Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 08:39 am IST
inWorld
ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

കാഠ്മണ്ഡു: നേപ്പാളില്‍ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തെയും അതിജീവിച്ച് ഒരു വീട്. രണ്ടാം നിലവരെ ചെളിയും വെള്ളവും എത്തിയിട്ടും തകരാതെ നിന്ന വീടാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ജലപ്രവാഹത്തില്‍ ഭയന്ന് രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമീപത്തെ കെട്ടിടങ്ങളെല്ലാം നാമവശേഷമായിട്ടും ഈ ഒരു കെട്ടിടം മാത്രം പ്രളയത്തെ അതിജീവിച്ചു. കെട്ടിടത്തിന്റെ മുകളിലേക്കും ഒഴുകിയെത്തിയ ജലം ശക്തമായി തെറിക്കുന്നുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ നേപ്പാളില്‍ പ്രളയത്തിന് കാരണമായ ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള ഗിറോങ് കൗണ്ടി മലനിരകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദസഞ്ചാരിയുടെ മൊബൈല്‍ ക്യാമറയിലാണ് ഹിമപാതത്തിന്റെ ദൃശ്യങ്ങള്‍ അവിചാരിതമായി പതിയുകയായിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടന്‍ ഹസാര്‍ഡ്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ കാങ് ഷിചാങ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞര്‍ നേരത്തെ അടയാളപ്പെടുത്തിയ അതേമേഖല തന്നെയാണ് വിനോദസഞ്ചാരി പകര്‍ത്തിയ വീഡിയോയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ കനത്ത ഹിമപാതമാണ് ചൈനയിലെ ഗിറോങ് പോര്‍ട്ടിലേക്ക് ദുരന്തം വിതച്ച തുടര്‍ച്ചയായ സംഭവവികാസങ്ങള്‍ക്ക് കാരണമായതെന്ന് ചൈനീസ് ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചു. നേപ്പാളിലെ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 5140 മീറ്റര്‍ ഉയരത്തില്‍ ഏതാണ്ട് 6,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മഞ്ഞുമലയാണ് ഇടിഞ്ഞു വീണത്. വന്‍തോതില്‍ ഇടിഞ്ഞിറങ്ങിയ മഞ്ഞും പാറകളും മണ്ണും താഴ്വരകളിലൂടെ കുത്തിയൊലിച്ച് അതിശക്തമായ ചെളിപ്രവാഹമായി. ഏഴ് മിനിറ്റുകള്‍ കൊണ്ട് 3300 മീറ്ററോളം താഴ്ചയിലേക്ക് ഈ അവശിഷ്ടങ്ങള്‍ കുതിച്ചെത്തി ഗിറോങ് പോര്‍ട്ട് പ്രദേശത്ത് വന്‍ നാശം വിതച്ചു.

Tags: #NepalFloodHouse withstands flash floods
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.