India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 25 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ നോര്‍ത്ത് ഗോവയിലെ നൈറ്റ്ക്ലബിന്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര, അജയ് ഗുപ്ത എന്നിവരുടെ ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ഉടമകളോടും,വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കാന്‍ വിചാരണ കോടതിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
2025 ഡിസംബര്‍ 6 ന് രാത്രിയാണ് അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ തീപ്പിടിത്തമുണ്ടായത്. ദുരന്തത്തില്‍ 25 പേര്‍ മരിച്ചു.
സാധുവായ സുരക്ഷാ അനുമതികളോ അഗ്‌നിശമന ഉപകരണങ്ങളോ ഇല്ലാതെയാണ് ക്ലബ് പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. മുന്‍കരുതലുകള്‍ ഇല്ലാതെ നടത്തിയ ഇന്‍ഡോര്‍ ഫയര്‍ ഷോയാണ് തീപ്പിടിക്കാന്‍ കാരണമായത്. ദുരന്തത്തിനു ശേഷം ലുത്ര സഹോദരന്മാര്‍ തായ്ലന്‍ഡിലേക്ക് പലായനം ചെയ്തു.

 

Recent Posts