ന്യൂദൽഹി: ഉക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ, യൂറോപ്യൻ രാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധമാണെന്ന് പുടിൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ റഷ്യയ്‌ക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് തുല്യമാണ്. അതുവരെ റഷ്യയിൽ നിന്നുള്ള ഒരു ഭീഷണിയെക്കുറിച്ചും യൂറോപ്യൻ രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പുടിൻ പറഞ്ഞു.
“അത്തരമൊരു ഭീഷണിയില്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല. ഞങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല, ഭീഷണിപ്പെടുത്താനും പോകുന്നില്ല. എന്തിനാണ് നമ്മൾ അങ്ങനെ ചെയ്യുന്നത് ? “- പുടിൻ പറഞ്ഞു.
യൂറോപ്പുമായി ഒരു സംഘർഷത്തിനും റഷ്യയ്‌ക്ക് അടിസ്ഥാനമില്ലെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം സ്ഥാപിച്ച ക്രമീകരണങ്ങൾ റഷ്യയുടെ സമ്മതത്തോടെയാണ് നടപ്പിലാക്കിയതെന്നും പുടിൻ പ്രസ്താവിച്ചു. ഈ കരാറുകൾക്ക് വിരുദ്ധമായ ഏതൊരു നടപടിയും റഷ്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അന്താരാഷ്‌ട്ര നിയമത്തിനും ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ നേരിട്ട് പറഞ്ഞു.
















