Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആശ്രമവിശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2011, 07:38 pm IST
in Varadyam

ഗൃഹസ്ഥാശ്രമത്തെ കാവ്യാത്മകമാക്കിക്കൊണ്ട്‌ മലയാള കാവ്യശാഖയെ താളലയബദ്ധമായ കവിതകളാല്‍ പരിലാളിക്കുന്ന വൈരശ്ശേരി. കെ.എം.നമ്പൂതിരിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ ‘ആശ്രമവിശുദ്ധി.’ മാമുനിയുടെ ആശ്രമവിശുദ്ധിയും ആധുനിക മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളും സംഗമിക്കുന്ന കവിതകളുടെ ഒരു തീര്‍ത്ഥയാത്രയാണ്‌ ഈ കൃതി. ആ തീര്‍ത്ഥയാത്രയ്‌ക്ക്‌ തുടക്കമിടുന്നത്‌ ‘ഗംഗാപ്രവാഹം’ എന്ന കവിതയിലൂടെയാണ്‌. കാരുണ്യഗംഗയായി സഹൃദയഹൃദയങ്ങളില്‍ സ്നേഹമന്ത്രം പകര്‍ന്നുകൊണ്ട്‌ ഒഴുകിയെത്താനാണ്‌ കവി ആഗ്രഹിക്കുന്നത്‌. ഈ കവിതാ സമാഹാരത്തിലെ രണ്ടാമത്തെ കവിതയായ “ആമ്പച്ചാലി” കാവ്യഭാവനകൊണ്ടും കാലികപ്രസക്തികൊണ്ടും അനുവാചക ഹൃദയങ്ങളിലിടം തേടാന്‍ പര്യാപ്തമാണ്‌.

“തോളിലായ്‌ തൂങ്ങും തുണി-

സഞ്ചിയും കയ്യില്‍ നീണ്ട

കാലെഴും കുടയുമായ്‌-” നടന്നുനീങ്ങുന്ന ‘ആമ്പച്ചാലി’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു വൃദ്ധന്റെ ജീവിതസമസ്യയാണ്‌ ഈ കവിതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌.

മനസ്സിലെ മകരന്ദമായ തന്റെ കവിതകളെ തലനാരിഴകീറി വിമര്‍ശിച്ച പണ്ഡിതവരേണ്യരോടുള്ള മറുപടിയാണ്‌ ‘ആശ്രമവിശുദ്ധി’ എന്ന കവിത. തന്റെ കാവ്യ ജീവിതത്തില്‍ പരുഷമായ വാക്കുകള്‍കൊണ്ട്‌ മുള്ളുകള്‍ വിതറുന്നവരുണ്ടെങ്കിലും നിര്‍മലഗുണം തികഞ്ഞ ഒരുപറ്റം കാവ്യാസ്വാദകര്‍ തന്റെ കവിതയെ കാതോര്‍ക്കുന്നുവെന്ന സത്യം കവിയ്‌ക്ക്‌ ആശ്വാസമേകുന്നു.

ആധുനിക ജീവിത സംഘര്‍ഷങ്ങളാല്‍ കണ്ണുംനട്ടിരിക്കുന്ന മുത്തച്ഛനോട്‌ കളങ്കമില്ലാത്ത ചെല്ലക്കിടാവിന്റെ ഉപദേശം ഏത്‌ അനുവാചകനെയാണ്‌ ആകര്‍ഷിക്കാത്തത്‌.

“മുത്തച്ഛാ, മുത്തച്ഛാ, ദൂരെയ്‌ക്ക്‌ നോക്കാതെ മുറ്റത്തെ പൂക്കളെ നോക്കിയാലും”

വൈലോപ്പിള്ളിയുടെ വരികള്‍ കടമെടുത്താല്‍ “വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വയ്യാത്ത കിടാങ്ങളുടെ ഈ ദീര്‍ഘദര്‍ശനം” നാമോരോരുത്തരും മനസിലാക്കേണ്ടതുണ്ട്‌.

‘സര്‍വാധിപത്യ’ സങ്കല്‍പ്പം മനുഷ്യനെ വിനാശത്തിലേക്ക്‌ നയിക്കുമെന്നും വേദനിക്കുന്നവര്‍ക്ക്‌ സൗഖ്യം പകരുന്ന കരുണയുടെ ഊര്‍ജമാണ്‌ ഇന്നിന്റെ ആവശ്യമെന്നും ‘സര്‍വാധിപത്യം’ എന്ന കവിതയിലൂടെ വെളിപ്പെടുത്തുന്നു.

കാവുവെട്ടിത്തെളിച്ച്‌ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ തീര്‍ക്കുന്ന ആധുനിക മനുഷ്യന്റെ വ്യഥകളാണ്‌ ‘നാഗപൂജ’ എന്ന കവിതയിലുള്ളത്‌. ഭൂമിയിലെ ജീവന്റെ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെട്ടാല്‍ അത്‌ വീണ്ടെടുക്കുക ദുഷ്ക്കരമാണ്‌.

“പ്രാണപ്രതിഷ്ഠ നടത്തുവാന്‍ ഞാന്‍

പ്രാപ്തനല്ലേതും ക്ഷമിച്ചീടേണം” എന്ന വരികളില്‍ നാഗപ്രതിഷ്ഠയ്‌ക്കുപരിയായി ഈ ഭൂമിയിലെ ജൈവസാന്നിധ്യത്തിന്റെ പുനഃപ്രതിഷ്ഠ അപ്രാപ്യമാണെന്ന സത്യംകൂടി വായിച്ചെടുക്കാവുന്നതാണ്‌.

