കൊൽക്കത്ത: ദുര്‍ഗാ പൂജയ്‌ക്കിടെ ബംഗാളികള്‍ മാംസാഹാരം ഒഴിവാക്കണമെന്ന ഉത്തരേന്ത്യന്‍ ആത്മീയാചാര്യന്‍ ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയായി മുഖ്യമന്ത്രി സുവേന്ദു അധികാരി കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രം സന്ദര്‍ശിച്ച് പരമ്പരാഗത മീൻ-പുലാവ് കഴിക്കുന്ന ചിത്രങ്ങൾ വൈറൽ. ബംഗാളിന്റെ ഭക്ഷണശീലങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങൾക്കെതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.
പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ട് സുവേന്ദു അധികാരി കാളിദേവിക്ക് മുന്നിൽ പ്രാർത്ഥന നടത്തുകയും തലക്കറിയും മീന്‍ പൊരിച്ചതും ഉള്‍പ്പെടുന്ന പ്രസാദം കഴിക്കുകയും ചെയ്തതായി ബി.ജെ.പി ബംഗാൾ ഘടകവും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്.
















