Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീശാന്തിനെ കുരുക്കിയത്‌ വമ്പന്മാരെ രക്ഷിക്കാനോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 09:12 pm IST
inCricket

കൊച്ചി: ഐപിഎല്‍ വാതുവയ്‌പ്പ്‌ അഴിമതിക്കേസില്‍ മലയാളി താരം ശ്രീശാന്തിനെ കുരുക്കിയത്‌ കേസിലെ മറ്റ്‌ വമ്പന്മാരെ രക്ഷിക്കാനെന്ന്‌ വ്യക്തമാവുന്നു. ഇതുവരെ അറസ്റ്റിലായതില്‍ ശ്രീശാന്തിന്‌ നേരെ മാത്രമാണ്‌ ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന മോക്ക നിയമപ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്‌. മോക്ക ഉപയോഗിക്കാന്‍ മാത്രമുള്ള എന്തു കുറ്റമാണ്‌ ശ്രീശാന്ത്‌ ചെയ്തതെന്ന ചോദ്യത്തിന്‌ ദല്‍ഹി പോലീസ്‌ കൃത്യമായി മറുപടി പറയുന്നില്ല.

മോക്ക ചാര്‍ത്തും മുമ്പ്‌ അറ്റോര്‍ണി ജനറലിന്റെയും മറ്റും നിയമോപദേശം തേടണമെന്ന വ്യവസ്ഥയും ദല്‍ഹി പോലീസ്‌ ഈ കേസില്‍ ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കരി ഖാനന അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും സിബിഐ ഒരു കോടി 84 ലക്ഷം രൂപ കണ്ടെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ അന്ന്‌ മോക്ക ചാര്‍ജ്‌ ചെയ്യണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടപ്പോള്‍ അറ്റോര്‍ണി ജനറല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇത്രയും ചെറിയ തുകയുടെ ഇടപാട്‌ നടന്നത്‌ മോക്ക പോലൊരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നായിരുന്നു അന്ന്‌ എജി പറഞ്ഞത്‌. ഇവിടെ ശ്രീശാന്തില്‍ നിന്നും അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്ന കാരണത്താലാണ്‌ മോക്ക ചാര്‍ജ്‌ ചെയ്തിരിക്കുന്നത്‌. കൂടാതെ രണ്ടുലക്ഷം രൂപയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിയെന്നും പോലീസ്‌ പറയുന്നു. എന്നാല്‍ തന്നെയും ഒരു കോടിക്ക്‌ മുകളിലുള്ള കേസില്‍ ചാര്‍ജ്‌ ചെയ്യാത്ത മോക്ക എങ്ങനെ ശ്രീശാന്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ഇടപാട്‌ നടത്തിയെന്ന്‌ കാട്ടി ചാര്‍ജ്‌ ചെയ്യുമെന്ന ചോദ്യത്തിനും ദല്‍ഹി പോലീസിന്‌ ഉത്തരമില്ല. മാത്രമല്ല, പത്തുലക്ഷം രൂപ കണ്ടെത്തിയെന്ന്‌ ആരോപിച്ച്‌ മോക്ക ചാര്‍ജ്‌ ചെയ്യുന്നതിന്‌ നിയമസാധുതയില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്ത ഉടന്‍ ഐപിസി 420, 409 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ പോലീസ്‌ കേസെടുത്തത്‌. എന്നാല്‍ ഈ വകുപ്പുകള്‍ ചുമത്തണമെങ്കില്‍ കേസില്‍ ഇരയാക്കപ്പെട്ട വ്യക്തിയുടെ എഴുതി നല്‍കുന്ന പരാതി ഒഴിച്ചു കൂടാനാകാത്തതാണ്‌. ഈ പരാതി ലഭിക്കാതെയായിരുന്നു അറസ്റ്റും മറ്റ്‌ നടപടികളും മുന്നോട്ടു പോയത്‌. ഇനി രഹസ്യവിവരം ലഭിച്ചാല്‍ പോലും ഐപിഎല്‍ പോലുള്ള സ്വകാര്യസംരംഭത്തിനിടയില്‍ കയറി നടപടി സ്വീകരിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ രണ്ടു വര്‍ഷം വരെ തടവ്‌ ലഭിക്കാമെന്ന നിയമവും ദല്‍ഹി പോലീസ്‌ ലംഘിച്ചിരുന്നു. ശ്രീശാന്തിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്‌ വളരെ വൈകിയാണ്‌.

കേസില്‍ മറ്റാരെയൊക്കെയോ രക്ഷിക്കാനായി ശ്രീശാന്തിനെ ബലിയാടാക്കുകയാണെന്ന്‌ ഇതില്‍നിന്നൊക്കെ വ്യക്തമാണ്‌. കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ ദല്‍ഹി പോലീസിന്‌ നന്നായി അറിയാം. എന്നാല്‍ ശ്രീശാന്ത്‌ പുറത്തിറങ്ങുന്നതും മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതും തങ്ങള്‍ക്ക്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയ ചിലരാണ്‌ മോക്ക പ്രയോഗത്തിന്റെ പുറകില്‍. കേസില്‍ പിടിക്കപ്പെട്ട ഗുരുനാഥ്‌ മെയ്യപ്പന്‍, വിന്ദു ധാരാസിംഗ്‌ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ട്‌ കേസെടുത്ത പോലീസ്‌ ശ്രീശാന്തിന്റെ കാര്യത്തില്‍ മാത്രം ഇല്ലാത്ത വകുപ്പുണ്ടാക്കി കേസെടുത്തിരിക്കുകയാണ്‌. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട്‌ ഐപിഎല്ലില്‍ 45,000 കോടിരൂപയുടെ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നതാണ്‌. അതിനാലാണ്‌ പുറത്തിറങ്ങാത്ത വിധം ആറുമാസത്തേക്കെങ്കിലും ശ്രീശാന്തിനെ തുറങ്കിലടയ്‌ക്കാനായി മോക്ക പോലൊരു നിയമം ഉപയോഗിച്ചിരിക്കുന്നത്‌. മാത്രമല്ല, മോക്ക ചാര്‍ജ്‌ ചെയ്യാന്‍ ദല്‍ഹി പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രശാന്ത്‌ ആര്യ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.