Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ നിര്‍മാണം: തൊഴില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:42 pm IST
in Ernakulam

കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രൊ റെയില്‍ നിര്‍മാണത്തില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ രൂക്ഷമാകുന്നു. നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്ന എല്‍ ആന്റ്‌ ടി, സോമ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ വീഴ്‌ച്ചകളുമാണ്‌ കൊച്ചി മെട്രൊയ്‌ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌. പദ്ധതി വാഗ്ദാനങ്ങളില്‍ പലതും നിറവേറുന്നുമില്ല.

നിര്‍മാണത്തിനാവശ്യമായ മണല്‍ ലഭ്യമാകുമോ എന്നതാണ്‌ ഇപ്പോള്‍ കെഎംആര്‍എല്ലിന്റെ മുന്നിലുള്ള മറ്റൊരു പ്രശ്നം. മെട്രൊ നിര്‍മാണത്തെ മണല്‍ ക്ഷാമം ബാധിക്കില്ലെന്ന്‌ സര്‍ക്കാര്‍ തുടര്‍ച്ചയായി വ്യക്തമാക്കുമ്പോഴും നിര്‍മാണ കമ്പനികളുടെ ആശങ്കയ്‌ക്ക്‌ പൂര്‍ണ പരിഹാരമാകുന്നില്ല. പെരിയാറ്റില്‍ നിന്നും മണല്‍ വാരാം എന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രകൃതി സ്നേഹികള്‍ രംഗത്തെത്തിയതോടെ ഈ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ക്വാറികളില്‍ നിന്നും ലഭ്യമാകുന്ന എം സാന്റ്‌ മണലാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായത്ര എം സാന്റ്‌ മണല്‍ ക്വാറികളില്‍ നിന്നും കിട്ടുമോ എന്ന ആശങ്കയും ഉണ്ട്‌.

തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളാണ്‌ മെട്രോയെ വലയ്‌ക്കുന്ന മറ്റൊന്ന്‌. വിവിധ റീച്ചുകളില്‍ തര്‍ക്കങ്ങള്‍ കാരണം നിര്‍മാണം മുടങ്ങുന്നതും പതിവാണ്‌. മെട്രൊ റെയിലിന്‌ അനുബന്ധമായി നിര്‍മിച്ച നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മൂന്നു തവണ നീട്ടി വച്ചു. മുഖ്യമന്ത്രിയുടെ തിയതി ലഭ്യമല്ലാത്തതിനാലാണ്‌ ഉദ്ഘാടനം നീട്ടിവയ്‌ക്കുന്നതെന്നായിരുന്നു വിശദ്ദീകരണം. ഇതും മെട്രോയ്‌ക്ക്‌ തിരിച്ചടിയായി.

നഗരത്തിലെ ഗതാഗത കുരുക്കു പരിഹരിക്കാനും അധികൃതര്‍ക്കായിട്ടില്ല. സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസമാണ്‌ ഗാഗതത കുരുക്കിന്‌ കാരണം. നഗരത്തില്‍ കമ്പനിപ്പടി, അമ്പാട്ടുകാവ്‌, അപ്പോളോ ജംങ്ങ്ഷന്‍, ടിവിഎസ്‌ ജംങ്ങ്ഷന്‍, കുസാറ്റ്‌ ജംങ്ങ്ഷന്‍, പത്തടിപ്പാലം, മാമംഗലം, എംജി റോഡ്‌ തുടങ്ങിയിടങ്ങളില്‍ ഗതാഗത കുരുക്ക്‌ സാധാരണ ജനങ്ങളെയാണ്‌ ബുദ്ധിമുട്ടിലാക്കുന്നത്‌. റോഡിനു വീതികൂട്ടല്‍ നടപടികള്‍ പൂരോഗമിക്കുന്നുനെങ്കിലും മിക്കയിടത്തും ഇത്‌ യാഥാര്‍ഥ്യമായിട്ടില്ല. ഗതാഗതക്കുരുക്കിന്‌ പരിഹാരമെന്ന നിലയില്‍ ബദല്‍ റോഡുകളെ കുറിച്ച്‌ കൊച്ചി സിറ്റി പോലീസ്‌ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും അത്രത്തോളം ഫലപ്രദമായിട്ടില്ല.

മെട്രൊയുടെ ഒന്നാം റീച്ചായ ആലുവ മുതല്‍ കളമശേരി വരെയുള്ള ഭാഗങ്ങളില്‍ 13 ഫില്ലറുകളും 36 പെയില്‍ക്യാപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്്‌. 481 പെയിലുകളും പൂര്‍ത്തിയായ ഇവിടെ എല്‍ ആന്റ്‌ ടിയ്‌ക്കാണ്‌ നിര്‍മാണ ചുമതല. രണ്ടാം റീച്ചായ കളമശേരി മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത്‌ 27ഫില്ലറുകളും പൂര്‍ത്തിയായി. മൂന്നാം റീച്ചായ സ്റ്റേഡിയം മുതല്‍ സൗത്ത്‌ വരെയുള്ള ഭാഗത്ത്‌ എട്ട്‌ ഫില്ലറുകളും പൂര്‍ത്തിയായി. വൈറ്റില- പേട്ട റീച്ചില്‍ 21 പെയിലുകളാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. ഇപ്പോള്‍ തന്നെ രണ്ട്‌ മാസത്തോളം വൈകിയാണ്‌ നിര്‍മാണം പുരോഗമിക്കുന്നത്‌. ഇക്കാര്യത്തില്‍ മെട്രോ മാന്‍ ഇ.ശ്രീധരന്‌ പോലും അതൃപ്തിയുണ്ട്‌. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

കാസ്റ്റിംഗ്‌ യാര്‍ഡുകളുടെ നിര്‍മാണം നിലച്ചിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഒരു ദിവസം നിര്‍മാണം തടസ്സപ്പെട്ടാല്‍ ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമാണ്‌ ഉണ്ടാവുക. 24 ദിവസങ്ങളാണ്‌ ഇത്തരത്തില്‍ പണിമുടക്ക്‌ മൂലം നഷ്ടമായത്‌. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതും നിര്‍മാണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്‌. തുടര്‍ന്നങ്ങോട്ട്‌ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരുന്നാല്‍ മാത്രമേ ഉദ്ദേശിച്ച സമയത്ത്‌ മെട്രോയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുവെന്നും ഇ.ശ്രീധരന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.