Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ ഡാം വരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 09:32 pm IST
in Vicharam

മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ചെലവില്‍ നിര്‍മിക്കുന്ന പുതിയ അണക്കെട്ടില്‍ തമിഴ്‌നാടും കേരളവും കേന്ദ്രവും ചേര്‍ന്നുള്ള സംയുക്ത നിയന്ത്രണത്തിന്‌ തയ്യാറാണെന്ന്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്‌. പുതിയ ഡാം എന്ന ആശയം ചര്‍ച്ചാവിധേയമായത്‌ കേരളത്തിന്റെ നേട്ടമായി എന്ന വിശദീകരണത്തോടെയാണ്‌ സര്‍വകക്ഷി യോഗം പോലും വിളിക്കാതെ, നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ മുഖ്യമന്ത്രി കേരളത്തില്‍ 600 കോടി രൂപ മുടക്കി നിര്‍മിക്കുന്ന അണക്കെട്ടില്‍നിന്നും ഒരുതുള്ളി വെള്ളംപോലും വേണ്ട എന്നും ശീരുവാണി അണക്കെട്ടിലെപോലെ സംയുക്ത നിയന്ത്രണത്തിന്‌ തയ്യാറാണെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. തമിഴ്‌നാടിന്റെ നിര്‍ദ്ദേശപ്രകാരം നിയമാനുസൃതമായി കരാര്‍ ഉണ്ടാക്കാം എന്നാണ്‌ അദ്ദേഹം തികച്ചും വ്യക്തിപരമായി കൈക്കൊണ്ട തീരുമാനം. സ്വാഭാവികമായും ഇതില്‍ കേന്ദ്രത്തിന്റെ ഹിഡന്‍ അജണ്ട ഉണ്ടാവാം. കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരനും ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇരുസംസ്ഥാനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധീരമായി ഇടപെടുന്നതിന്‌ പകരം ഇത്തരം പ്രഖ്യാപനംകൊണ്ട്‌ വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദി അല്ലെന്നും കേരളത്തിലെ ഇടുക്കി ജില്ലയിലെ മുല്ലയാര്‍, പെരിയാര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ നദിയുടെ ഗതി തിരിച്ചുവിട്ട്‌ കൊളോണിയല്‍ സമ്മര്‍ദ്ദത്തിന്‌വഴങ്ങി നിര്‍മിച്ച്‌ 999 കൊല്ലത്തേക്ക്‌ പാട്ടത്തിന്‌ കൊടുത്തതാണെന്നുമുള്ളത്‌ ചരിത്രം. കൊളോണിയല്‍ വാഴ്ച അവസാനിച്ച്‌ കരാര്‍ അപ്രസക്തമായശേഷം 999 വര്‍ഷത്തേക്ക്‌ പുതുക്കി നല്‍കിയ മുന്‍മുഖ്യമന്ത്രി അച്യുതമേനോനും അത്‌ ചെയ്തത്‌ തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയലക്ഷ്യം വെച്ചായിരുന്നു.

