
നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)
നേപ്പാളിലെ ഉഗ്രപ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീട് വാര്‍ത്തകളില്‍ നിറയുകയാണ്. ഈ വീട് തകരാതെ നിന്നതിന് കാരണം ഇത് നിര്‍മ്മിച്ച രീതിയാണെന്ന് വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വീടിന്റെ ഉടമ ലക്ഷ്മി പാണ്ഡെയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. “പ്രളയസമയത്ത് വീടിന്റെ ഒന്നാം നിലയില്‍ നിന്നിരുന്ന ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും ആയിരുന്നു.”
“എന്റെ കുടുംബത്തെ സുരക്ഷിതരാക്കാൻ ഞാൻ ശിവനോട് പ്രാർത്ഥിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു.”- ലക്ഷ്മി പാണ്ഡെ പറയുന്നു. എന്റെ വീട്ടിൽ വെള്ളപ്പൊക്കം കയറിയതിനാൽ ഞങ്ങൾ മുകളിലത്തെ നിലയിലേക്ക് കയറുകയായിരുന്നു.
രക്ഷപ്പെട്ടതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ഇത് ഞങ്ങൾക്ക് ഒരു രണ്ടാം ജന്മം പോലെയാണ്. നേപ്പാൾ ഭൂകമ്പത്തിനിടയിലും ഞങ്ങൾക്ക് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, സമീപത്തുള്ള വീടുകൾ തകർന്നു. പക്ഷെ ഞങ്ങളുടെ വീട് തകരാതെ നിന്നു. അയൽവാസികളാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.”