ട്‌സിറ്റികളുടെ വികസനം, ചെറിയ നഗരങ്ങളിലെ ഒമ്പത് വിമാനത്താവളങ്ങളെ പിപിപി മോഡിലേക്കെത്തിക്കുക, 16 പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ അടിയന്തരമായ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചക്കും ആക്കംകുട്ടും. ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എട്ടു ശതമാനം ജിഡിപിയിലേക്ക് എത്തും എന്നുള്ളതും സാമ്പത്തിക കമ്മി കുറയും എന്നുള്ളതും ബജറ്റു നല്‍കുന്ന ഉറപ്പാണ്.

കാര്‍ഷിക മേഖലയെയും ധനകാര്യമന്ത്രി വളരെ കാര്യമായി പരിഗണിച്ചു. ജലസേചനത്തിനായി 1000 കോടിയും, കൂട്ടുകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നബാര്‍ഡ് വഴി അഞ്ചുലക്ഷം രൂപ വായ്‌പ, ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പുവരുത്തുന്നതിന് 5500 കോടിയുടെ ഫണ്ട് തുടങ്ങിയ അനവധി നിര്‍ദ്ദേശങ്ങളും കാര്‍ഷിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കും. ടാക്‌സ് പരിഷ്‌കരണത്തിലൂടെയും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജന പ്രദമായ രീതിയില്‍ ഇന്‍കം ടാക്‌സ്, പിഎഫ്, ഇപിഎഫ് എന്നിവയുടെ പുനഃസംഘടന തുടങ്ങിയ പല നിര്‍ദ്ദേശങ്ങളിലൂടെയും സാമൂഹിക പ്രതിബന്ധത ഊട്ടി ഉറപ്പിക്കാനും ബജറ്റിനു സാധിച്ചു.

മൊത്തത്തില്‍ വിലയിരുത്തിയാല്‍ പുതുതായി രംഗപ്രവേശം ചെയ്ത മോദി സര്‍ക്കാരിന്റെ നയം ബജറ്റിലൂടെ പൂര്‍ണമായും വ്യക്തമാക്കാന്‍ കഴിഞ്ഞു എന്നു പറയാം. വികസനത്തിലൂന്നിയുള്ള ഒരു ബജറ്റ്. അതായത് ബജറ്റ് 2014 നെ നമുക്ക് “സബ് കാ സാത്ത്, സബ് കാ വികാസ്എന്നുതന്നെ വിശേഷിപ്പിക്കാം.

കെ.എം.നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.