ചിക്കമഗളൂരു : ഹിന്ദുക്കളുടെ പുണ്യോത്സവമായ ഗണേശ ചതുർത്ഥിക്ക് നേതൃത്വം നൽകി മതസൗഹാർദ്ദത്തിന് മാതൃകയായി മുസ്ലീം വനിത . ചിക്കമഗളൂരു ജില്ലയിലെ എൻ.ആർ. പുര പട്ടണത്തിൽ നിന്നുള്ള ജുബൈദ ബീഗം, കഴിഞ്ഞ 18 വർഷമായി ഗണേശോത്സവ കമ്മിറ്റിയെ നയിക്കുകയാണ്. രാജീവ്നഗർ ശ്രീ വിനായക സേവാ സമിതിയുടെ പ്രസിഡൻ്റാണ് ജുബൈദ.
കമ്മിറ്റി എല്ലാ വർഷവും മൂന്ന് ദിവസത്തേക്ക് ഗണേശ വിഗ്രഹം സ്ഥാപിച്ച് ഗണേശോത്സവം ആഘോഷിക്കാറുണ്ട്. കമ്മിറ്റിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ, ഗണപതി ഹോമം, സത്യനാരായണ പൂജ എന്നിവയുൾപ്പെടെ ഉത്സവത്തിന്റെ വിവിധ മതപരമായ പരിപാടികളുടെ പൂർണ്ണ ഉത്തരവാദിത്തം ജുബൈദ ഏറ്റെടുക്കുന്നു. ഇതിനുപുറമെ, പട്ടണത്തിലെ അശ്വതകട്ടെയ്‌ക്കടുത്തുള്ള നാഗരബനയിൽ ദീപോത്സവ പരിപാടികൾ സംഘടിപ്പിക്കുന്ന കാർത്തിക ദീപോത്സവ കമ്മിറ്റിയുടെ സെക്രട്ടറിയായും അവർ പ്രവർത്തിക്കുന്നു.
ഗണേശ ചതുർത്ഥി സമയത്ത് പെൻഡലിന് ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കാൻ സുബേദ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് മുതൽ എല്ലാ ആചാരങ്ങളും ചടങ്ങുകളും പാരമ്പര്യമനുസരിച്ച് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തവും ജുബൈദ ഭംഗിയായി നിർവ്വഹിക്കുന്നു.
അവർ പട്ടണത്തിലെ മറ്റ് ഗണേശ പന്തലുകളും സന്ദർശിക്കുകയും അവിടെ പൂജകൾ നടത്തുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു. വിവിധ ഉത്സവങ്ങളിൽ ഹിന്ദു കുടുംബങ്ങളുടെ വീടുകൾ സന്ദർശിച്ച് പ്രസാദം സ്വീകരിക്കുന്നത് വർഷങ്ങളായി അവരുടെ പാരമ്പര്യമാണ്.
“ഞാൻ എന്നെ ആദ്യം ഇന്ത്യക്കാരിയാണ് . മതവും ജാതിയും പിന്നീടാണ് വരുന്നത്. എന്റെ മതത്തോടുള്ള വിശ്വസ്തത എന്ന നിലയിൽ ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. എനിക്ക് മതത്തേക്കാൾ പ്രധാനമാണ് മനുഷ്യത്വം . നമ്മള്‍ ഹിന്ദു ഉത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍, അവര്‍ നമ്മുടെ മുസ്ലീം ഉത്സവങ്ങളിലും പങ്കുചേരുന്നു. എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകള്‍ ഇവിടെ ഐക്യത്തോടെയാണ് ജീവിക്കുന്നത്,” ജുബൈദ പറഞ്ഞു.
















