
മലപ്പുറം: കാന്തപുരം എ. പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നും സ്ത്രീകളുടെ സുരക്ഷയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും തങ്ങൾ പറഞ്ഞു. ഈ കാലഘട്ടത്തിൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണ്. അതിനാലാകാം കാന്തപുരം അത്തരം പ്രസ്താവന നടത്തിയതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
അവരൊക്കെ പണ്ഡിതന്മാരല്ലേ. പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. സമൂഹത്തിന്റെ നന്മക്ക് വേണ്ടി ചേര്‍ന്ന് നില്‍ക്കുക. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് സമുദായത്തിന്റെ ഐക്യം സാമൂഹ്യ ഐക്യവും എന്നിവക്ക് ചേര്‍ന്ന് നില്‍ക്കുക. സാമൂഹ്യ ഐക്യം പ്രധാനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
സമൂഹത്തിന്റെ നിലവിലെ അസ്ഥയില്‍ ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായം എന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചാണ് മുസ്‌ലിം ലീഗ് മുന്നോട്ടുപോകുന്നത്. വിഷയത്തിലുള്ള അഭിപ്രായം ലീഗിനോട് മാത്രം ചോദിക്കേണ്ട. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളോടും അഭിപ്രായം തേടൂ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.