
കൊച്ചി: പൃഥ്വിരാജ് നായകനായ ഖലീഫ ആറാം ദിവസം കളക്ഷനില്‍ 67 ശതമാനം താഴ്ന്നതോടെേ ചിത്രം പരാജയത്തിലേക്ക് നീങ്ങുകയാണ്. 150 കോടിയോളം ചെലവഴിച്ച സിനിമ എട്ടു ദിവസം പിന്നിട്ടിട്ടും നേടിയത് 37.5 കോടി രൂപ മാത്രമാണ്.
ഇപ്പോള്‍ ഈ സിനിമയുടെ പരാജയകാരണങ്ങള്‍ പലരും വിലയിരുത്തുകയാണ്. ഒരു സാധാരണവായനക്കാരന്‍ നടത്തിയ നിരീക്ഷണം വ്യത്യസ്തമാണ്. ഈ സിനിമയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നുണ്ട്. ഇത് കേരളരാഷ്‌ട്രീയത്തിന്റെ പൊള്ളത്തരം തന്നെ തുറന്നുകാട്ടുന്നു. അതിനാല്‍ കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് ചായ് വുള്ള പ്രേക്ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു.
മറ്റൊന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്ക് കൊടുവള്ളി കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കടത്തുകാരുമായുള്ള ബന്ധമാണ്. ഇതും രാഷ്‌ട്രീയക്കാര്‍ക്ക് എതിരായതിനാല്‍ നെഗറ്റീവ് കമന്‍റുകള്‍ പരമാവധി രാഷ്‌ട്രീയക്കാര്‍ തന്നെ പ്രചരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.
ഒരാള്‍ (പേര് പറയുന്നില്ല) ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെ: “ഖലീഫ പരാജയപ്പെട്ടതിന്റെ ഉത്തരം സിനിമയുടെ രാഷ്‌ട്രീയ ഉള്ളടക്കത്തിൽ തന്നെയുണ്ട്. കോഴിക്കോട്–കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്ത്, അതിന്റെ പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾ, അതുമായി രാഷ്‌ട്രീയക്കാർക്കും വിവിധ ശക്തികൾക്കും ഉണ്ടാകാവുന്ന ബന്ധങ്ങൾ എന്നിവയെ സിനിമ തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇടതുപക്ഷവും വലതുപക്ഷവും ഉൾപ്പെടുന്ന രാഷ്‌ട്രീയ സംവിധാനങ്ങളിലെ ഒത്തുതീർപ്പുകളെക്കുറിച്ചുള്ള ചില സൂചനകൾ സിനിമ മുന്നോട്ടുവയ്‌ക്കുന്നു.
ഷമ്മി തിലകൻ അവതരിപ്പിക്കുന്ന പാർട്ടി സെക്രട്ടറി എന്ന കഥാപാത്രം ഇതിന് പ്രധാന ഉദാഹരണമാണ്. ഒരു രാഷ്‌ട്രീയ നേതാവിന്റെ അധികാരവും സ്വാധീനവും എങ്ങനെ കഥയിൽ അവതരിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. അതുപോലെ തന്നെ, സ്വപ്ന സുരേഷിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ശരീരഭാഷയും വസ്ത്രധാരണ ശൈലിയും ഉപയോഗിച്ചിരിക്കുന്ന രംഗങ്ങളും പ്രേക്ഷകരിൽ രാഷ്‌ട്രീയമായ വായനയ്‌ക്ക് ഇട നൽകുന്നു.
കണ്ണൂർ ജയിലിന്റെ പശ്ചാത്തലവും സിനിമയിലെ മറ്റൊരു പ്രധാന രാഷ്‌ട്രീയ സൂചനയായി തോന്നുന്നു. ജയിലിനുള്ളിൽ പോലും പുറത്തുള്ള രാഷ്‌ട്രീയ സ്വാധീനങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആശയം ചില രംഗങ്ങളിലൂടെ സിനിമ അവതരിപ്പിക്കുന്നു. പ്രത്യുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ജയിലിൽവെച്ച് ഇല്ലാതാക്കാൻ നടത്തുന്ന ആസൂത്രണവും അത് പരാജയപ്പെടുന്നതുമൊക്കെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.”
എന്തായാലും പൃഥ്വിരാജിന് ഇത് തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ്. പാര്‍വ്വതി തിരുവോത്തുമായി ചേര്‍ന്ന് അഭിനയിച്ച് ഐ ആം നോബഡി, ഡബിള്‍ റോളില്‍ വന്ന വിലായത്ത് ബുദ്ധ, ബ്ലെസ്സിയുടെ ആട് ജീവിതം എന്നിവ സാമ്പത്തിക പരാജയമായി. ഇപ്പോള്‍ ഖലീഫയും.