Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാര്‍ദ്ധക്യം : വീണ്ടും ഒരു ബാല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:40 pm IST
in Samskriti

ഇത്‌ മനോഹരമായ ഒരു വിശ്രാന്തിയാണ്‌. ഔന്നത്യത്തിലെത്തിയതിന്റെ ആഹ്ലാദമാണ്‌. അനുഭവങ്ങളാല്‍ സമ്പന്നമായതിന്റെ പക്വതയാണ്‌. പിന്നാലെ വരുന്നവര്‍ക്ക്‌ കടന്നുപോകാനുള്ള ശരിയായ ദിശാസൂചികയാണ്‌. എന്നാല്‍ ഇന്ന്‌ വാര്‍ദ്ധക്യം ഇതൊക്കെയാണോ…? അത്‌ പരാതികളും പരിദേവനങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഒറ്റപ്പെടലും ഏകാന്തതയുംകൊണ്ട്‌ അസഹ്യമായിരിക്കുന്നു. മരണം ആഗതമായിരിക്കുന്നു എന്ന തോന്നലില്‍ ഭീതിനിറഞ്ഞതായിരിക്കുന്നു. എന്തുകൊണ്ടാണ്‌ വാര്‍ദ്ധക്യം ഇത്രയേറെ അസംതൃപ്തവും ഭീതിജനകവുമായി മാറുന്നത്‌ ?

വാര്‍ദ്ധക്യത്തിലേക്കെത്തുന്നതിനുമുമ്പ്‌ കടന്നുപോന്ന ഓരോ ജീവിത നിമിഷങ്ങളിലും നിങ്ങള്‍ക്ക്‌ തൃപ്തിയുടെയും സന്തോഷത്തിന്റെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? ഉണ്ട്‌ എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക്‌ വാര്‍ദ്ധക്യത്തിലും അതനുഭവിക്കാന്‍ കഴിയും. പലപ്പോഴും ഉത്തരം അതാവാന്‍ വഴിയില്ല. കാരണം ഇന്നത്തെ സാഹചര്യത്തില്‍ ഒരു വ്യക്തിക്ക്‌ തന്റെ ജീവിതത്തെ സ്വയം നിര്‍ണ്ണയിച്ചുകൊണ്ട്‌ സ്വതന്ത്രനായി ജീവിച്ച്‌ സംതൃപ്തിയടയുക എന്നത്‌ അത്യന്തം ദുഷ്ക്കരമായി ത്തീര്‍ന്നിരിക്കുന്നു. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി, കുടുംബത്തിനും സമുദായത്തിനും വേണ്ടി, മതത്തിനും രാഷ്‌ട്രീയത്തിനുംവേണ്ടി നിങ്ങള്‍ നിങ്ങളുടെ ഓരോ വിലപ്പെട്ട നിമിഷങ്ങളും പാഴാക്കുന്നു. ഒരു നിമിഷം പോലും നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നില്ല. ഈ നഷ്ടബോധം – അതിന്റെ അനുരണനങ്ങള്‍ – അതാണ്‌ നിങ്ങളെ വാര്‍ദ്ധക്യത്തില്‍ വേട്ടയാടുന്നത്‌. ശിശുവായിരിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വിധേയമാവുകയാണ്‌. നിങ്ങള്‍ക്ക്‌ പങ്കില്ലാത്ത, നിങ്ങളുടെ ആത്മാവിന്റെ ആവിഷ്ക്കാര സാദ്ധ്യതയെ കണക്കിലെടുക്കാത്ത രൂപപ്പെടലുകള്‍ക്ക്‌ വിധേയമാവുകയാണ്‌.

ചിത്രകാരനാവേണ്ട നിങ്ങള്‍ ഡോക്ടറാകുന്നു. കാര്‍ഷികവൈദഗ്‌ദ്ധ്യമുണ്ടായിരുന്ന നിങ്ങള്‍ ബാങ്ക്‌ മാനേജരാകുന്നു. സംഗീതജ്ഞനാവേണ്ടിയിരുന്ന നിങ്ങള്‍ കച്ചവടക്കാരനാകുന്നു. ഇതൊന്നും നിങ്ങള്‍ തിരഞ്ഞെടുത്ത വഴികളായിരുന്നില്ല. നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവന്നതാണ്‌. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളായിരിക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ക്ക്‌ നിങ്ങളുടെ യഥാര്‍ത്ഥ സത്തയെന്താണോ അതില്‍ ജീവിക്കുവാന്‍ കഴിയണം. എന്നാലിന്ന്‌ നമ്മള്‍ ഭയപ്പെടുന്നു. മാതാപിതാക്കളെ, മതമേധാവികളെ, രാഷ്‌ട്രീയ നേതൃത്വത്തെ. സര്‍വ്വോപരി സ്വന്തം ആത്മാവിനെപ്പോലും. അവിടെ നമുക്ക്‌ നമ്മുടെ ആദ്യചുവടുതന്നെ പിഴയ്‌ക്കുന്നു. ശരിയായ ട്രാക്കില്‍നിന്നും നമ്മുടെ ജീവിതം വഴുതിമാറുന്നു. അത്‌ നമ്മെ ഒട്ടേറെ കുഴപ്പങ്ങളിലേക്ക്‌, പൊരുത്തപ്പെടാനാവാത്ത ഒട്ടേറെ സാഹചര്യങ്ങളിലേക്ക്‌ എത്തിക്കുന്നു. ഇതിലൂടെ സംജാതമാകുന്ന ആന്തരിക സംഘര്‍ഷങ്ങളിലൂടെ മൂപ്പെത്തുംമുമ്പേ നിങ്ങള്‍ പഴുക്കുവാനാരംഭിക്കുന്നു. മൂക്കാത്ത പഴങ്ങള്‍ക്ക്‌ ഒരിക്കലും മനോഹരമായ നിറവും മാധുര്യമേറിയ രുചിയുമുണ്ടാവില്ല. അതുകൊണ്ട്‌ ഒരിക്കലും തല്ലിപ്പഴുപ്പിച്ച പഴങ്ങളായി നാം മാറാതിരുന്നാല്‍ വാര്‍ദ്ധക്യത്തിന്റെ മൂപ്പെത്തുമ്പോള്‍ നമുക്ക്‌ മനോഹാരിതയും മനഃശാന്തിയും ഏറുമെന്നതില്‍ സംശയമില്ല. കടന്നുപോന്ന വഴികളില്‍ നമുക്ക്‌ സംതൃപ്തി നേടാനാവുമായിരുന്നെങ്കില്‍ നിശ്ചയമായും പ്രായമേറുന്തോറും നമുക്ക്‌ അതേ തൃപ്തിയില്‍ പുലരാനാവും.

