Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് കുടുംബം. സുകുമാര പിള്ള എന്നയാളാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം.പരിക്കേറ്റ ശേഷം ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്കേറ്റ ശേഷം അതേ കട്ടിലില്‍ തന്നെ കിടത്തിയാണ് മുറിവിന് തുന്നലിട്ടതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും മകള്‍ ശ്യാമള പറഞ്ഞു.

ചികിത്സ നടത്താന്‍ ഇരുവശവും സേഫ്റ്റി റൈലിംഗ് ഇല്ലാത്ത കട്ടിലാണ് സുകുമാരപിള്ളയ്‌ക്ക് നല്‍കിയത്.തിരുവോണ ദിവസം പക്ഷാഘാതമുണ്ടായപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേ സമയം അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്.സേഫ്റ്റി റൈലിംഗ് ഉള്ള കട്ടില്‍ ഒഴിവ് ഉണ്ടായിരുന്നില്ല. കൂട്ടിരിക്കുന്ന ആള്‍ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് രോഗി കട്ടിലില്‍ നിന്ന് വീണത്. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടത് ഡോക്ടര്‍ ആണ്. ബന്ധുക്കള്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

 

Recent Posts