ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളിലെ വിവരങ്ങൾ തെറ്റാണെന്ന് ഫാക്ട്-ചെക്കിങ് വെബ്‌സൈറ്റ്.ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പുണെ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടികളിൽ രാഹുൽ നടത്തിയ 40 പ്രസ്താവനകളിൽ 29 എണ്ണം പൂർണ്ണമായും തെറ്റും 11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് വെബ്‌സൈറ്റിന്റെ കണ്ടെത്തൽ.
ജെൻസി തുടക്കമിട്ട ‘ജൂഠ് കീ ഗൂഞ്ച്’ എന്ന വെബ്സൈറ്റാണ് ഇങ്ങനെ പറയുന്നത്. ഔദ്യോഗിക ഡാറ്റ ഉൾപ്പെടെ 134 വാർത്ത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനമെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.സർക്കാരുദ്യോഗങ്ങൾ, തൊഴിലില്ലായ്‌മ, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.
രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ, വെബ്‌സൈറ്റ് വിശകലനം ചെയ്തത്. 29 പ്രസ്താവനകൾ പൂർണ്ണമായും തെറ്റെന്ന് വെബ്‌സൈറ്റ്
ഔദ്യോഗിക ഡാറ്റാബേസുകൾ, സർക്കാർ രേഖകൾ, പബ്ലിക് ആർക്കൈവുകൾ എന്നിവയ്‌ക്ക് തികച്ചും വിരുദ്ധമായ പ്രസ്താവനകളെയാണ് ഫാക്ട്-ചെക്കിങ് പ്ലാറ്റ്‌ഫോം തെറ്റ് എന്ന് തരംതിരിച്ചിരിക്കുന്നത്.കൃത്യമായ കുറ്റകൃത്യ ശതമാനങ്ങൾ: ഇന്ത്യൻ സ്ത്രീകളിൽ 6% പേർ ബലാത്സംഗത്തിനിരയാകുന്നു എന്ന രാഹുലിന്റെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ രേഖകൾ ചൂണ്ടിക്കാട്ടി പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു.
സ്‌കൂൾ ഡ്രോപ്പ് ഔട്ട് കണക്കുകൾ:,ചോദ്യപേപ്പർ ചോർച്ച കേസുകളിലെ ശിക്ഷാവിധി നിരക്ക്:,നീറ്റ് പരീക്ഷയും കോച്ചിങ് ചെലവുകളും: ,സർക്കാർ തൊഴിൽ ഒഴിവുകൾ:പൊതുസുരക്ഷ, ലിംഗസമത്വ കണക്കുകൾ, ദേശീയ-പ്രദേശിക കുറ്റകൃത്യ ഡാറ്റാബേസ് റിപ്പോർട്ടിങ് നിരക്കുകൾ, ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കണക്കുകൾ.എല്ലാം തെറ്റാണെന്നാണ് അവകാശപ്പെടുന്നത്. ചില യഥാർത്ഥ വിവരങ്ങളോ കണക്കുകളോ അടങ്ങിയിട്ടുണ്ടെങ്കിലും, ആവശ്യമായ സന്ദർഭത്തിൽ നിന്നല്ലാതെ അവതരിപ്പിച്ചതും സത്യം പെരുപ്പിച്ചുകാട്ടിയതുമായ പരാമർശങ്ങളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് തരംതിരിച്ചിരിക്കുന്നത്.
















