Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണരേണ്ടത്‌ സമൂഹ മനസ്സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:22 pm IST
in Vicharam

മനുഷ്യര്‍ക്ക്‌ ക്രൂരത എത്രത്തോളമാവാമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ തൃശൂരിലെ കാരോറില്‍നിന്നുള്ള വാര്‍ത്ത. നിസ്സഹായരും നിരാലംബരുമായ മനുഷ്യരെ മൃഗങ്ങളെക്കാളും ശോചനീയമായ അവസ്ഥയില്‍ കിരാത പീഡനമേല്‍പ്പിച്ചത്‌ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. എങ്ങനെയാണ്‌ ഇത്രകൊടിയ ക്രൂരതകള്‍ ചെയ്യാന്‍ കഴിയുന്നത്‌ എന്നറിയുന്നില്ല. ജീവകാരുണ്യത്തിന്റെ വഴിയിലൂടെ നടക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ക്ക്‌ മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടേ? ഇമ്മാതിരി ക്രൂരതകള്‍വഴി പണമുണ്ടാക്കുന്നവരെ മനുഷ്യരെന്ന്‌ വിളിക്കാന്‍ കഴിയുമോ?

അവണൂര്‍ പഞ്ചായത്തിലെ കാരോറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സര്‍വ്വോദയ പങ്കുവെയ്‌ക്കല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ശാന്തിഭവനിലാണ്‌ നാടിനെ നടുക്കിയ ക്രൂരതകള്‍ അരങ്ങേറിയത്‌. ഒരു ജോഷിയും അദ്ദേഹത്തിന്റെ ഭാര്യ അല്‍ഫോന്‍സയും ചേര്‍ന്ന്‌ നടത്തുകയാണ്‌ സ്ഥാപനം. മാനസിക ആരോഗ്യകേന്ദ്രമെന്നും ശാന്തിഭവനം എന്നുമൊക്കെയാണ്‌ പേരെങ്കിലും ഇത്‌ രണ്ടും ഇവിടെ നടക്കുന്നില്ലെന്നതാണ്‌ വാസ്തവം. ഗ്വാണ്ടനാമോ ജയിലറകളില്‍ പോലുമില്ലാത്ത ക്രൂരതകളാണ്‌ ഇവിടെ അരങ്ങേറിയിരുന്നത്‌. മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തില്‍ മഞ്ഞും മഴയും വെയിലുമേറ്റ്‌ നിസ്സഹായരായ ഒരുപറ്റം മനുഷ്യര്‍ കഴിഞ്ഞു എന്നുള്ളത്‌ പ്രബുദ്ധ കേരളത്തിന്റെ മനസ്സാക്ഷിക്കേറ്റ പ്രഹരം തന്നെയാണ്‌.

തുടലുകളില്‍ പൂട്ടിയിട്ട രോഗികളുടെ കാലുകള്‍ വ്രണമായിക്കഴിഞ്ഞിരുന്നു. ഒന്നു നിലവിളിക്കാന്‍കൂടി പാവങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ചികിത്സാസൗകര്യമില്ല. നേരത്തിന്‌ ഭക്ഷണമില്ല. നേരാംവണ്ണം വസ്ത്രമില്ല. തികച്ചും മലീമസമായ അന്തരീക്ഷം. ഇതിനോടുചേര്‍ന്നുള്ള സ്ഥലത്തുതന്നെയാണത്രേ നടത്തിപ്പുകാരായ ജോഷിയും ഭാര്യയും കഴിഞ്ഞിരുന്നത്‌. ഇത്രമാത്രം കൊടിയപീഡനാവസ്ഥയില്‍ രോഗികള്‍ ഇവിടെ കഴിയുന്നത്‌ എങ്ങനെ പുറംലോകം അറിയാതെപോയി എന്നതാണ്‌ ആശ്ചര്യമുണ്ടാക്കുന്നത്‌.

ഇത്തരമൊരു പ്രാകൃതകേന്ദ്രം എങ്ങനെ ഇത്രനാളും പ്രവര്‍ത്തിച്ചു എന്നതിനെക്കാള്‍ ഇതിന്‌ അവസരം ഒരുക്കിക്കൊടുത്തവര്‍ ആരെന്നാണ്‌ അറിയേണ്ടത്‌. സ്വതേ മനോരോഗികളോട്‌ സാധാരണക്കാര്‍ക്കുള്ള പെരുമാറ്റം അത്ര മര്യാദാപൂര്‍ണമല്ല. അടുത്ത ബന്ധുക്കളാണെങ്കില്‍പ്പോലും മനോരോഗചികിത്സാകേന്ദ്രത്തില്‍ നടതള്ളുന്ന പ്രവണത ഏറെയാണ്‌. പണത്തിനും സമ്പത്തിനും വേണ്ടി രോഗമില്ലാത്തവരെക്കൂടി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ അനവധിയാണ്‌. എല്ലാ രംഗങ്ങളിലും പ്രബുദ്ധത കളിയാടുന്ന സംസ്ഥാനത്താണ്‌ ഇതൊക്കെ വ്യാപകമായി നടക്കുന്നത്‌ എന്നതാണ്‌ പരിതാപകരം.

