Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാത്തിരിപ്പ്‌ സഫലമായി: ദിനേശ്‌ കാര്‍ത്തിക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 10:28 pm IST
in Cricket

ന്യൂദല്‍ഹി: കഠിനാധ്വാനവും ആത്മവിശ്വാസവും അവസാനം ദിനേശ്‌ കാര്‍ത്തിക്കിന്‌ തുണയായി. നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ദിനേശ്‌ ദേശീയമത്സരത്തിലേക്ക്‌ തിരിച്ചെത്തി. 27 കാരനായ വിക്കറ്റ്കീപ്പര്‍ കൂടിയായ ഈ ബാറ്റ്സ്മാന്റെ ഏറെ നാളത്തെ ദുഃഖത്തിനാണ്‌ അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പങ്കെടുക്കാനുള്ള 15 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അറുതിയാകുന്നത്‌.

ഈ നിമിഷം ഏറെ സന്തോഷപ്രദമാണ്‌. ഈ ദിവസത്തിന്‌ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതെനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌, മുംബൈയില്‍ നിന്നും ഫോണിലൂടെ കാര്‍ത്തിക്‌ പറഞ്ഞു.

ആകെയുള്ള 52 കളികളില്‍ കാര്‍ത്തിക്‌ അവസാനം കളിച്ചത്‌ 2010 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ്‌. അന്ന്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിന്നുന്ന പ്രകടനമാണ്‌ കാര്‍ത്തിക്‌ കാഴ്ചവച്ചത്‌. അദ്ദേഹം പത്തു മത്സരങ്ങളില്‍ നിന്നായി രണ്ട്‌ അര്‍ധസെഞ്ച്വറികളടക്കം 331 റണ്‍സ്‌ നേടി. 86 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രമല്ല കാര്‍ത്തിക്കിന്‌ തുണയേകിയത്‌. ഫസ്റ്റ്‌ ക്ലാസ്‌ സീസണിലും കാര്‍ത്തിക്‌ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. എട്ട്‌ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി കാര്‍ത്തിക്‌ 577 റണ്‍സ്‌ സ്കോര്‍ ചെയ്തു. ശരാശരി 64 എന്ന അടിസ്ഥാനത്തിലായിരുന്നു ഇത്‌. 187 ആണ്‌ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മറ്റ്‌ പ്രാദേശിക മത്സരങ്ങളിലെ പ്രകടനവും തന്നെ തുണച്ചെന്ന്‌ കാര്‍ത്തിക്‌ പറഞ്ഞു. അതേ മികവ്‌ ഐപിഎല്ലിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. ടീമിലെ രണ്ട്‌ കീപ്പര്‍മാരിലൊരാളായ കാര്‍ത്തിക്‌ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം മികവ്‌ പുലര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്‌. തനിക്ക്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ എവിടെ സ്ഥാനം നല്‍കിയാലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റിംഗ്‌ പ്രകടനത്തില്‍ തനിക്ക്‌ എല്ലായ്‌പ്പോഴും ആത്മവിശ്വാസമുണ്ട്‌. ഇതിനെല്ലാം പുറമെ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്‌. അതിനാല്‍ തന്നെ ഏത്‌ മേഖലയിലും കളിക്കാന്‍ തനിക്ക്‌ കഴിയും. ധോണിയെപ്പോലൊരാളിന്‌ പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക്‌ ചൂണ്ടിക്കാട്ടി. അതേക്കുറിച്ചൊന്നും അധികം ആലോചിക്കാറില്ല. ടീമില്‍ തിരിച്ചെത്തണമെന്നു മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി നന്നായി കളിക്കുകയെന്നതു മാത്രമാണ്‌ ചിന്ത. അവര്‍ക്ക്‌ ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുകയെന്നതും, കാര്‍ത്തിക്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.