Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആള്‍ത്തിരക്കിനിടയിലെ ഏകാന്തത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 05:31 pm IST
in Varadyam

“എഴുതാതെ ജീവിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ എഴുതരുത്‌” റില്‍ക്കേയുടെ വാക്കുകളാണിവ. അപ്രകാരം എഴുതിയ അനേകം കവിതകളുടെ ഊര്‍ജ്ജസമാഹാരമാണ്‌ ബി.സന്ധ്യയുടെ ‘ചെമ്പകം നീ മടങ്ങി പോകല്ലേ’എന്നത്‌. പോയ കാലത്തിന്റെ നനുത്ത സ്മൃതികളെ പിന്‍വിളിക്കുന്ന സാന്ദ്രസംഗീതത്തിന്റെ മുരളീരവം പോലെ തോന്നിക്കുന്ന ശീര്‍ഷകമാണ്‌ ‘ചെമ്പകം നീ മടങ്ങി പോകല്ലേ’ എന്നത്‌.

ശീര്‍ഷക കവിത പരിശോധിച്ചാല്‍ പാരമ്പര്യ ശീലില്‍ ആവിഷ്കരിച്ചതാണെങ്കിലും ഉത്തരാധുനികര്‍ നോവലുകളിലും ചെറുകഥകളിലും പ്രയോഗിക്കുന്ന ചില മിത്തുകളുടെ അയഥാര്‍ത്ഥ സൂചന കവിതയില്‍ സമകാലിക വായനാനുഭവം തരുന്നു.

” പണ്ടൊരു നാളില്‍ സ്വര്‍ഗലോകത്തിലെ

പുഷ്പവാടിയില്‍ വന്നോരു കല്‍പക-

വൃക്ഷരാജന്റെ കുഞ്ഞിളം തൈച്ചെടി

എത്തിനോക്കുവാനിയിടയായി പോല്‍

ഭൂമി തന്നിലെ പച്ചയാഥാര്‍ത്ഥ്യങ്ങള്‍

മായികമാകും സ്വര്‍ഗ്ഗലോകത്തിലെ

മായക്കാഴ്ചയില്‍ നിന്നേറെ ഭിന്നമായ്‌ ”

അഷ്ടപദിയുടെ ധ്വനിസാന്ദ്രതയാല്‍ വായിച്ചെടുക്കാന്‍ കഴിയുന്ന കവിതയാണ്‌ ‘സഖേ കൃഷ്ണ’.

” കൃഷ്ണനാം സഖാവോട്‌ കൃഷ്ണയാചിക്കുന്നെ

-ന്നുള്‍ത്തടം തന്നില്‍ വാഴും തുടുത്ത കല്‍ഹാരമേ

എന്നകം നീറ്റും പാപമാറ്റുവാനെന്തേ ചെയ്‌വി-

തന്ത്യമാം പ്രയാണത്തിനൊടുക്കമാകുന്നല്ലോ “

എഴുത്തുകാരന്‍ അറിയാതെ ഉപയോഗിച്ച ചില ചിഹ്നങ്ങള്‍ പോലും വായനക്കാരന്റെ അഹംബോധത്തില്‍ അനിയന്ത്രിതമായ ചില ആശങ്കകളും അസ്വസ്ഥതകളും ഉണര്‍ത്തും. അതുകൊണ്ടാണ്‌ മെക്സിക്കന്‍ കവി ഒക്ടോവിയോ പാസ്‌ പദങ്ങള്‍ക്കിടയിലെ സ്ഥലമാണ്‌ കവിത എന്ന്‌ കവിതയെ നിര്‍വചിച്ചിരിക്കുന്നതും. അത്തരത്തില്‍ പുനര്‍ വായനക്കും അഴിച്ചുപണിക്കും വിധേയമാക്കാവുന്ന കവിതാവരികളാണിവ

” ഉഷസ്സിനെ എന്റെ ശിരസ്സാക്കൂ

നക്ഷത്രങ്ങളെ എന്റെ അസ്ഥികളാക്കൂ

പ്രണവത്തെ എന്റെ ശബ്ദമാക്കൂ

നദികളെ എന്റെ നാഡികളാക്കൂ “

മൂടല്‍ മഞ്ഞിനുളളിലൂടെ സൂര്യബിംബത്തെ ദൃശ്യമാക്കുന്ന ഉഷസ്സിന്റെ നനവാര്‍ന്ന ആര്‍ദ്രതയാല്‍ തിളങ്ങുന്ന ശിരസ്സും, ഇവിടെ സന്ധ്യ ഉഷസ്സിനെ ശിരസ്സാക്കുന്നു. ആ ഉഷസ്സുദിക്കുന്ന ശിരസ്സിനെ ഊര്‍ദ്ധ്വമുഖമാക്കി നക്ഷത്രങ്ങളെ കാണുന്നു.

