Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാണക്കേട്‌ മായ്‌ക്കാന്‍ ഇന്ത്യ ഇന്ന്‌ ഈഡന്‍ ഗാര്‍ഡനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 09:41 pm IST
in Cricket

കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്‌ നടക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചക്ക്‌ 12ന്‌ മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ വിജയിച്ച പാക്കിസ്ഥാന്‌ ഇന്നും വിജയം ആവര്‍ത്തിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. മറിച്ച്‌ നാണക്കേട്‌ മായ്ച്ചുകളയാനുള്ള തയ്യാറെടുപ്പിലാണ്‌ ടീം ഇന്ത്യ ഇന്ന്‌ ഇറങ്ങുക. ഈഡന്‍ ഗാര്‍ഡനില്‍ പാക്കിസ്ഥാനെ കീഴടക്കാന്‍ ഇന്ത്യക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.
പാക്കിസ്ഥാനാണെങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍ ഇന്ത്യയിലെ ഏറ്റവും ഭാഗ്യമുള്ള ഗ്രൗണ്ടാണ്‌. ഇവിടെ കളിച്ച അഞ്ച്‌ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ്‌ പാക്കിസ്ഥാന്‍ പരാജയം രുചിച്ചിട്ടുള്ളത്‌. നാലെണ്ണത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്‌. മൂന്നുതവണ ഇന്ത്യക്കെതിരെയും ഒരു തവണ വെസ്റ്റിന്‍ഡീസിനെതിരെയുമാണ്‌ പാക്ക്‌ ടീം ഈഡനില്‍ വിജയം സ്വന്തമാക്കിയിട്ടുള്ളത്‌. പാക്‌ ടീം ഈഡനില്‍ അവസാനം കളിച്ചത്‌ 2004 നവം. 13നാണ്‌. ബിസിസിഐയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആറ്‌ വിക്കറ്റിന്‌ ഇന്ത്യയെ കീഴടക്കി. അന്നത്തെ ടീമംഗങ്ങളില്‍ യൂനിസ്‌ ഖാന്‍, ഷുഐബ്‌ മാലിക്‌, കമ്രാന്‍ അക്മല്‍ എന്നിവര്‍ ഇന്നും പാക്‌ നിരയില്‍ കളിക്കുന്നുണ്ട്‌. അന്നത്തെ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്‌ ബാറ്റിംഗ്‌ കോച്ചായും ടീമിനൊപ്പമുണ്ട്‌.

അന്ന്‌ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന വീരേണ്ടര്‍ സേവാഗും യുവരാജ്‌ സിംഗും മാത്രമാണ്‌ ഇന്ന്‌ ടീമിലുള്ളത്‌. നായകനായിരുന്ന സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്നിവര്‍ വിരമിച്ചിട്ട്‌ ഏറെയായി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്തിടെ ഏകദിനത്തില്‍നിന്ന്‌ വിരമിക്കുകയും ചെയ്തു.

ഇന്ന്‌ ഈഡന്‍ ഗാര്‍ഡനില്‍ പകലും രാത്രിയുമായി നടക്കുന്ന പോരാട്ടത്തില്‍ വിജയം കരസ്ഥമാക്കി പരമ്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ്‌ പാക്‌ പട. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പേരുകേട്ട ഇന്ത്യന്‍ നിരയെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ പാക്ക്‌ നിര. ആറ്‌ വിക്കറ്റിനാണ്‌ പാക്കിസ്ഥാന്‍ ഈ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്‌. 101 റണ്‍സുമായി പുറത്താകാതെ നിന്ന ജംഷദ്‌ നസീറും 58 റണ്‍സെടുത്ത യൂനിസ്‌ ഖാനും 34 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഷൊഐബ്‌ മാലിക്കുമാണ്‌ ഇന്ത്യന്‍ മോഹങ്ങളെ ചുട്ടെരിച്ച്‌ വിജയം പിടിച്ചെടുത്ത്‌.

ഗാംഗുലി, സച്ചിന്‍, ദ്രാവിഡ്‌ എന്നീ ത്രിമൂര്‍ത്തികള്‍ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്ത്‌ എന്നത്‌ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്‌. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ ദയനീയമായി പരാജയപ്പെട്ടത്‌ ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ മറന്നതുകൊണ്ടായിരുന്നു. ജുനൈദ്‌ ഖാന്റെ മാരകമായ സ്വിങ്‌ ബൗളിംഗിന്‌ മുന്നിലാണ്‌ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ്‌ നിര തകര്‍ന്നടിച്ചത്‌.

