Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവര്‍ണര്‍മാര്‍ പിരിയുകയാണ്‌ ഉചിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2014, 09:21 pm IST
in Ernakulam

ഭരണഘടന 155 ഉം 156 ഉം അനുസരിച്ചാണ്‌ ഗവര്‍ണര്‍മാരെ രാഷ്‌ട്രപതി നിയമിക്കുന്നത്‌. അവര്‍ ആ സ്ഥാനം വഹിക്കുന്നത്‌ രാഷ്‌ട്രപതിയുടെ സംതൃപ്തിക്ക്‌/പ്രീതിക്ക്‌ അനുസരിച്ചായിരിക്കുമെന്ന്‌ 156-ാ‍ം അനുച്ഛേദം എടുത്ത്‌ പറയുന്നുണ്ട്‌. പ്ലഷര്‍ ഡോക്ടറിന്‍ എന്ന തത്വം നിയമവൃത്തങ്ങളില്‍ പരക്കെ അറിയപ്പെടുന്നതാണ്‌. ഇതനുസരിച്ച്‌ ഒരു കാരണവും കാണിക്കാതെ തന്നെ രാഷ്‌ട്രപതിക്ക്‌ ഗവര്‍ണര്‍മാരുടെ സേവനം അവസാനിപ്പിക്കാം. കോടതികള്‍ ചോദിച്ചാല്‍ പോലും കാരണം വ്യക്തമാക്കേണ്ടതില്ലെന്ന്‌ നിരവധി സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ 2010 ലെ ബിപി ഷിങ്കാള്‍ കേസിനെ ആണയിട്ടുകൊണ്ട്‌ ചിലര്‍ വാദങ്ങള്‍ ഉന്നയിക്കുന്നു. കേന്ദ്രം ഭരിക്കുന്ന രാഷ്‌ട്രീയകക്ഷിക്ക്‌ പ്രിയമില്ലാത്തവരാണെന്ന കാരണംകൊണ്ട്‌ ഗവര്‍ണര്‍മാരെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരമില്ലായെന്ന്‌ ആ വിധി പരിശോധിക്കുന്നവര്‍ക്ക്‌ വ്യക്തമായും മനസ്സിലാകും; സുപ്രീംകോടതി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതല്ലാതെ ഈ കാര്യത്തിലുള്ള രാഷ്‌ട്രപതിയുടെ പരമാധികാരം ഒരിക്കലും സംശയിച്ചിട്ടില്ലെന്ന്‌. ആ വിധിയിലെ 71-ാ‍ം ഖണ്ഡികയില്‍ രാഷ്‌ട്രപതിയുടെ പ്രീതി ഉപാധികള്‍ ഇല്ലാത്തതാണെന്നും ആ അധികാരം എപ്പോള്‍ വേണമെങ്കിലും കാരണം പോലും കാണിക്കാതെ വിനിയോഗിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. സുപ്രീംകോടതി ആകെ പറഞ്ഞത്‌, ഒരുപക്ഷെ ആദ്യമായി പറഞ്ഞത്‌ ആ തീരുമാനം യുക്തമായ സന്ദര്‍ഭങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കാം എന്നുമാത്രമാണ്‌. രാഷ്‌ട്രപതി അധികാരം വിനിയോഗിക്കുന്നത്‌ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കേന്ദ്രത്തില്‍ ഭരണം മാറിയെന്നതുകൊണ്ട്‌ മാത്രം ഗവര്‍ണര്‍മാരെ നീക്കാന്‍ അത്‌ കാരണമാകില്ലെന്ന്‌ മാത്രമാണ്‌ സുപ്രീംകോടതി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്‌.

ഈ സാഹചര്യത്തില്‍ ഗൗരവകരമായ സാമ്പത്തിക കുറ്റങ്ങളില്‍ അന്വേഷണം നേരിടുന്ന ഗവര്‍ണര്‍മാരെ ഭരണഘടനയുടെ പരിരക്ഷ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന്‌ ഒഴിവാക്കാം എന്നല്ല നമ്മുടെ ഭരണഘടന പറയുന്നത്‌. തികച്ചും രാഷ്‌ട്രീയപരമായ കാരണങ്ങള്‍ കൊണ്ട്‌ ഗവര്‍ണര്‍മാരായി നിയോഗിക്കപ്പെട്ടിട്ടുള്ളവരില്‍ ചിലര്‍ ഭരണഘടനയുടെ 361(2)അനുച്ഛേദത്തിന്റെ സംരക്ഷണം അനുഭവിക്കുന്നത്‌ ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സാഹചര്യം കണക്കിലെടുത്തുകൊണ്ട്‌ രാഷ്‌ട്രപതി തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കരുതെന്ന്‌ ഒരു കോടതിയും ഇതുവരെ വിധി പ്രസ്താവിച്ചിട്ടില്ല.

