കൊൽക്കത്ത: ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടന്ന തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) സ്ഥാപക ദിന പരിപാടിയിൽ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു. ബാനർജിക്കും തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) യോഗത്തിന്റെ സംഘാടകർക്കും എതിരെ ഹേസ്റ്റിംഗ്സ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ നിയമലംഘനത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പങ്ക് പരിശോധിക്കും,” – അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ പാർട്ടിയുടെ അനധികൃത ബിൽബോർഡ് സ്ഥാപിച്ചതിനെതിരെയുള്ള നടപടിക്കിടെ ജീവനക്കാരെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കളായ അഭിഷേക് ബാനർജി , ഡെറക് ഒബ്രയാൻ എന്നിവർക്കെതിരെ വെള്ളിയാഴ്ച പോലീസ് കേസെടുത്തത്. ഷേക്സ്പിയർ സരണി പോലീസ് സ്റ്റേഷനിലാണ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തത്.
















