
തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതായി പുതുതായി പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എന്നാൽ വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും ഇക്കാര്യം തന്നോട് പറഞ്ഞു, മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു എന്നാൽ ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ലന്നും, ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എ ഡിജിപി ഏച്ച് . വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻറർപോളിന്റെ സഹായം തേടുമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി വ്യക്തമാക്കി.
ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 40 വർഷങ്ങൾക്കു മുമ്പ് വയലാർ രവി ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിത്. അന്വേഷണ റിപ്പോർട്ട് മുക്കി എന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ത് മുക്കാനാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.