Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മില്യണ്‍ ഡോളര്‍ ബോയിയെ കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 10:38 pm IST
in Cricket

മുംബൈ: ഗ്ലെന്‍ മാക്സ്‌വെല്‍. ഓര്‍മയില്ലേ ആ പേര്‌. ഐപിഎല്ലിന്റെ ആറാം എഡിഷന്റെ ലേലച്ചന്തയിലെ ഗ്ലാമര്‍ ബോയ്‌. കൈയിലിരുന്ന കാശില്‍ നല്ലൊരു പങ്കും വാരിയെറിഞ്ഞ്‌ മുംബൈ ഇന്ത്യന്‍സ്‌ ആ ഇരുപത്തിയഞ്ചുകാരനെ സ്വന്തമാക്കിയപ്പോള്‍ ഏവരും അതിശയിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ മാക്സ്‌വെല്‍ അങ്ങനെ മില്യണ്‍ ഡോളര്‍ ബോയിയെന്ന വിശേഷണം എടുത്തണിഞ്ഞു. പക്ഷേ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പൂരം ആരംഭിച്ചിട്ടിതുവരെ മാക്സ്‌വെല്‍ കളത്തിലിറങ്ങിയിട്ടില്ല. അത്ര മുഖപരിചയമില്ലാത്തതിനാല്‍ ഗ്ലെന്നിന്റെ ഡഗ്‌ ഔട്ടിലെ സാന്നിധ്യം പോലും കളി പ്രേമികള്‍ക്ക്‌ സ്ഥിരീകരിക്കാനാവുന്നില്ല. താരനിബിഢമായ മുംബൈ സംഘം മാക്സ്‌വെല്ലിനെ തഴയുകയാണോ?., ഏറ്റവും വിലകൂടിയവന്‍ സീസണില്‍ നഷ്ടക്കണക്കുകളുമായിട്ടാവുമോ കരകയറുക. സന്ദേഹങ്ങളുടെ മുളപൊട്ടിക്കഴിഞ്ഞു.

ഇത്രയും തുക മുടക്കി മാക്സ്‌വെല്ലിനെ പാളയത്തിലെത്തിക്കേണ്ട കാര്യം മുംബൈ ഇന്ത്യന്‍സിനില്ലായിരുന്നെന്ന്‌ താരത്തിന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഓസീസ്‌ കുപ്പായത്തിലെ ഒമ്പത്‌ അന്താരാഷ്‌ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്ന്‌ മാക്സവെല്‍ നേടിയത്‌ വെറും 47 റണ്‍സ്‌. ശരാശരി 15.66. സ്ട്രൈക്ക്‌ റേറ്റും ആശാവഹമല്ല, 114.63. ഓള്‍ റൗണ്ടര്‍ പരിവേഷമുള്ള യുവ തുര്‍ക്കിക്ക്‌ ഇതുവരെ ലഭിച്ചത്‌ അഞ്ച്‌ വിക്കറ്റ്‌. ആഭ്യന്തര ലീഗിലെ 40 ട്വന്റി20മത്സരങ്ങളില്‍ നിന്ന്‌ മാക്സ്‌വെല്‍ 21.96 ശരാശരിയില്‍ 571 റണ്‍സ്‌ സ്വരുക്കൂട്ടി. സ്വന്തം നാട്ടിലെ സ്ട്രൈക്ക്‌ റേറ്റ്‌ (144.19) അല്‍പ്പം ഭേദമെന്നു കരുതാം. ഐപിഎല്ലില്‍ കഴിഞ്ഞവര്‍ഷം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ കുറിച്ചത്‌ ആറു റണ്‍സ്‌ മാത്രം. ഐപിഎല്ലില്‍ എത്തും മുന്‍പ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികവുതെളിയിക്കാന്‍ ലഭിച്ച രണ്ടവസരങ്ങള്‍ മാക്സ്‌വെല്‍ നഷ്ടമാക്കിയിരുന്നു. ഹൈദരാബാദിലെ രണ്ടാം ടെസ്റ്റിനിറങ്ങിയ മാക്സ്‌വെല്ലിലെ ബാറ്റസ്മാന്‍ രണ്ടിന്നിങ്ങ്സിലും (13, 8) പരാജയപ്പെട്ടു. സ്പിന്നിനെ ആവോളം സഹായിച്ച പിച്ചില്‍ നാല്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെന്നതുമാത്രം താരത്തിന്‌ ആശ്വാസമായി. ദല്‍ഹിയിലെ ഫിറോസ്ഷാ കോട്ലയിലെ അരങ്ങേറിയ നാലാം ടെസ്റ്റിലും മാക്സ്‌വെല്‍ കങ്കാരുപ്പടയില്‍ ഇടംപിടിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്ങ്സില്‍ 10 റണ്‍സുമായി കൂടാരം കയറി. രണ്ടാംവട്ടത്തില്‍ ഓപ്പണറുടെ വേഷമണിഞ്ഞിട്ടും ഫലമുണ്ടായില്ല. എട്ടു റണ്‍സില്‍ കളിയവസാനിപ്പിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാക്സ്‌വെല്‍ അത്ര വിശ്വസനീയനല്ലെന്നു തന്നെയാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