ആരോരുമില്ലാതെ അലഞ്ഞുനടക്കുന്ന മനോരോഗികളെ പോലീസും ശാന്തിഭവനത്തില്‍ കൊണ്ടുചെന്നാക്കാറുണ്ടായിരുന്നു എന്നറിയുന്നതാണ്‌ അല്‍ഭുതം. ഒരു തരത്തിലുള്ള രേഖയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ എന്തടിസ്ഥാനത്തിലാണ്‌ പോലീസ്‌ മനുഷ്യരെ കൊണ്ടുചെന്ന്‌ നടതള്ളിയത്‌. പൊതുസ്ഥലത്തെ ശല്യം ഒഴിവാക്കുകയെന്ന പൊതുജനസൗകര്യത്തിന്റെ മറവിലല്ലേ ഈ ക്രൂരതക്ക്‌ ഔദ്യോഗികേന്ദ്രങ്ങളും ഒത്താശ ചെയ്തുകൊടുത്തത്‌? ഹെല്‍മറ്റ്‌ ധരിക്കാത്തതുള്‍പ്പെടെയുള്ള പെറ്റിക്കേസിന്റെ പിന്നാലെ പായുന്ന പോലീസ്‌ എന്തേ ഈ കേന്ദ്രത്തിലെ കൊള്ളരുതായ്‌മകള്‍ കണ്ടില്ല. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോള്‍ ജോഷിയും ഭാര്യ അല്‍ഫോന്‍സയും ചെയ്ത ക്രൂരതയേക്കാള്‍ പതിന്മടങ്ങ്‌ വലുതാണ്‌ അധികൃതകേന്ദ്രങ്ങളുടേത്‌. വമ്പന്‍ സ്രാവുകളുടെ സഹായമില്ലാതെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താനാവും?

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ്‌ ഒടുവില്‍ ശാന്തിഭവനിലെ അന്തേവാസികള്‍ രക്ഷപ്പെട്ടത്‌. അവരില്‍ പലരുടെയും വൃക്കകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന സംശയം ശക്തമാണ്‌. പലരുടെയും വയറില്‍ ഓപ്പറേഷന്‍ ചെയ്ത നീണ്ട മുറിവുണ്ടത്രേ. ജോഷിക്കും കൂട്ടര്‍ക്കും വൃക്കവാണിഭസംഘങ്ങളുമായി ബന്ധമുണ്ടാവാനും ഇടയുണ്ട്‌. ആരും ചോദിക്കാനില്ലാത്തവരുടെ ആന്തരാവയവങ്ങള്‍ വിറ്റ്‌ കാശാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ഇനി പലരേയും കൊന്ന്‌ സ്വകാര്യ മെഡിക്കല്‍ കോളജിന്‌ മൃതദേഹങ്ങള്‍ വിറ്റുവോ എന്ന്‌ ആര്‍ക്കറിയാം. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഏര്‍വാടി പ്രാര്‍ഥനാ സൗഖ്യകേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്നാണ്‌ ഇത്തരം ക്രൂരതകള്‍ നടമാടുന്നത്‌ പുറത്തറിഞ്ഞത്‌. അതിന്‌ പക്ഷേ, അംഗീകൃത കേന്ദ്രമെന്ന ലേബലും വിശ്വാസത്തിന്റെ ബലവുമുണ്ടായിരുന്നു.

ഏതായാലും കാരോറില്‍ ഇതുവരെ നടമാടിയിരുന്നത്‌ എന്തുതന്നെയായാലും അതിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തേണ്ടത്‌ അനിവാര്യമാണ്‌. സാംസ്കാരിക സമ്പന്നരെന്ന്‌ പുരപ്പുറത്തുകയറി ഘോഷിക്കുന്ന നമ്മള്‍ എത്ര കൊടിയ ദ്രോഹികളാണെന്ന്‌ ഈ സംഭവത്തിലൂടെ വെളിപ്പെട്ടുകഴിഞ്ഞു. സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ജില്ലയിലാണ്‌ ഇതുണ്ടായതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തെവിടെയൊക്കെയുണ്ട്‌ എന്നാണറിയേണ്ടത്‌. ശക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെയേ അത്‌ കണ്ടെത്താനാവൂ. അതിന്റെ അന്വേഷണം നടക്കുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ ശ്വാസംമുട്ടിക്കാനും പാടില്ല. ഒന്നുകില്‍ കളരിക്കുപുറത്ത്‌, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്‌ എന്ന സമീപനം പലപ്പോഴും കാണാറുണ്ട്‌. അതുണ്ടാവരുത്‌.

ജോഷിക്കും ഭാര്യക്കും അവരുടെ ഒത്താശക്കാര്‍ക്കും മാത്രം ശാന്തികിട്ടിയ കേന്ദ്രം ഇനിയൊരിക്കലും പ്രവര്‍ത്തിച്ചുകൂട. സമൂഹത്തിനുമുമ്പില്‍ ക്രൂരതയുടെ രാക്ഷസീയ മുഖമാണ്‌ അവര്‍ക്കുള്ളത്‌. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വസ്തുതകളും വെളിച്ചത്തുവരികയും യുക്തമായ ശിക്ഷാനടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഇനി വേണ്ടത്‌. അതിനൊപ്പം പീഡനകേന്ദ്രങ്ങളില്‍നിന്ന്‌ രക്ഷപ്പെടുത്തിയ രോഗികള്‍ക്ക്‌ തുടര്‍ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അവരെ പുനരധിവസിപ്പിക്കുകയും വേണം. ഇതിന്‌ ജാഗ്രതാപൂര്‍ണമായ സമീപനം അത്യാവശ്യമാണ്‌. മനുഷ്യത്വമുള്ള ഒരു ഭരണകൂടത്തിനേ അത്‌ ചെയ്യാന്‍ കഴിയൂ. യുഡിഎഫ്‌ സര്‍ക്കാരില്‍നിന്ന്‌ അതാണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌. അതിനൊപ്പം ഇത്തരം കൊല്ലാക്കൊല ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ജാഗ്രതയോടെയിരിക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.