Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസാഗരമായി മറൈന്‍ ഡ്രൈവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 09:51 pm IST
in Ernakulam

കൊച്ചി: കൊച്ചി കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാക്കു കേള്‍ക്കാനുമായി കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ ഒഴുകിയപ്പോള്‍ എറണാകുളത്തെ ഏറ്റവും വലിയ മൈതാനം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ക്കായി സംഗമത്തിന്റെ സംഘാടകര്‍ പതിനായിരം കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആര്‍ത്തിരമ്പിവന്ന ജനക്കൂട്ടത്തിനു മുന്നില്‍ ഈ സജ്ജീകരണങ്ങളൊന്നും ഒന്നുമല്ലാതായി മാറി.

ശനിയാഴ്ച രാത്രിമുതലേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യവസായ നഗരത്തില്‍ എത്തിയിരുന്നു. കോഴിക്കോട്‌, കണ്ണൂര്‍, പാലക്കാട്‌ എന്നീ ജില്ലകളില്‍ നിന്നുള്ള കെപിഎംഎസ്‌ പ്രവര്‍ത്തകരാണ്‌ ഏറെയും ശനിയാഴ്ച എത്തിയത്‌. കെപിഎംസിന്റെ ശക്തികേന്ദ്രങ്ങളെന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍ മുതലുള്ള തെക്കന്‍ ജില്ലകളില്‍നിന്ന്‌ ഇന്നലെ രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുന്‍മാരും പ്രത്യേക വേഷമണിഞ്ഞ്‌ വരണമെന്നു കെപിഎംഎസ്‌ നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ സ്ത്രീകള്‍ പച്ചബ്ലൗസും സെറ്റുസാരിയുമണിഞ്ഞും പുരുഷന്‍മാര്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞുമാണ്‌ സമ്മേളനത്തിനെത്തിയത്‌.

ഉച്ചയോടെതന്നെ സമ്മേളന നഗരി സജീവമായിത്തുടങ്ങിയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളുടെ ഒബി വാനുകള്‍ ഉച്ചക്കുമുമ്പുതന്നെ സമ്മേളന നഗരിയില്‍ സ്ഥാനം പിടിച്ചു. ഒരുമണിയോടെ കേരളത്തിന്റെ പല ഭാഗത്തുനിന്നായി എത്തിയ കെപിഎംസ്‌ പ്രവര്‍ത്തകര്‍ മൈതാനത്തിന്റെ അങ്ങിങ്ങ്‌ ചെറുസംഘങ്ങളായി കൂട്ടം കൂടി നിന്നെങ്കില്‍ ഒരു മണിക്കൂറിനു ശേഷം വിഐപി ഗ്യാലറിക്കു വെളിയിലുള്ള കസേരകളില്‍ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടു മണിക്കുശേഷം സമ്മേളന നഗരിയുടെ അന്തരീക്ഷം തന്നെ മാറി. പ്രവര്‍ത്തകരുടെ കൂടുതല്‍ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. തെക്കന്‍മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലാണ്‌ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കിയതെങ്കില്‍ വടക്കുനിന്നു വന്നവര്‍ക്ക്‌ ഗോശ്രീപാലത്തിനു സമീപമായിരുന്നു പാര്‍ക്കിംഗ്‌ സ്ഥലം നല്‍കിയത്‌.

മൂന്നുമണിക്കുശേഷം മൈതാനത്തു പ്രവേശിക്കാനായി ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ പ്രവേശത്തിനായുള്ള പ്രധാന കവാടം വരെ പ്രവര്‍ത്തകരുടെ നീണ്ടനിര തന്നെയുണ്ടായി. ഇതിനിടയില്‍ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അകത്തെത്തിപ്പെടാന്‍ അല്‍പം പ്രയാസപ്പെട്ടു. കെപിഎംഎസിന്റെ മുദ്രാവാക്യം മുഴക്കിവന്ന മിക്ക പ്രവര്‍ത്തകരും നീലയും പച്ചയും കലര്‍ന്ന സംഘടനയുടെ കൊടിയും കയ്യില്‍ കരുതിയിരുന്നു. ചെറിയ കുട്ടികളുടെ കയ്യില്‍ നീല ബലൂണും കാണാമായിരുന്നു. കെപിഎംഎസ്‌ എന്നെഴുതിയ നീലതൊപ്പിയും ഭൂരിപക്ഷം പ്രവര്‍ത്തകരുടെ ശിരസിലും ഇടംപിടിച്ചിരുന്നു.

മൂന്നര കഴിഞ്ഞപ്പോഴേക്കും സമ്മേളന നഗരിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ്‌ മൈതാനത്ത്‌ തിക്കും തിരക്കുമായിത്തുടങ്ങി. നാലുമണിക്ക്‌ മോദിയെത്തിയപ്പോഴേക്കും പരിപാടിക്കെത്തിയ പലര്‍ക്കും ഗ്രൗണ്ടില്‍ നില്‍ക്കാന്‍ സ്ഥലം കിട്ടിയില്ല. അവര്‍ മറൈന്‍ ഡ്രൈവിലെ നടപ്പാതയില്‍ നിന്നാണ്‌ സമ്മേളനം വീക്ഷിച്ചത്‌. ഇങ്ങനെ മറൈന്‍ ഡ്രൈവിലെ ഓരോ മണല്‍ത്തരിയും കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തിന്റെ ആവേശം ഏറ്റുവാങ്ങിയപ്പോള്‍ ആവേശത്തിരയിളക്കമായിരുന്നു മൈതാനത്ത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.