Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക് 2

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Sep 7, 2026, 06:10 am IST
inSamskriti

ഗാര്‍ഗ്ഗാചാര്യര്‍ കൃഷ്ണനോട് ചോദിച്ചു, ‘നീ ഈ കാര്യങ്ങളെയെല്ലാം അല്പം പെരുപ്പിച്ചു കാണുന്നതല്ലേ?’
കൃഷ്ണന്‍ പറഞ്ഞു, ‘അല്ല, ഞാന്‍ ഇതൊന്നും വലുതാക്കി കാണിക്കുകയല്ല. ഇതാണ് സത്യം. ഇതാണ് സത്യമെന്ന് എനിക്കറിയാം.’

ഇതുകേട്ട ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞു ”നീ ലോകത്തെ രക്ഷിക്കാനായി നിയോഗിക്കപ്പെട്ടവനാണ്. ഈ ലോകത്തില്‍ നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.”

‘എനിക്ക് ഒരു രക്ഷകനാകാന്‍ ആഗ്രഹമില്ല. ഇവിടെ ഉള്ള പശുക്കളെയും കാളകളെയും, സ്ത്രീകളെയും പുരുഷന്മാരെയും, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, ഇവിടുത്തെ മലനിരകളെയും മരങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. എവിടെയും പോയി ആരെയും രക്ഷിക്കാനോ ഒന്നിനെയും സംരക്ഷിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു. ആരെയും രക്ഷിക്കണമെന്നില്ല എനിക്ക്. എനിക്ക് ഇവിടെത്തന്നെ ജീവിച്ചാല്‍ മതി,’ കൃഷ്ണന്‍ അദ്ദേഹത്തോട് പറഞ്ഞു.

അപ്പോള്‍ കൃഷ്ണന്റെ ജനനത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തേണ്ട സമയമായെന്ന് ഗാര്‍ഗ്ഗാചാര്യര്‍ക്ക് ബോധ്യമായി. നാരദമുനി നടത്തിയ പ്രവചനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, കൃഷ്ണന്‍ നന്ദന്റെയും യശോദയുടെയും മകനല്ലെന്ന സത്യം ആദ്യമായി അവനോട് വെളിപ്പെടുത്തുകയും ചെയ്തു. ജനനം മുതല്‍ കൃഷ്ണന്‍ അവരോടൊപ്പമാണ് വളര്‍ന്നത്. എന്നാല്‍, പെട്ടെന്ന് താന്‍ അവരുടെ മകനല്ലെന്ന് ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞപ്പോള്‍, കൃഷ്ണന്‍ കുറച്ചുനേരം നിശബ്ദനായി അവിടെ നിന്നുപോയി. തന്റെ ഉള്ളില്‍ എപ്പോഴും എന്തൊക്കെയോ അലയടിക്കുന്നുണ്ടായിരുന്നുവെങ്കിലും, അവന്‍ അതൊക്കെ അവഗണിച്ച് അന്നുവരെയുള്ള ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ഗാര്‍ഗ്ഗാചാര്യര്‍ ഇതുപറഞ്ഞ നിമിഷം, അവന്റെ ഉള്ളില്‍ അടക്കിവെച്ചിരുന്ന പലതും ഒരുമിച്ച് ഉയര്‍ന്നുവന്നു. കൃഷ്ണന്‍ തന്റെ ഉള്ളില്‍ പൂര്‍ണ്ണമായ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോയി. കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതരാന്‍ അവന്‍ ഗാര്‍ഗ്ഗാചാര്യരോട് അഭ്യര്‍ത്ഥിച്ചു.

ഗാര്‍ഗ്ഗാചാര്യര്‍ പറഞ്ഞു, ”നാരദന്‍ നിന്നെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ലക്ഷണങ്ങളും സൂചിപ്പിക്കുന്നത്, അത് നീ തന്നെയാണെന്നാണ്. അനേകം മഹര്‍ഷിമാര്‍ പ്രവചിച്ച ആ വ്യക്തി നീ തന്നെയാണ്. ജനനത്തിന്റെ തീയതിയും സമയവും സ്ഥലവും എല്ലാം കൃത്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. നീ അതിനെയെല്ലാം ശരിവെയ്‌ക്കുന്നു. ഇത് തെറ്റാകാന്‍ വഴിയില്ല.’

കൃഷ്ണന്‍ താന്‍ ജീവിച്ചിരുന്ന സമൂഹത്തോട് അത്രയേറെ പ്രതിബദ്ധതയുള്ളവനായിരുന്നു. ചുറ്റുമുള്ള മനുഷ്യരോട് അദ്ദേഹത്തിന് ആഴത്തിലുള്ള സ്‌നേഹവും ആത്മബന്ധവുമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഇവിടുത്തെ ആളല്ലെന്നും, മറ്റാരുടെയോ മകനാണെന്നും, മഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള വെളിപ്പെടുത്തല്‍ അവനില്‍ വലിയൊരു ആഘാതമായി പതിച്ചു. കൃഷ്ണന്‍ നിശബ്ദനായി നിന്നു, പിന്നീട് പതുക്കെ ഗോവര്‍ദ്ധനപര്‍വ്വതത്തിന്റെ ദിശയിലേക്ക് നടന്നു. മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് കയറി, അസ്തമിച്ചുകൊണ്ടിരുന്ന സൂര്യനെ നോക്കി അദ്ദേഹം അവിടെ നിന്നു. പെട്ടെന്ന്, അതിരുകളില്ലാത്ത ഒരു ആത്മശക്തി അദ്ദേഹത്തിനുള്ളിലൂടെ പ്രവഹിച്ചു. അത് അദ്ദേഹത്തിന്റെ സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷമായിരുന്നു. ഉള്ളിലെ അനേകം സത്യങ്ങള്‍ തിരിച്ചറിഞ്ഞും അനുഭവിച്ചും മണിക്കൂറുകളോളം അദ്ദേഹം അവിടെത്തന്നെ നിന്നു. ആ മലയിറങ്ങി താഴേക്ക് വരുമ്പോള്‍ കൃഷ്ണന്‍ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയായി മാറിക്കഴിഞ്ഞിരുന്നു. ആ കുസൃതിക്കാരനായ ഗോപാലകന്‍ ഇല്ലാതായിരിക്കുന്നു. പകരം, അദ്ദേഹത്തില്‍ പുതിയൊരു ശാന്തത ദൃശ്യമായി. അതോടൊപ്പം, തികച്ചും പുതിയൊരു ഗാംഭീര്യവും ദൈവീകതയും നിറഞ്ഞുനിന്നു. അദ്ദേഹം താഴേക്ക് നടന്നിറങ്ങിയപ്പോള്‍, അന്നുവരെ ഒപ്പം കളിച്ചുചിരിക്കുകയും കൃഷ്ണന്റെ നൃത്തവും സംഗീതവും ആസ്വദിക്കുകയും ചെയ്ത മനുഷ്യര്‍, കാരണമറിയാതെ തന്നെ അദ്ദേഹത്തിന് മുന്നില്‍ നമിച്ചു. അവിടെനിന്ന് യാത്രയാകേണ്ട സമയമായി എന്ന് അദ്ദേഹം അറിഞ്ഞു.
(അവസാനിച്ചു)

 

Tags: Lord KrishnaDevotionalSadguru Jaggi VasudevGargacharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.