Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

അഡ്വ. എം.ആര്‍. ഹരീഷ്byഅഡ്വ. എം.ആര്‍. ഹരീഷ്
Sep 14, 2026, 05:41 am IST
inSamskriti

വിനായക ചതുര്‍ത്ഥി. വിഘ്‌നങ്ങള്‍ നീങ്ങണമെന്ന പ്രാര്‍ത്ഥനയോടെ മനുഷ്യര്‍ ഗണപതിയെ ആരാധിക്കുന്ന ദിവസം. എന്നാല്‍, വിനായക ചതുര്‍ത്ഥിയുടെ യഥാര്‍ത്ഥ സന്ദേശം ഒരു ചോദ്യം പോലെ നമ്മിലേക്ക് വരേണ്ടതുണ്ട്: ജീവിത വിഘ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടെയാണ്? പുറത്തോ? അതോ അകത്തോ?

മുന്നിലുള്ള എല്ലാ തടസ്സങ്ങളും മറ്റാരെങ്കിലും സൃഷ്ടിച്ചതാണെന്ന് കരുതുന്ന നിമിഷം മുതല്‍, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം നമ്മള്‍ മറ്റൊരാളിലേക്ക് മാറ്റുകയാണ്. അതുകൊണ്ടുതന്നെ ഗണപതിയെ ഒരു ദൈവരൂപം എന്നതിലുപരി മനുഷ്യന്റെ ആന്തരശക്തിയുടെ പ്രതീകമായി മനസ്സിലാക്കുമ്പോള്‍ വിനായക ചതുര്‍ത്ഥിക്ക് പുതിയൊരു അര്‍ത്ഥതലം ലഭിക്കും.

വിഘ്‌നങ്ങള്‍ പുറത്തല്ല

അഹങ്കാരം, ഭയം, അജ്ഞാനം, അമിതാസക്തി, അസൂയ, നിഷേധചിന്തകള്‍, മാറാനുള്ള വിമുഖത, സ്വന്തം തെറ്റുകള്‍ കാണാതിരിക്കല്‍ ഇവയെല്ലാം ഓരോ തരത്തില്‍ വിഘ്‌നങ്ങളാണ്. ഇവയെല്ലാം ഉള്ളില്‍ ശക്തമാകുമ്പോള്‍, ബാഹ്യലോകത്തെ എത്ര മാറ്റിയാലും അടിസ്ഥാന പ്രശ്‌നങ്ങള്‍ മാറില്ല. അതുകൊണ്ടാണ് ഗണപതി എപ്പോഴും പ്രസക്തമാകുന്നത്.വിഘ്‌നഹര്‍ത്താവ് പുറത്തുനിന്ന് വന്ന് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതല്ല; ഉള്ളിലെ വിഘ്‌നങ്ങളെ തിരിച്ചറിഞ്ഞ് അതിജീവിക്കാനുള്ള ശക്തി നമ്മില്‍ ഉണരണമെന്നതാണ് ഗണേേശാത്സവങ്ങളുടെ ആഴത്തിലുള്ള സന്ദേശം.

ഗണപതിരൂപം നിരവധി പ്രതീകങ്ങളുടെ കൂട്ടായ്‌മയാണ്. വലിയ തല ആഴമാര്‍ന്ന ചിന്ത, വലിയ ചെവികള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനുള്ള കഴിവ്, ചെറിയ കണ്ണുകള്‍ പൂര്‍ണമായ ഏകാഗ്രത, തുമ്പിക്കൈ സാഹചര്യത്തിനനുസരിച്ച് ശക്തിയും സൗമ്യതയും ഉപയോഗിക്കാനുള്ള കഴിവ്, വലിയ വയര്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങളെ ദഹിപ്പിക്കാനുള്ള മാനസിക ശേഷി, ഒടിഞ്ഞ കൊമ്പ് അപൂര്‍ണ്ണതയിലും അര്‍ത്ഥമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍, എലി നിയന്ത്രിക്കപ്പെടാത്ത ആഗ്രഹങ്ങളുടെയും ചഞ്ചലമായ മനസ്സ് ഇങ്ങനെ ഒട്ടേറെ പ്രതീകങ്ങള്‍ ചേര്‍ന്നതാണ് ഗണപതിരൂപം. ഇവയെല്ലാം ചേര്‍ത്തുനോക്കുമ്പോള്‍ ഗണപതിയുടെ തത്വം മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള പൗരാണിക മനഃശാസ്ത്രയ സന്ദേശമായി മനസ്സിലാക്കാം.