വാക്ക്‌ ബ്രഹ്മം തന്നെയാണെന്ന്‌ ബ്രഹദാരണ്യോപനിഷദ്‌ പറയുന്നുണ്ട്‌. കവി അച്ഛന്‍ മനസ്സും അമ്മ വാക്കും കുട്ടി പ്രാണനുമാണെന്ന ഉപനിഷദ്‌ ദര്‍ശനത്തിന്റെ മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്യുന്നു.

ഇതിഹാസോജ്ജ്വല മുഹൂര്‍ത്തങ്ങളെ ഉപജീവനഭാഷയില്‍ ആവിഷ്കരിക്കുമ്പോഴും അവയില്‍ മൗലികത പ്രകടിപ്പിക്കുക എന്നുള്ളതിന്റെ മൂര്‍ത്തമായ ഉദാഹരണമാണ്‌ ബി.സന്ധ്യയുടെ വ്യാസപര്‍വ്വം പോലുള്ള കവിതകള്‍.

വിശാലവും എന്നാല്‍ ഊഷരവുമായ മരുഭൂമിയിലെ ചില ഹരിത ഭൂഖണ്ഡമാണ്‌ സന്ധ്യയുടെ ചില പദ്യകവിതകള്‍. അത്തരത്തിലുള്ള കവിതകളാണ്‌, ഉപയോഗിച്ചു വലിച്ചെറിയുമ്പോള്‍, കര്‍ഷകന്‍ എന്നിവ.

ഊഷ്മാവിന്‍ ചാട്ടുളി തീര്‍ത്ത സുഷിരങ്ങളാല്‍

ആകാശക്കുടയാകെതാറുമാറായിത്തീര്‍ന്നെന്നാല്‍

ഭൂമിക്ക്‌ താങ്ങായി,തണലായി ആകാശമില്ലാതായാല്‍

ഉത്തുംഗഹിമശൃംഗങ്ങളൊലിച്ചു തകര്‍ന്നാല്‍

സൂര്യന്‌ ഭൂമിയെ നോവാതെ പുല്‍കാനെന്തുമാര്‍ഗം

ശബ്ദം കൊണ്ട്‌ ഘോഷിക്കുന്ന കവിതയുടെ കലമ്പലില്‍ വിശ്രാന്തമായ ചില മൗനവും ഒളിച്ചിരിപ്പുണ്ട്‌. അത്‌ ഉയര്‍ത്തുന്നത്‌ ഹരിത രാഷ്‌ട്രീയത്തിന്റെ ചില വിഹ്വലതകളാണ്‌. കൂടാതെ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ചില കോമാളിത്തങ്ങളെ കറുത്ത ഫലിതത്തോടെ അവതരിപ്പിക്കുന്നു.

ഉറങ്ങിയെണീറ്റപ്പോള്‍ ഇത്രയേറെ കറുത്തിരിക്കാന്‍

ഇന്നലെ നീ എവിടെയാണ്‌ ഉറങ്ങാന്‍ കിടന്നത്‌.

നെരുദ കല്‍ക്കരിയോട്‌ ചോദിച്ചതാണിത്‌. നമ്മുടെ ആദിമഗോത്രത്തിന്റെയും മനുഷ്യരാശിയുടെയും ഗര്‍ഭഗൃഹത്തില്‍ ഇന്നും അടിയാളരായി അന്യജീവനുതകിപീഡനത്തിന്റെ വര്‍ത്തമാനത്തില്‍ കഴിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യസമൂഹത്തിന്റെ മോചനം ഈ കവി സ്വപ്നം കാണുന്നുണ്ട്‌. ഭരണകൂടത്തിന്റെ വാഗ്ദാനമഴയേറ്റ്‌ നരച്ച ഒരു ജനതതി ഭരണകൂടത്തിന്റെ പ്രായോഗികതയെ സംശയിക്കുന്നതിനെ കവി കുറ്റം പറയുന്നില്ല. ദന്തേവാഡ വീണ്ടും വീണ്ടും മാനഭംഗം ചെയ്യപ്പെട്ട ഒരു ആദിവാസി സ്ത്രീയാണ്‌.

ഇന്ദ്രാവതീ നദി അവളുടെ രക്തവുമാണ്‌.

സച്ചിദാനന്ദന്റെ പ്രസ്തുത കവിതാഭാഗം സന്ധ്യയുടെ അമാവാസിയുടെ സ്വയം വിമര്‍ശനത്തെയും വേരി നീ കരയല്ലേ’ യിലെ മഹാസങ്കടത്തെയും ഒരു മറുനാടന്‍ കുടുംബ കഥയുടെ ദൈന്യത്തെയും ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇന്ദ്രാവതീ നദിയെ ചോരപ്പാടുകള്‍ കൊണ്ട്‌ തീര്‍ത്ത കൈവഴിയാക്കുവാന്‍ ഈ കവി ഇഷ്ടപ്പെടുന്നില്ല. മറിച്ച്‌ അവരുടെ സങ്കടപ്പെരുമഴയില്‍ ഈ കവി ഗോവര്‍ദ്ധനമായി ഉയരുകയാണ്‌.

രതീഷ്‌ ഇളമാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.