കറാച്ചി : യൂറോപ്യൻ രാജ്യങ്ങളിലെ നിരപരാധികളായ പെൺകുട്ടികളെ പാകിസ്ഥാൻ ഗ്രൂമിംഗ് സംഘങ്ങൾ വേട്ടയാടുന്നു. പാകിസ്ഥാൻ രാഷ്‌ട്രീയക്കാരുടെ ബന്ധുക്കൾ തന്നെ വിദേശ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിൽ മുൻപന്തിയിലാണ്. അടുത്തിടെ നടന്ന ഒരു കേസിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധുവായ രാജ ദാർ ഉൾപ്പെടെ നാല് പ്രതികൾ രണ്ട് വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന് അറസ്റ്റിലായി.
പോലീസ് പറയുന്നതനുസരിച്ച് പ്രധാന പ്രതി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധുവായ രാജ ദാർ ആണ്. ഹസ്സൻ രാജ, സിക്കന്ദർ സുൽത്താൻ, മറ്റൊരാൾ എന്നിവരാണ് മറ്റ് പ്രതികൾ. ലാഹോറിൽ വെച്ചാണ് പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജൂൺ 29 ന് നെതർലാൻഡ്‌സിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള രണ്ട് സ്ത്രീകളെ ലാഹോറിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം രാജാ ദറും കൂട്ടാളികളും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം വിട്ടയച്ചു. സ്ത്രീകൾ അവരുടെ കുടുംബാംഗങ്ങളെ വിളിച്ചപ്പോൾ, അവർ ലാഹോറിൽ എത്തി പോലീസിൽ പരാതി നൽകി. പോലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
നാല് പ്രതികളെയും ഒരു പ്രാദേശിക കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് ഇപ്പോൾ അവരെ ചോദ്യം ചെയ്തുവരികയാണ്. നാല് പ്രതികളെയും പോലീസിന് മുന്നിൽ ഹാജരാക്കിയപ്പോൾ സ്ത്രീകൾ അവരെ തിരിച്ചറിഞ്ഞു. കേസിന്റെ എല്ലാ വശങ്ങളും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