ഗണപതിയുടെ മറ്റൊരു പ്രധാന വിശേഷണം ബുദ്ധിയുടെ ദേവന്‍ എന്നതാണ്.സമൂഹത്തിന്റെ പുരോഗതി വിശ്വാസശക്തിയില്‍ മാത്രം അളക്കാനാവില്ല. അത് എത്രമാത്രം ചിന്തിക്കുന്നു, പഠിക്കുന്നു, തിരുത്തുന്നു എന്നതിലാണ്. ഗണപതിയെ ആരാധിക്കുന്നതിന്റെ ഏറ്റവും ആധുനികമായ രൂപം ഒരുപക്ഷേ ഇതായിരിക്കാം: ‘ചിന്തിക്കുക! ചോദിക്കുക! തെറ്റുകള്‍ തിരിച്ചറിയുക! പഠിക്കുക! വിവേകത്തോടെ തീരുമാനിക്കുക.’
അന്ധമായ വിശ്വാസം മനുഷ്യനെ മുന്നോട്ടുകൊണ്ടുപോകണമെന്നില്ല. പക്ഷേ വിവേകപൂര്‍ണമായ വിശ്വാസം മനുഷ്യനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കും. വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ട മേഖലകളല്ല. രണ്ടിനും അവയുടേതായ പ്രസക്തിയുണ്ട്. ശാസ്ത്രം ചോദിക്കുന്നത് ‘എങ്ങനെ?’ എന്നാണ്.

ദര്‍ശനം ചോദിക്കുന്നത് ‘എന്തുകൊണ്ട്?’ എന്നാണ്. വിശ്വാസം മനുഷ്യനു വഴികാട്ടുന്നത് ‘എങ്ങനെ ജീവിക്കണം?’ എന്നാണ്. ആധുനിക സമൂഹത്തിന് ഈ മൂന്ന് ചോദ്യങ്ങളും ആവശ്യമാണ്. ഗണപതിയെക്കുറിച്ചുള്ള ഒരു ചിന്തയും ശാസ്ത്രവിരുദ്ധമല്ല. മറിച്ച്, ചിന്തിക്കുന്ന മനുഷ്യനെയും ചോദ്യം ചെയ്യുന്ന മനസ്സിനെയും സൃഷ്ടിക്കുന്ന പ്രതീകമായി ഗണപതിയെ കാണാം.

പുരാതനകാലത്ത് വിഘ്‌നം എന്നത് ജീവിത തടസ്സങ്ങളെയാണ് സൂചിപ്പിച്ചിരുന്നത്. ഇന്ന് വിഘ്‌നങ്ങളുടെ സ്വഭാവം മാറിയിരിക്കുന്നു. വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹ്യമാധ്യമങ്ങളിലെ താരതമ്യബോധവും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നതും വെറുപ്പിന്റെ രാഷ്‌ട്രീയവും അസഹിഷ്ണുതയും വിഘ്‌നങ്ങളാണ്. ഇവയെ അതിജീവിക്കാന്‍ മനുഷ്യന് വേണ്ടത് വിവേകമാണ്. അതുകൊണ്ടുതന്നെ ഗണപതി വിഘ്‌നങ്ങളെ നീക്കുന്ന അത്ഭുതശക്തി മാത്രമല്ല; വിഘ്‌നങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിയുടെ പ്രതീകവുമാകുന്നു.