ഇപ്പോള്‍ കേരളത്തിന്റെ ന്യായമായ ഉടമസ്ഥാവകാശം പോലും കൈമാറാന്‍ ഏകപക്ഷീയമായി ഉമ്മന്‍ചാണ്ടി തയ്യാറാകുന്നതും തമിഴ്‌നാടിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താലാണെന്ന്‌ വ്യക്തം. അത്‌ വെള്ളപൂശാനാണ്‌ ഡാം ബലപ്പെടുത്തല്‍ എന്ന ആശയത്തില്‍നിന്നും വ്യതിചലിച്ച്‌ പുതിയ ഡാം എന്ന ആശയം ചര്‍ച്ചാവിധേയമായത്‌ കേരളത്തിന്റെ നേട്ടം എന്നുല്‍ഘോഷിക്കുന്നത്‌. തമിഴ്‌നാടാകട്ടെ തങ്ങളുടെ ഭാഗം വിജയിച്ചുവെന്ന്‌ സന്തോഷിക്കാം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാന്‍ കഴിഞ്ഞ 20 കൊല്ലമായി വിസമ്മതിക്കുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌ എന്ന സത്യം പോലും ഇവിടെ മറന്നിരിക്കുന്നു. ശീരുവാണിയില്‍ കരാര്‍ ലംഘിച്ച്‌ കുപ്പിവെള്ള ഫാക്ടറികള്‍ തമിഴ്‌നാട്‌ സ്ഥാപിച്ചിട്ടും എതിര്‍ക്കാന്‍ കേരളത്തിന്‌ നട്ടെല്ലില്ല. ഡാമിന്റെ പ്രതീക്ഷിത ആയുസ്സ്‌ കഴിഞ്ഞിട്ടും ഭൂകമ്പ സാധ്യത ചൂണ്ടിക്കാട്ടിയിട്ടും ഗൗനിക്കാത്തവര്‍ ഇപ്പോള്‍ ഈ ദോഷകരമായ വിട്ടുവീഴ്ചക്ക്‌ തയ്യാറായത്‌ കേന്ദ്രമന്ത്രി ചിദംബരം പറഞ്ഞപോലെ പിറവം ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണോ? ആറ്‌ വര്‍ഷമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടസാധ്യത ഭയന്ന്‌ തദ്ദേശവാസികള്‍ സമരം ചെയ്യുകയാണ്‌. കേരളത്തില്‍ 44 നദികള്‍ ഉണ്ടെന്നും ജലക്ഷാമം ഒരിക്കലും വരുകയില്ല എന്നുമുള്ള ധാരണ തിരുത്തപ്പെടുകയാണ്‌. ജനുവരി മുതല്‍ മെയ്‌ മാസം വരെ 2.5 മീറ്റര്‍ വെള്ളം പെരിയാര്‍ വന്യജീവി സങ്കേതത്തിനാവശ്യമാണ്‌. തമിഴ്‌നാട്‌ ആവശ്യപ്പെടുന്നപോലെ ടണല്‍ നിരപ്പ്‌ 50 അടിയായാല്‍ തേക്കടി വന്യജീവി സങ്കേതം ഇല്ലാതാകും. മഴവെള്ളം ഒഴുകി ലഭിക്കുന്ന വെള്ളം പോലും ലഭ്യമാകാതെ ഈ കരാര്‍ വന്യജീവി സങ്കേതത്തിന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും.

അധികജലം കേരളത്തിനുണ്ടെന്ന കണക്കുകൂട്ടല്‍ തെറ്റാണെന്ന്‌ തെളിയിച്ച്‌, മലയിടിച്ച്‌, വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ച്‌, കാലാവസ്ഥാ വ്യതിയാനത്തില്‍ കേരളത്തിലെ പല ഭാഗങ്ങളും ജലക്ഷാമം അനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്‌. ജനങ്ങളുടെ സുരക്ഷക്ക്‌ എന്നപേരില്‍, പക്ഷെ രാഷ്‌ട്രീയ നിലനില്‍പ്പിനുവേണ്ടി ഒരു രാജ്യത്തെ ജനങ്ങളുടെ താല്‍പര്യങ്ങളെ ചൂതുകളി ഉപാധിയാക്കാതെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം രാഷ്‌ട്രീയ സമന്വയത്തിനുശേഷം മാത്രമേ എടുക്കാന്‍ പാടുള്ളൂ. തമിഴ്‌നാടിന്‌ വെള്ളം മുടക്കില്ല എന്ന തുടര്‍ച്ചയായ പ്രഖ്യാപനത്തിന്‌ ആ സംസ്ഥാനം ചെവികൊടുക്കുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭൂകമ്പസാധ്യതാ മേഖലയിലാണ്‌ എന്നും തമിഴ്‌നാട്‌ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സുര്‍ക്കി മിശ്രിത ശേഖരണം തുടങ്ങിയിരിക്കുകയാണ്‌. ബോര്‍ഹോള്‍ സ്ഥാപിച്ച്‌ 467.60 അടി ഭാഗത്ത്‌ കോര്‍ ടെസ്റ്റിംഗ്‌ നടത്തുവാന്‍ ഉന്നതാധികാരസമിതി നിര്‍ദ്ദേശപ്രകാരം മഹാരാഷ്‌ട്ര വാട്ടര്‍ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെനൃ വിദഗ്ധര്‍ വരികയാണ്‌.2.4 ഭൂചലനം (ഇന്നലെ ഇടുക്കി അണക്കെട്ടിനുള്ളില്‍ ഉണ്ടായ ഭൂചലനമടക്കം) പഠിക്കാന്‍ ഇക്കോളജിക്കല്‍ സര്‍വേയും തയ്യാറാകുന്നു. ഈ പശ്ചാത്തലത്തിലാണ്‌ പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്ന്‌ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി. റോയി പറഞ്ഞത്‌. ഈ പശ്ചാത്തലങ്ങള്‍ പരിഗണിച്ചാണ്‌ ഈ വിഷയത്തില്‍ രാഷ്‌ട്രീയസമവായം വേണമെന്ന്‌ പ്രതിപക്ഷവും വി.എം. സുധീരനും ആവശ്യപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.