Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:23 pm IST
inCricket

കാര്‍ഡിഫ്‌: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിന്‌ മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 243 റണ്‍സിനാണ്‌ ഇന്ത്യ വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 308 റണ്‍സ്‌ നേടി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ദിനേശ്‌ കാര്‍ത്തിക്കിന്റെയും നായകന്റെ പ്രകടനം കാഴ്ചവെച്ച മഹേന്ദ്രസിംഗ്‌ ധോണിയുടെയും കരുത്തിലാണ്‌ ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്‌. ദിനേശ്കാര്‍ത്തിക്‌ 146 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നപ്പോള്‍ ധോണി 91 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ധോണിയും കാര്‍ത്തികും ചേര്‍ന്ന്‌ നേടിയ 211 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ ഇന്ത്യയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 23.3 ഓവറില്‍ വെറും 65 റണ്‍സിന്‌ ഓള്‍ ഔട്ടായി. അഞ്ച്‌ ഓവറില്‍ 18 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഉമേഷ്‌ യാദവും അഞ്ച്‌ ഓവറില്‍ 11 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ പിഴുത ഇഷാന്ത്‌ ശര്‍മ്മയുമാണ്‌ ഓസ്ട്രേലിയന്‍ ബാറ്റിംഗ്‌ നിരയെ തകര്‍ത്തെറിഞ്ഞത്‌. 23 റണ്‍സെടുത്ത വോഗ്സാണ്‌ ഒാ‍സീസ്‌ നിരയിലെ ടോപ്‌ സ്കോറര്‍. വോഗ്സിന്‌ പുറമെ 14 റണ്‍സെടുത്ത ഹ്യൂഗ്സ്‌ മാത്രമാണ്‌ രണ്ടക്കം പിന്നിട്ട ബാറ്റ്സ്മാന്‍. ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോറാണിത്‌. 1986-ല്‍ അഡ്ലെയ്ഡില്‍ ന്യൂസിലാന്റിനെതിരെയും 1977-ല്‍ ബര്‍മിംഘാമില്‍ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയ 70 റണ്‍സിന്‌ പുറത്തായിരുന്നു. ഈ റെക്കോര്‍ഡാണ്‌ ഓസ്ട്രേലിയ തിരുത്തിയത്‌.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ ധോണിയുടെ തീരുമാനം തെറ്റിയെന്ന്‌ തെളിയിക്കുന്ന പ്രകടനമാണ്‌ ഓസീസ്‌ ബൗളര്‍മാര്‍ നടത്തിയത്‌. ശ്രീലങ്കക്കെതിരായ ആദ്യ സന്നാഹമത്സരത്തിലെന്ന പോലെ ഇവിടെയും ഓപ്പണര്‍മാര്‍ വീണ്ടും പരാജയപ്പെട്ടു.
സ്കോര്‍ബോര്‍ഡില്‍ വെറും നാല്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത മുരളി വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീടെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ വിരാട്‌ കോഹ്ലിക്കും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത കോഹ്ലിയും പുറത്തായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ മാത്യുവെയ്ഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ കോഹ്ലി മടങ്ങിയത്‌. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയും അതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതിരുന്ന സുരേഷ്‌ റെയ്നയെയും നഷ്ടമായതോടെ ഇന്ത്യ നാലിന്‌ 39 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. രോഹിത്‌ ശര്‍മ്മയെയും റെയ്നയെയും മക്കായി ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 55 റണ്‍സിലെത്തിയപ്പോള്‍ 17 റണ്‍സെടുത്ത ശിഖര്‍ ധവാനെയും ഇന്ത്യക്ക്‌ നഷ്ടമായി. 17 റണ്‍സെടുത്ത ധവാനെ മിച്ചല്‍ ജോണ്‍സണ്‍ മക്കായിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യ അഞ്ചിന്‌ 55 എന്ന നിലയിലായി. തുടര്‍ന്നാണ്‌ ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന കൂട്ടുകെട്ട്‌ പിറന്നത്‌. കാര്‍ത്തികിനൊപ്പം ഒത്തുചേര്‍ന്ന ധോണി ഇന്ത്യയെ മുന്നോട്ടുനയിച്ചു. സാവധാനത്തിലാണ്‌ ധോണി സ്കോര്‍ ചലിപ്പിച്ചതെങ്കിലും നിലയുറപ്പിച്ചതോടെ വിശ്വരൂപം പുറത്തെടുത്തു. 25-ാ‍ം ഓവറിലാണ്‌ ഇന്ത്യന്‍ സ്കോര്‍ മൂന്നക്കം കടന്നത്‌. ധോണിക്കൊപ്പം ദിനേശ്‌ കാര്‍ത്തികും ടോപ്‌ ഗിയറിലേക്ക്‌ മാറിയതോടെ സ്കോര്‍ കുത്തനെ ഉയര്‍ന്നു. ഒടുവില്‍ 46.3 ഓവറില്‍ സ്കോര്‍ 266-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. വ്യക്തിഗത സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ ഫള്‍ക്നറെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ധോണിയ മിച്ചല്‍ ജോണ്‍സണ്‍ പിടികൂടി. 77 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറികളും നാല്‌ സിക്സറുമടക്കമാണ്‌ ധോണി 91 റണ്‍സെടുത്തത്‌. ഇതിനിടെ ദിനേശ്കാര്‍ത്തിക്‌ സെഞ്ച്വറി പിന്നിട്ടിരുന്നു. 113 പന്തുകളില്‍ നിന്ന്‌ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ്‌ കാര്‍ത്തിക്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. ധോണി പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (6 പന്തില്‍ പുറത്താകാതെ 14 റണ്‍സ്‌) യെ കൂട്ടുപിടിച്ച്‌ കാര്‍ത്തിക്‌ ഇന്ത്യന്‍ സ്കോര്‍ 308-ല്‍ എത്തിച്ചു.

ഓസ്ട്രേലിയക്ക്‌ വേണ്ടി ക്ലിന്റ്‌ മക്കായി 10 ഓവറില്‍ 39 റണ്‍സ്‌ വഴങ്ങിയും മിച്ചല്‍ സ്റ്റാര്‍ക്ക്‌ 73 റണ്‍സ്‌ വിട്ടുകൊടുത്തും രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയപേരുകേട്ട ഓസീസ്‌ ബാറ്റിങ്ങ്‌ നിര ഇന്ത്യന്‍ പേസര്‍ ഉമേഷ്‌ യാദവിനെതിരെ വിറക്കുന്നതാണ്‌ കണ്ടത്‌. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍മാത്രമുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ അഞ്ച്‌ വിക്കറ്റുകളാണ്‌ ഉമേഷ്‌ യാദവ്‌ പിഴുതത്‌. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ക്ക്‌ കഴിഞ്ഞതുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.