Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കനകധാരാസഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 06:38 pm IST
in Samskriti

ശ്രൃംഗാരനായികാ ശ്രീലാ ശ്രൃംഗാരാദിരസാലയാ

ഓം കാരചേതനാരൂപാ ഓംകാരപരിഗോപിതാ

ശ്രൃംഗാരനായികാ- ശ്രൃംഗാരസത്തിനുനായികയായവള്‍. ലളിതാസഹസ്രനാമം ദേവിയെ ശ്രൃംഗാരരസസമ്പൂര്‍ണ്ണയായി സ്തുതിക്കുന്നു. ശ്രൃംഗാരം രസരാജനാണ്‌. ദേവി പ്രപഞ്ചപ്രവര്‍ത്തനത്തിനായി സൃഷ്ടിച്ച രസങ്ങളില്‍ ഏറ്റവും പ്രധാനം ശ്രൃംഗാരമാണ്‌. സൃഷ്ടിശക്തിയായ രതിയാണ്‌ ശ്രൃംഗാരത്തിന്റെ സ്ഥായിയാഭാവം. അനുസ്യുതമായി തുടരേണ്ട സൃഷ്ടിപ്രക്രിയയ്‌ക്ക്‌ പ്രേരകമായ ശ്രൃംഗാരത്തിന്‌ ദേവി സ്വയം വഴങ്ങി കാമേശ്വരന്റെ ശരീരത്തില്‍ ലയിച്ച്‌ ചേര്‍ന്ന്‌ ശിവശക്ത്യൈക്യരൂപിണിയായി വര്‍ത്തിക്കുന്നു. ലളിതാഭാവത്തില്‍ മറ്റുഭാവങ്ങള്‍ സന്ദര്‍ഭാനുഗുണമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യരസം ശ്രൃംഗാരം തന്നെ. ലളിതാദേവിയുടെ ഇരുപത്തിയഞ്ചാമത്തെ മുഖ്യനാമം.

ശ്രീലാ-ഐശ്വര്യവതി. ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ മൂര്‍ത്തിയായ ലളിതാദേവി ഐശ്വര്യവതിയാണെന്ന്‌ പറയേണ്ടതില്ല. തന്റെ ഭക്തര്‍ക്ക്‌ എല്ലാഐശ്വര്യവും നല്‍കുന്നവള്‍ എന്ന്‌ ഫലിതാര്‍ത്ഥം.

ശ്രൃംഗാരാദിരസാലയാ- ശ്രൃംഗാരാദിരസങ്ങള്‍ക്ക്‌ വാസസ്ഥാനമായവള്‍. ശ്രൃംഗാരം വീരം കരുണം രൗദ്രം ഭയാനകം ഹാസ്യം ബീഭത്സം അദ്ഭുതം ശാന്തം എന്ന്‌ രസങ്ങള്‍ ഒന്‍പത്‌. ഈ ഒന്‍പത്‌ രസങ്ങളുടെയും രസം ഒന്നാണ്‌. -ആനന്ദിപ്പിക്കല്‍. രസിപ്പിക്കുന്നതുകൊണ്ട്‌ രസം എന്നപേര്‌. ചിദാനന്ദരസാത്മികയായ ദേവി നമ്മെ രസിപ്പിക്കാനായി രസങ്ങള്‍ തന്നില്‍ത്തന്നെ ശേഖരിച്ചുവച്ചിരിക്കുന്നു. സന്ദര്‍ഭാനുഗുണമായി വീരവും രൗദ്രവും ഭയാനകവും അദ്ഭുതവും ശാന്തവുമക്കെയും പുറത്തെടുക്കുമെങ്കിലും സദാശിവന്റെ പകുതി ശരീരമാകയാല്‍ ശ്രൃംഗാരത്തിന്‌ മുഖ്യസ്ഥാനം കൊടുക്കുന്നു.

ഓം കാരചേതനാരൂപാ- ഓംകാരത്തിന്റെ ചൈതന്യം രൂപമായവര്‍. ഓംകാരം. സിംഹാസനേശീ എന്ന നാമം തൊട്ടാണ്‌ ലളിതാദേവിയുടെ ഇരുപത്തിഅഞ്ച്‌ നാമങ്ങള്‍ ആരംഭിച്ചത്‌ ആ ശ്ലോകത്തിന്റെ രണ്ടാംപാദം ഓംകാരം എന്ന മന്ത്രാക്ഷരം കൊണ്ട്‌ തുടങ്ങി. തുടര്‍ന്നുള്ള ശ്ലോകങ്ങളുടെ രണ്ടാംപാദം ഓം കാരം എന്ന മന്ത്രാക്ഷരം കൊണ്ട്‌ തുടങ്ങി തുടര്‍ന്നുള്ള ശ്ലോകങ്ങളുടെ രണ്ടാംപാദം ഐം ഹ്രീം ശ്രീം ക ഏ ഈ ല ഹ്രീം ഹസകഹലഹ്രീം സകലഹ്രീം ശ്രീം ഐം ക്ലീം സൗഃ എന്നീ അക്ഷരങ്ങള്‍ കൊണ്ട്‌ തുടങ്ങി. ഇരുപത്തിയഞ്ചാമത്തേനാമമായ ശ്രൃംഗാരനായികാ എന്ന നാമം കൊണ്ടു തുടങ്ങുന്ന ശ്ലോകത്തിന്റെ രണ്ടാം പാദം ഓം എന്നാണ്‌. രണ്ടുവശവും ‘ഓം’ ചേര്‍ന്ന സമ്പുടജപമായി.

ഓംകാരപരിഗോപിതാ- ഓംകാരത്താല്‍ മറയ്‌ക്കപ്പെട്ടവള്‍. ഈ കനകധാരസഹസ്രനാമം ഒരുലക്ഷത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ മഹാലക്ഷ്മിയെക്കുറിച്ചുള്ളതാണ്‌. താമരപ്പൂവില്‍ നില്‍ക്കുന്ന മഹാലക്ഷ്മിയായാണ്‌ വിഗ്രഹരൂപം. മുകളിലുള്ള രണ്ടുകൈകളിലും താമരപ്പുവുണ്ട്‌. താഴെയുള്ള രണ്ടുകൈകള്‍ അഭയ വരദമുദ്രകള്‍ പ്രദര്‍ശിപ്പിക്കുന്നു. ദേവിയുടെ മുന്‍പില്‍ ഒരു ഓം കാരം സ്ഥാപിച്ചുണ്ട്‌. അത്‌ വിഗ്രഹത്തെ ഭാഗികമായി മറയ്‌ക്കുന്ന മുഖവും കൈകളിലെ താമരപ്പൂക്കളും മറവില്ലാതെ കാണാം. ബാക്കിശരീരഭാഗം ഓം കാരത്തിലെ വിടവുകളിലൂടെയേകാണാനാകൂ. അത്കൊണ്ടാണ്‌ ഓംകാരപരിഗോപിതാ എന്ന നാമം. ഓം കാരത്തിന്റെ മറവില്ലാതെ വിഗ്രഹം ദര്‍ശിച്ചാലുണ്ടാകുന്ന സമ്പത്തിന്റെ ഭാരം താങ്ങാന്‍ സാധാരണക്കാര്‍ക്കുകഴിയുകയില്ല എന്നതുകൊണ്ടാണ്‌ മുന്‍പില്‍ ‘ഓം’ കാരപരിശോപനം. ക്ഷേത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന്‌ വിവരിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.