ന്യൂയോർക്ക്: മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ് എന്ന വിഖ്യാത പ്രഖ്യാപനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ന്യൂയോര്‍ക്കില്‍ നടന്ന : “ഒരു ലോകം ഒരു മനുഷ്യത്വം” എന്ന പരിപാടിയിലായിരുന്നു ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന. ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗമായിരുന്നു മോഹന്‍ ഭാഗതവിന്‍റേത്. പ്രത്യേകിച്ചും ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനിയുള്ളവര്‍ അമേരിക്കയിലെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ആര്‍എസ്എസ് വെറുപ്പില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്രസംഗം.
“ഞാൻ നിങ്ങളെപ്പോലെ ഒരു മതപണ്ഡിതനോ മതാധികാരിയോ അല്ല, പക്ഷേ മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ മനുഷ്യത്വം ഒന്നാണ് എന്ന് പരമ്പരാഗതമായി പറയുന്ന ഒരു സമൂഹത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, മനുഷ്യത്വം ആ സത്യത്തിന്റെ ഒരു ഉൽപ്പന്നമാണ്.” – മോഹന്‍ ഭാഗവത് പറഞ്ഞു.
“അതിനാൽ മനുഷ്യത്വം ഒന്നാണ്. ആ സത്യം ഒരു സത്യമാണ്, പക്ഷേ വിവരിക്കുന്നയാൾ അനുസരിച്ച് അത് പല തരത്തിൽ വിവരിക്കപ്പെടുന്നു. കാരണം മനുഷ്യരെന്ന നിലയിൽ, നമ്മുടെ തലയിൽ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്‌വെയറിന്റെ തടവുകാരാണ് നമ്മൾ…”- മോഹന്‍ ഭാഗവത് പറഞ്ഞു.
എഹെഡ് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ യുഎസിലെ 39 സ്റ്റേറ്റുകളില്‍ നിന്നുള്ള 5000 പേരോളം പങ്കെടുത്തു. വിവിധ മതവിഭാഗങ്ങളെയും വിശ്വാസപ്രമാണങ്ങളെയും സംബന്ധിക്കുന്നവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ആര്‍എസ്എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം നീക്കി
ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിന്റെ യുഎസ് സന്ദർശനത്തെക്കുറിച്ചും ന്യൂയോര്‍ക്കിലെ പ്രഭാഷണത്തെക്കുറിച്ചും തമിഴ് പ്രവാസി അംഗം കതിർവേൽ കുമാരരാജ പറയുന്നു, “ഒരു സംഘടന എന്ന നിലയിലോ ഹിന്ദുക്കൾ എന്ന നിലയിലോ പോലും ഞങ്ങൾ ഈ പരിപാടിയിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ശുദ്ധമായ തെറ്റിദ്ധാരണയാണിത്. ഈ രാജ്യത്തോ സമൂഹത്തിലോ നിലവിലുള്ള ഐക്യത്തിന് ഒരു തരത്തിലുള്ള വിഭജനമോ തടസ്സമോ സൃഷ്ടിക്കാൻ ഞങ്ങൾ ഇവിടെയില്ല… ഞങ്ങൾ നൽകുന്ന സംഭാവനകൾ നമുക്കെല്ലാവർക്കും അറിയാം; ഇന്ത്യക്കാർ ഏറ്റവും സമ്പന്നമായ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാണ്, വിജയം നമുക്ക് പാരമ്പര്യമായി ലഭിച്ച മൂല്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ആ മൂല്യങ്ങൾ വ്യക്തമായി ആശയവിനിമയം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു… ഹിന്ദുമതത്തെ മനസ്സിലാക്കാൻ കഴിയാത്ത ആളുകളിൽ നിന്നുള്ള ഏത് ആശങ്കകളും പരിഹരിക്കുന്നതിന് ഞങ്ങൾ സംഭാഷണത്തിനും ചർച്ചയ്‌ക്കും തയ്യാറാണ്.”
