എത്ര ദാരിദ്ര്യത്തിലും, എത്ര ദുരിതത്തിലും നമുക്ക്‌ ചുറ്റുപാടുകളില്‍ നിന്നും നന്മയുടെയും സ്നേഹത്തിന്റെയും നനുത്ത ഉറവുകളെ കണ്ടെത്താനായാല്‍ ആഹ്ലാദത്തിന്റെ കുഞ്ഞലകളെ സൃഷ്ടിക്കുവാനായാല്‍, സംഗീതത്തിന്റെ നേര്‍ത്ത ധാരകളെ സ്വീകരിക്കുവാനായാല്‍ വാര്‍ദ്ധക്യത്തിലും നാം നിറവുള്ളവരായി മാറും. ജീവിതത്തെ അതിന്റെ സത്തയിലും സൗന്ദര്യത്തിലും അനുഭവിച്ചുതീര്‍ക്കുവാന്‍ കഴിയുന്ന ഏതൊരാള്‍ക്കും മരണത്തേയും സൗമ്യമായി സമീപിക്കുവാനാകും.

വിശ്വസാഹിത്യകാരനായ രവീന്ദ്രനാഥടാഗോറിന്റെ അന്ത്യനാളുകള്‍. മരണാസന്നനായി കിടക്കുന്ന അദ്ദേഹത്തിന്റെ അടുക്കല്‍ ഒരു ബന്ധു എത്തിച്ചേര്‍ന്നു. അന്നൊരു നിലാവുള്ള രാത്രിയായിരുന്നു. പ്രകൃതിയാകെ ചന്ദ്രിക ഒഴുകി പരന്നിരുന്നു. ശയ്യാവലംബിയായിരുന്ന ടാഗോറിന്റെ അടുത്തിരുന്നുകൊണ്ട്‌ അദ്ദേഹത്തിന്റെ ബന്ധു ആശ്വാസവാക്കുകള്‍ മൊഴിയാന്‍ ആരംഭിച്ചു.”താങ്കള്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. കണ്ണടച്ച്‌ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കൂ. അദ്ദേഹം താങ്കളുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല. എത്രയും വേഗം എന്നെ ഈ കഷ്ടതകളില്‍നിന്നും മോചിപ്പിക്കണമെന്ന്‌ കേണപേക്ഷിക്കൂ.” ആഗതനായ ബന്ധുവിന്റെ ആശ്വാസവാക്കുകള്‍ നീണ്ടുപോകവേ അല്‍പം നീരസത്തോടെ ടാഗോര്‍ മൊഴിഞ്ഞു. “ക്ഷമിക്കണം. താങ്കളുടെ ചിലമ്പല്‍ നിര്‍ത്തുക. ഞാനീ പ്രകൃതിയുടെ മുഗ്‌ദ്ധസൗന്ദര്യത്തെ നുകരുന്നതില്‍നിന്നും എന്നെ തടയാതിരിക്കൂ. എന്റെ മനോഹരമായ കാഴ്ചയ്‌ക്കും അനുഭൂതിദായകമായ ഈ നിശബ്ദതയ്‌ക്കും വിഘ്നംവരുത്താതെ ദയവായി വായടയ്‌ക്കൂ.”അവിടെയാണ്‌ മരണത്തിലും ജീവിതത്തിന്റെ സൗന്ദര്യത്തെ ദര്‍ശിക്കുവാന്‍ കഴിയുന്ന മാനസികാവസ്ഥയെ നാം കണ്ടുമുട്ടുന്നത്‌. ബാല്യം നിങ്ങള്‍ക്ക്‌ വിസ്മയകരമായ ലോകം പ്രദാനംചെയ്യുന്നു. യൗവ്വനം നിങ്ങള്‍ക്ക്‌ സ്വപ്നങ്ങളും നിറങ്ങളും തരുന്നു. വാര്‍ദ്ധക്യമാകട്ടെ വിവേകവും അനുഭവവും തരുന്നു. ഇവിടെ നിങ്ങള്‍ നിറഞ്ഞ മനസ്സോടെ നിര്‍മ്മലഭാവത്തോടെ കഴിഞ്ഞുപോയ ദിനങ്ങളോട്‌ നന്ദിപ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന നിമിഷങ്ങള്‍ക്ക്‌ സ്വാഗത മരുളുകയും ചെയ്യുക. ‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.