മറിച്ച്‌ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളുടെ അന്വേഷണം സുഗമമാക്കാന്‍ കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമായ ചുമതലകള്‍ രാഷ്‌ട്രപതിയിലൂടെ നിര്‍വഹിക്കുന്നത്‌ എങ്ങനെ ക്രമവിരുദ്ധമാകും? അങ്ങനെ ചെയ്തില്ലെങ്കില്‍ അല്ലേ അധാര്‍മികത പൊന്തിവരുന്നത്‌? ആ നിലയ്‌ക്ക്‌ ആരോപണ വിധേയരായവര്‍ ഗവര്‍ണര്‍ പോലെയുള്ള ഒരു ഭരണഘടനാ പദവി വഹിക്കുന്നത്‌ ഭരണഘടനയ്‌ക്ക്‌ അനുസൃതമായി അവസാനിപ്പിക്കുന്നതില്‍ എങ്ങനെ തെറ്റ്‌ കണ്ടെത്താനാവും? യുപിഎ സര്‍ക്കാര്‍ തികച്ചും രാഷ്‌ട്രീയ കാരണങ്ങള്‍കൊണ്ട്‌ പിരിച്ചുവിട്ട നാല്‌ ഗവര്‍ണര്‍മാര്‍ക്ക്‌ വേണ്ടിയാണ്‌ ഷിങ്കാള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌ ആ പിരിച്ചുവിടല്‍ കോടതി ശരിവയ്‌ക്കുകയാണ്‌ ചെയ്തത്‌. അപ്പോള്‍ ഭരണഘടന നല്‍കുന്ന വ്യക്തമായ അധികാരം രാഷ്‌ട്രപതി വിനിയോഗിച്ചാല്‍ അത്‌ നിയമവിരുദ്ധമാകും എന്നുപറയുന്നതിന്‌ എന്താണ്‌ യുക്തി.

യുക്തി ഇല്ലെന്ന്‌ മാത്രമല്ല അത്‌ ശരിയല്ലെന്ന്‌ വാദിക്കുന്നവര്‍ക്ക്‌ തങ്ങളുടെ വാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായി യാതൊന്നും തന്നെ ചൂണ്ടിക്കാണിക്കാനില്ല. രാഷ്‌ട്രീയ നേതാക്കന്മാരായിരിക്കുമ്പോള്‍ നിരന്തരം നരേന്ദ്രമോദിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ചവര്‍, അദ്ദേഹം വരുന്നത്‌ രാജ്യത്തിന്‌ ആപത്താവുമെന്ന്‌ പ്രചരിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ കീഴില്‍ ഭരണഘടനാ പദവിയില്‍ തുടരുന്നത്‌ ധാര്‍മികതയാണോ? അറ്റോര്‍ണി ജനറലും കമ്മീഷനുകളുടെ ചെയര്‍മാന്മാരും ചെയ്തതുപോലെ സ്വയം രാജിവെച്ച്‌ മാതൃക കാണിക്കുന്നതല്ലെ ഭംഗി. കോണ്‍ഗ്രസ്‌ സംസ്കാരം അനുസരിച്ച്‌ സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ വൈമുഖ്യം ഉണ്ടാകുന്നത്‌ മനസ്സിലാക്കാം. പക്ഷേ തങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു സര്‍ക്കാരിന്‍ കീഴില്‍ ആനുകൂല്യങ്ങള്‍ പറ്റി അധികാരം ആസ്വദിക്കുന്നത്‌ മാന്യതയുള്ള രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക്‌ ചേരുന്ന പ്രവര്‍ത്തിയാണോ?

അതുകൊണ്ട്‌ പിരിയുന്നതാണ്‌ നല്ലത്‌; പിരിച്ചവിടീപ്പിക്കലല്ല.

അഡ്വ. കെ. രാംകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.