നീ മാറ്റാന്‍ ആഗ്രഹിക്കുന്ന ലോകത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, മാറ്റാന്‍ കഴിയുന്ന നിന്നിലെ കാര്യങ്ങളെ തിരിച്ചറിയുക. മറ്റുള്ളവരുടെ തെറ്റുകള്‍ എണ്ണുന്നതിനുമുമ്പ് സ്വന്തം തെറ്റുകള്‍ പരിശോധിക്കുക.ഭയത്തെ അംഗീകരിക്കുക; പക്ഷേ ഭയത്തിന് കീഴടങ്ങാതിരിക്കുക, അറിവില്ലായ്‌മ സമ്മതിക്കുക; പക്ഷേ പഠനം തുടരുക, തെറ്റിപ്പോയാല്‍ തിരുത്തുക. ഇതാണ് യഥാര്‍ത്ഥത്തില്‍ വിഘ്‌നവിനായകന്റെ വഴി. വിനായക ചതുര്‍ത്ഥിയില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിച്ച് ആഘോഷിക്കാം.ച്ച് ആരാധിക്കുന്നതിനൊപ്പം ഉള്ളിലെ ഗണപതിയെയും കണ്ടെത്തണം. ഗണപതി വിഗ്രഹം വെള്ളത്തില്‍ ലയിച്ചുപോകും. പക്ഷേ അതിലൂടെ നമ്മില്‍ ഉണരുന്ന ഒരു നല്ല ചിന്ത, ഒരു നല്ല ശീലം, ഒരു നല്ല തീരുമാനം അത് ജീവിതം മുഴുവന്‍ തുടരണം. അതായിരിക്കട്ടെ വിനായക ചതുര്‍ത്ഥിയുടെ ഏറ്റവും മനോഹരമായ സന്ദേശം.

വിഘ്‌നവിനാശക ശക്തി

ഗണപതിയെ പുരാണകഥാപാത്രമായിമാത്രം കാണുമ്പോള്‍ അത് ഒരു കഥയില്‍ അവസാനിക്കുന്നു. എന്നാല്‍ ഗണപതിയെ ബുദ്ധിയുടെയും വിവേകത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സൃഷ്ടിശേഷിയുടെയും പ്രതീകമായി കാണുമ്പോള്‍ ആ തത്ത്വം കാലാതീതമാകുന്നു. അപ്പോള്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല, നമ്മുടെ ഉള്ളിലുമുണ്ടാകും. വിഘ്‌നങ്ങളെ ഭയക്കാത്തവരിലും്, തെറ്റില്‍ നിന്ന് പഠിക്കുന്നവരിലും ഉണ്ട് അഹങ്കാരത്തെ അതിജീവിക്കുന്നവരിലും അജ്ഞാനത്തെ അറിവുകൊണ്ട് മാറ്റുന്നവരിലും വെറുപ്പിന് പകരം വിവേകം തിരഞ്ഞെടുക്കുന്നവരിലും ഗണപതിയുടെ വിഘ്‌നവിനാശക ശക്തിയുണ്ട് എന്ന തിരിച്ചറിവിലാണ് വിനായക ചതുര്‍ത്ഥിയുടെ ധന്യത കാണേണ്ടത്.

ദൈവത്തെ പുറത്ത് തേടുന്നതിന് മുമ്പ് ഉള്ളിലെ വിഘ്‌നങ്ങളെ തിരിച്ചറിയുക. അവയെ ജയിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍, നമ്മുടെ ഉള്ളിലെ ‘വിനായകന്‍’ ഉണരും.
‘ഓം ഗം ഗണപതയേ നമഃ.’

 

Tags: വിനായക ചതുര്‍ത്ഥിDevotionalHinduismGanesh Chaturthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി

പോളിഷ് ചെയ്ത് ബ്രാന്‍ഡഡാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ആറായിരം കിലോ റേഷനരി പിടികൂടി

റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഐഎ; ബിന്‍ ലാദന്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ ഭാരതവും

ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ രാജിവച്ചു

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.