കൊച്ചി: പൃഥ്വിരാജ് നായകനായ ഖലീഫ ആറാം ദിവസം കളക്ഷനില്‍ 67 ശതമാനം താഴ്ന്നതോടെേ ചിത്രം പരാജയത്തിലേക്ക് നീങ്ങുകയാണ്. 150 കോടിയോളം ചെലവഴിച്ച സിനിമ എട്ടു ദിവസം പിന്നിട്ടിട്ടും നേടിയത് 37.5 കോടി രൂപ മാത്രമാണ്.
ഇപ്പോള്‍ ഈ സിനിമയുടെ പരാജയകാരണങ്ങള്‍ പലരും വിലയിരുത്തുകയാണ്. ഒരു സാധാരണവായനക്കാരന്‍ നടത്തിയ നിരീക്ഷണം വ്യത്യസ്തമാണ്. ഈ സിനിമയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധം തുറന്നുകാണിക്കുന്നുണ്ട്. ഇത് കേരളരാഷ്‌ട്രീയത്തിന്റെ പൊള്ളത്തരം തന്നെ തുറന്നുകാട്ടുന്നു. അതിനാല്‍ കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് ചായ് വുള്ള പ്രേക്ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു.
മറ്റൊന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്ക് കൊടുവള്ളി കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കടത്തുകാരുമായുള്ള ബന്ധമാണ്. ഇതും രാഷ്‌ട്രീയക്കാര്‍ക്ക് എതിരായതിനാല്‍ നെഗറ്റീവ് കമന്‍റുകള്‍ പരമാവധി രാഷ്‌ട്രീയക്കാര്‍ തന്നെ പ്രചരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. എന്തായാലും പൃഥ്വിരാജിന് ഇത് തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ്. പാര്‍വ്വതി തിരുവോത്തുമായി ചേര്‍ന്ന് അഭിനയിച്ച് ഐ ആം നോബഡി, ഡബിള്‍ റോളില്‍ വന്ന വിലായത്ത് ബുദ്ധ, ബ്ലെസ്സിയുടെ ആട് ജീവിതം എന്നിവ സാമ്പത്തിക പരാജയമായി. ഇപ്പോള്‍ ഖലീഫയും.
















