ന്യൂദൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. പശ്ചിമ ബംഗാളിലെ നാദിയയിലുള്ള തന്റെ സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെ അവർ നൽകിയ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി നിരസിച്ചു.
പശ്ചിമ ബംഗാളിലെ നാദിയയിലുള്ള സർക്യൂട്ട് ഹൗസ് ഒഴിയാനുള്ള ഉത്തരവിനെ മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്ത് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. “ഞങ്ങൾ ഇത് പരിഗണിക്കാൻ പോകുന്നില്ല. ഹൈക്കോടതിക്കും ഈ വിഷയം കേൾക്കാം” – ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതി ഉത്തരവുകൾ ലംഘിച്ച് പശ്ചിമ ബംഗാളിലെ നാദിയ ജില്ലാ ഭരണകൂടം ജില്ലയിലെ സർക്യൂട്ട് ഹൗസിലെ സർക്കാർ വസതിയിൽ നിന്ന് തന്നെ പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് തദ്ദേശ ഭരണകൂടം നടപടി സ്വീകരിച്ചതെന്ന് മഹുവ മൊയ്ത്രയുടെ അഭിഭാഷകൻ ആരോപിച്ചു. ഫെഡറലിസവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾ ഈ കേസ് ഉയർത്തുന്നുവെന്നും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സംരക്ഷണം നൽകാൻ ഉത്തരവിട്ടതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും അഭിഭാഷകൻ വാദിച്ചു.
എന്നിരുന്നാലും തിങ്കളാഴ്ച സുപ്രീം കോടതി കേസ് കേൾക്കാൻ വിസമ്മതിച്ചു.
