മുന്‍സീസണുകളില്‍ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്‌ക്ക്‌ വിറ്റുപോയവരില്‍ പലരും മൂല്യത്തിനൊത്ത മികവുകാട്ടിയിരുന്നില്ല. 2008ലെ പ്രഥമ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി പുറത്തെടുത്ത കളിമാത്രമാണ്‌ അതിനൊരപവാദം. 15 ലക്ഷം ഡോളറിനു വിലയ്‌ക്കെടുക്കപ്പെട്ട ധോണി 133. 54 സ്ട്രൈക്ക്‌ റേറ്റില്‍ 414 റണ്‍സ്‌ അടിച്ചുകൂട്ടി. ടീമിനെ ഫൈനല്‍വരെ എത്തിക്കാനും ധോണിക്കു കഴിഞ്ഞു. കഴിഞ്ഞ സീസണിലെ വിലകൂടിയ താരം രവീന്ദ്ര ജഡേജയും (20 ലക്ഷം ഡോളര്‍ (ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌) ഒരു പരിധിവരെ ടീമുടമകള്‍ മുടക്കിയ കാശിനോട്‌ നീതികാട്ടിയിരുന്നു. ബാറ്റിങ്‌ കാര്യമായ സംഭാവനകള്‍ നല്‍കിയില്ലെങ്കിലും കൃത്യതയും തന്ത്രവും കൂട്ടിയിണക്കിയ പന്തേറിലൂടെ ജഡേജ (12 വിക്കറ്റ്‌) എതിരാളികളെ വലച്ചു.

2009ല്‍ ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്സന്റെ (15.5 ലക്ഷം ഡോളര്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌) സേവനം പരുക്കും മറ്റുകാരണങ്ങളുംമൂലം ആ വര്‍ഷം ടീമിനു പൂര്‍ണമായി ലഭിച്ചില്ല. ആറു മത്സരങ്ങള്‍ കളിച്ച കെപിയുടെ നേട്ടം 93 റണ്‍സില്‍ ഒതുങ്ങി.

ലേലത്തില്‍ പീറ്റേഴ്സനൊപ്പം നിന്ന ആന്‍ഡ്രു ഫ്ലിന്റോഫ്‌ ചെന്നൈയ്‌ക്കു നഷ്ടക്കച്ചവടമായി. 2010ല്‍ വെസ്റ്റിന്‍ഡീസിന്റെ കീ്റണ്‍ പൊള്ളാര്‍ഡും ന്യൂസിലന്‍ഡ്‌ പേസര്‍ ഷെയ്ന്‍ ബോണ്ടും ലേലച്ചന്തയിലെ പൊള്ളുന്ന വിലയുള്ളവരായി (7.5ലക്ഷം ഡോളര്‍) വെടിക്കെട്ടിനു പേരുകേട്ട പൊള്ളാര്‍ഡ്‌ 14 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും അര്‍ധശതകം കുറിച്ചില്ല. അതേസമയം, കരീബിയന്‍ താരത്തിന്റെ 15 വിക്കറ്റുകള്‍ മുംബൈ ടീമിനു മുതല്‍ക്കൂട്ടായി. എട്ടു മത്സരങ്ങളില്‍ നിന്ന്‌ 9 വിക്കറ്റില്‍ ഒതുങ്ങി ബോണ്ടിന്റെ (നൈറ്റ്‌ റൈഡേഴ്സ്‌) നേട്ടം. 2011ല്‍ ഇന്ത്യയുടെ പ്രിയ ഓപ്പണര്‍ ഗൗതം ഗംഭീറും (24 ലക്ഷം ഡോളര്‍) പണംവാരി. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനുവേണ്ടി 15 കളിയില്‍ പാഡ്‌ കെട്ടിയ ഗംഭീര്‍ 119.24 സ്ട്രൈക്ക്‌ റേറ്റില്‍ കുറിച്ചത്‌ 378 റണ്‍സ്‌ മാത്രം. ചുരുക്കത്തില്‍ ലേലച്ചന്തയിലെ പൊന്‍വിലയുള്ള താരങ്ങള്‍ അതതു സീസണുകളില്‍ അത്ര ക്ലച്ചുപിടിച്ചില്ലെന്നതു ഐപിഎല്‍ ചരിത്രം വ്യക്തമാക്കുന്നു. മാക്സ്‌വെല്ലിന്റെ പോക്കും അങ്ങോട്ടാണോ?. കാത്തിരുന്നു കാണാം.

എസ്‌.പി. വിനോദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.