ഏറെക്കാലമായി ഫോം വീണ്ടെടുക്കാന്‍ കഴിയാതെ, ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കാന്‍ കഴിയാതെ വിഷമിക്കുന്ന സെവാഗും ഗംഭീറും ഇന്നത്തെ നിര്‍ണായക മത്സരത്തിലെങ്കിലും ഫോം വീണ്ടെടുക്കാതിരുന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഉജ്ജ്വലമായ രീതിയില്‍ പന്തെറിഞ്ഞ ജുനൈദ്‌ ഖാനാണ്‌ ടീം ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്‌. സെവാഗിനെയും കോഹ്ലിയെയും യുവരാജ്‌ സിംഗിനെയും ജുനൈദ്‌ ഖാനും ഗംഭീറിനെ മുഹമ്മദ്‌ ഇര്‍ഫാനും ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ വെറും 20 റണ്‍സ്‌ മാത്രമായിരുന്നു. തൊട്ടുപിന്നാലെ രോഹിത്‌ ശര്‍മ്മയെയും ജുനൈദ്‌ ഖാന്‍ മടക്കിയതോടെ ഇന്ത്യ അഞ്ചിന്‌ 29 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. പിന്നീട്‌ നായകന്റെ പ്രകടനം പുറത്തെടുത്ത്‌ 113 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ധോണിയും 43 റണ്‍സ്‌ നേടിയ സുരേഷ്‌ റെയ്നയും അശ്വിനും (31 നോട്ടൗട്ട്‌) മാത്രമാണ്‌ ഇന്ത്യന്‍ നിരയില്‍ മികച്ച ചെറുത്തുനില്‍പ്പ്‌ നടത്തിയത്‌. മുന്‍നിര താരങ്ങള്‍ ഇന്ന്‌ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകുമെന്ന്‌ ഉറപ്പാണ്‌. ഒപ്പം പരമ്പരയും ഇന്ത്യക്ക്‌ അയല്‍ക്കാര്‍ക്ക്‌ മുന്നില്‍ അടിയറവെക്കേണ്ടിവരും. എന്നാല്‍ വിരാട്‌ കോഹ്ലി ഇന്ന്‌ കളിക്കാനിറങ്ങാത്തത്‌ ഇന്ത്യക്ക്‌ ക്ഷീണം ചെയ്യും. ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ വഴുതിവീണാണ്‌ കോഹ്ലിക്ക്‌ കാല്‍പ്പാദത്തിന്‌ പരിക്കേറ്റത്‌. കോഹ്ലിക്ക്‌ പകരമായി രഹാനെ അവസാന ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ്‌ കരുതുന്നത്‌. അതേസമയം വിരാട്‌ കോഹ്ലി ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ കളിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്‌. ബാറ്റിങ്ങിനെ അപേക്ഷിച്ച്‌ ബൗളിംഗില്‍ ഇന്ത്യക്ക്‌ മികച്ച പ്രതീക്ഷയാണുള്ളത്‌. അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ മുഹമ്മദ്‌ ഹഫീസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌.

മറുവശത്ത്‌ പാക്കിസ്ഥാന്‍ സുസജ്ജരാണ്‌. മികച്ച ബാറ്റിംഗ്‌ നിരയും ബൗളിംഗ്‌ നിരയും അവര്‍ക്ക്‌ കരുത്ത്‌ പകരുന്നു. ഒപ്പം ഈഡന്‍ ഗാര്‍ഡനിലെ മുന്‍കാല കണക്കുകളും. ഇന്നത്തെ പോരാട്ടത്തില്‍ കണക്കുകള്‍ തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്‌. എന്തായാലും പരമ്പര ലക്ഷ്യമിട്ട്‌ പാക്കിസ്ഥാനും തിരിച്ചുവരവിനായി ടീം ഇന്ത്യയും ഇന്ന്‌ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറുമെന്ന കാര്യം തീര്‍ച്ചയാണ്‌.

അതേസമയം ബാറ്റിങ്ങിന്‌ അനുകൂലമായ വിക്കറ്റ്‌ തന്നെയാണ്‌ ഈഡന്‍ ഗാര്‍ഡനില്‍ ഒരുക്കിയിട്ടുള്ളതെന്ന്‌ ക്യൂറേറ്റര്‍ പ്രബിര്‍ മുഖര്‍ജി പറഞ്ഞു. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ ഒരു 250 റണ്‍സില്‍ കൂടുതല്‍ നേടാന്‍ അത്ര വിഷമുമുണ്ടാകുമെന്ന്‌ കരുതുന്നില്ല. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പിച്ചില്‍ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ലെന്ന്‌ ഈ മത്സരത്തോടെ ക്യൂറേറ്റര്‍സ്ഥാനം ഒഴിയുന്ന പ്രബിര്‍ മുഖര്‍ജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.