Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അതിവേഗ റെയില്‍ ഇടനാഴി: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 10:20 pm IST
in Ernakulam

അങ്കമാലി: കുറഞ്ഞ സമയം കൊണ്ട്‌ കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്ത്‌ എത്തുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ ഇടനാഴിക്ക്‌ വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക്‌ എതിരെ നെടുമ്പാശ്ശേരി അങ്കമാലി മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലാണ്‌ പ്രതിഷേധം ശക്തമാകുന്നത്‌. പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഈ പഞ്ചായത്തുകളില്‍ കക്ഷിരാഷ്‌ട്രീയഭേദമെന്യേ സംഘടിച്ച്‌ ബഹുജന കണ്‍വെന്‍ഷനുകള്‍ നടത്തി ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച്‌ കഴിഞ്ഞു.

അതിവേഗ റെയില്‍ ഇടനാഴിക്ക്‌ വേണ്ടി 15 മീറ്റര്‍ വീതയില്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നെങ്കിലും പല സ്ഥലങ്ങളിലും 110 മീറ്റര്‍ വീതി വരെ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ മൂലം സര്‍വ്വേ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ സംഘടിച്ചിട്ടുള്ളത്‌. സര്‍വ്വേ നടപടികളുടെ ഭാഗമായി വീടുകളിലും പുരയിടങ്ങളിലും അനുവാദമില്ലാതെ കയറി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ധിക്കാരപരമായിട്ടാണ്‌ പെരുമാറുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇതും ജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്‌. അതിവേഗ റെയില്‍ ഇടനാഴിക്ക്‌ വേണ്ടി സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി അതാതു പഞ്ചായത്തുകളില്‍തന്നെ സ്ഥലവും വീടും നല്‍കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലവും വീടും നഷ്ടപ്പെടുന്ന ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും റെയില്‍വേയില്‍ തൊഴില്‍ നല്‍കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക്‌ ഒരുങ്ങുന്നത്‌.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനും തീരദേശസംരക്ഷണ സേന താവളത്തിനും കൂടുതല്‍ സ്ഥലം എടുത്തിട്ടുള്ളത്‌ കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളില്‍നിന്നാണ്‌. ഈ പഞ്ചായത്തുകളെ കീറി മുറിക്കുന്ന വിധത്തില്‍ അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടി കൂടി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ഈ പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്ത്‌ തന്നെ ഇല്ലാതാകുവാന്‍ സാധ്യതയുണ്ട്‌. തീരസംരക്ഷണ സേനയുടെയും വിമാനത്താവളത്തിന്റെയും വരവോടെ ശ്രീമൂലനഗരം പഞ്ചായത്തിലെ അടിസ്ഥാന വികസനം പോലും നടക്കാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌.

കാലടി പഞ്ചായത്തില്‍ ശബരി പാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുത്തവര്‍ക്ക്‌ ഇതുവരെയും യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലായെന്നു മാത്രമല്ല, ശബരിപാത പദ്ധതിയ്‌ക്കുവേണ്ടി സ്ഥലവും വീടും നല്‍കിയവര്‍ ഈ പ്രദേശത്ത്‌ വളരെ ദുരിതത്തിലാണ്‌ കഴിയുന്നത്‌. സ്ഥലവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ ജനനിബിഡമായ പ്രദേശങ്ങളിലൂടെയാണ്‌ സര്‍വ്വേ നടത്തിയിട്ടുള്ളത്‌. ഇത്‌ പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.