വന്നവഴി മറക്കുന്ന പുതുസമൂഹത്തിനെ നേരായ മാര്‍ഗത്തിലേക്ക്‌ നടത്താനുള്ള ആഹ്വാനമാണ്‌ ‘നേര്‍വഴി’ എന്നകവിത.

‘ഭുവനമാകെ ഞാനലഞ്ഞുവെങ്കിലും

ഭവനമെത്തുമെന്‍ വഴിമറന്നുപോയ്‌’ എന്ന വരികള്‍ ആധുനിക സമൂഹത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തെപ്പൂക്കളെ നോക്കുവാനുപദേശിക്കുന്ന മുറ്റത്തെ പൊടിയിലുരുണ്ടു കളിക്കുന്ന കുരുന്നു പൈതങ്ങളോട്‌ തന്നെയാണ്‌ കരംപിടിച്ച്‌ തന്നെ ഗൃഹത്തിലെത്തിക്കുവാന്‍ കവി ആവശ്യപ്പെടുന്നത്‌.

“നാടായ നാടൊക്കെ ചുറ്റിയെന്നാകിലും

വീടാണ്‌ വീട്‌ വലിയലോകം” എന്ന്‌ ഒളപ്പമണ്ണക്കവിതകളിലൂടെയും ഈ തത്വം പറഞ്ഞുവെച്ചിട്ടുണ്ട്‌.

വേലിക്കെട്ടുകള്‍കൊണ്ട്‌ മനുഷ്യബന്ധങ്ങളെ അപ്പുറവുമിപ്പുറവും നിര്‍ത്തുമ്പോള്‍

“അരുതരുതു മമ തനയ, വിദ്വേഷചിന്തയാ-

ലതിരിടരുത്‌ സൗഹാര്‍ദ്ദ സൗമനസ്യത്തിനും”

എന്ന വരികള്‍ മനുഷ്യമനസ്സിലെ വേലിക്കെട്ടുകളെ അകറ്റാന്‍ പര്യാപ്തമാണ്‌.

ഭൂമിയെ കാര്‍ന്നുതിന്നുന്ന നമ്മള്‍ “ഭൗമദിനം” ആചരിക്കുന്നതിലെ പൊള്ളത്തരം ഈ കവിതാ സമാഹാരത്തിലെ ‘ഭൗമദിനം’ എന്ന ഏഴുശ്ലോകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്‌. ബാല്യ, യൗവന, വാര്‍ദ്ധക്യത്തിലെ അവസ്ഥാന്തരങ്ങളാണ്‌ ‘അവസ്ഥകള്‍’ എന്ന കവിതയിലൂടെ വെളിച്ചം കാണുന്നത്‌. സത്യത്തിനും ധര്‍മത്തിനുമായി നിലകൊണ്ട മഹാബലിയോട്‌ മലയാളമണ്ണിലെ ഇന്നത്തെ ദുര്യോഗം വിവരിക്കുകയാണ്‌ ‘മാബലി’ എന്ന കവിതയിലൂടെ.

മലരും മണവും മന്ദമാരുത സുഗന്ധവും പകര്‍ന്നുതരുന്ന ഈ കാവ്യവല്ലിയിലെമന്ദമാരുത സുഗന്ധവും പകര്‍ന്നുതരുന്ന ഈ കാവ്യവല്ലിയിലെ “വേറിട്ടൊരു പൂവ്‌” ‘ഇദം നമമഃ’ എന്ന വേദവാക്യം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇനിയും പ്രതിപാദിക്കാത്ത ഒട്ടേറെക്കവിതകള്‍ ഈ കാവ്യസമാഹാരത്തില്‍ അക്ഷരവിശുദ്ധി ചൊരിയുന്നു.

അറിവിന്റെ അമൃത പ്രവാഹമായ വേദങ്ങളിലെ അനന്തസൗഭഗമാര്‍ന്ന മുത്തുകള്‍ ഈ സമാഹാരത്തിലെ പല കവിതകളിലും തിളങ്ങിനില്‍ക്കുന്നുണ്ട്‌. നമ്മുടെ നാടിന്റെ കെടാവിളക്കായ വൈദിക സംസ്കൃത പൂര്‍വസൂരികളായ കവികളിലൂടെ നമുക്ക്‌ പകര്‍ന്നുതന്നിട്ടുണ്ട്‌.

ആ അമൃതധാരയിലെ ഒരു കണ്ണിയാണ്‌ ‘ആശ്രമ വിശുദ്ധി’യുടെ കര്‍ത്താവായ വൈരശ്ശേരി നമ്പൂതിരിയും. ഈ കാവ്യസമ്പുടത്തിലെ ഓരോ കവിതയും അത്‌ സാക്ഷ്യപ്പെടുത്തുന്നു.

സ്കൈബുക്ക്‌ പബ്ലിഷേഴ്സ്‌ (മാവേലിക്കര) പ്രസിദ്ധപ്പെടുത്തിയ ഈ കൃതിക്ക്‌ പ്രശസ്തകവി പി.നാരായണക്കുറുപ്പിന്റെ അവതാരിക ആശ്രമകവാടമായി, സാഹിതീ തീര്‍ത്ഥാടകര്‍ക്ക്‌ വഴിവിളക്കായി നിലകൊള്ളുന്നു. (70 രൂപവിലയുള്ള ഈ കൃതി സ്കൈ ബുക്ക്‌ പബ്ലിഷേഴ്സ്‌, മാവേലിക്കര 690 101 എന്ന വിലാസത്തില്‍ ലഭ്യമാണ്‌)

മധു കുട്ടംപേരൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

പുതിയ വാര്‍ത്തകള്‍

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.