
ന്യൂദല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയാത്ത തൊഴിലില്ലായ്മയുടെ പാപഭാരം കൂടി മോദി സര്ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ പ്രിയങ്ക ഗാന്ധി. നീതി ആയോഗ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തൊഴിലവസരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടില്‍ ഇന്ത്യയുടെ തൊഴിലില്ലായ്‌മയുടെ കണക്കുകള്‍ നിരത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ ഈ ആക്രമണം.
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര പറയുന്നു, “40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിതെന്ന് നമുക്കറിയാം. യുവാക്കൾക്കിടയിൽ വളരെയധികം അസ്വസ്ഥതയും നിരാശയും ഉണ്ടെന്ന് വളരെ വ്യക്തമാണ്. വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ നമ്മൾ അത് കണ്ടു. കഴിഞ്ഞ 12 വർഷമായി പരാജയപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും തൊഴിൽ സൃഷ്ടിക്കാത്തതിന്റെയും സംയോജനമാണിത്”.
ഈ 12 വര്‍ഷത്തില്‍ പരമാവധി തൊഴിലുകള്‍ മോദി സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിവേഗം ഉയരുന്ന ജനസംഖ്യയുടെ ഭാരം തൊഴില്‍ മേഖലയ്‌ക്ക് തിരിച്ചടിയാണ്. അതുപോലെ എഐ സൃഷ്ടിച്ച പ്രതിസന്ധികളും ആഗോളസാമ്പത്തിക മാന്ദ്യങ്ങളും ചേര്‍ന്ന് വ്യവസായമേഖലയ്‌ക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മോദി സര്‍ക്കാര്‍ പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയുടെ തൊഴിലില്ലായ്‌മ എന്ന ശാപത്തിന് കാരണം നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടേയും കാലത്ത് തുടര്‍ന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ്. ഇന്ത്യയുടെ വ്യവസായ മേഖലയെ പൊതുമേഖലസംവിധാനത്തില്‍ കെട്ടിയിട്ടത് ഇന്ത്യയുടെ സമ്പദ് ഘടനയെ പല ദശകങ്ങളായി മുരടിപ്പിച്ചിരുന്നു.
പ്രിയങ്കയുടെ മറ്റൊരു നുണ ഇതാണ്:”ഉൽപ്പാദനത്തിന് ഊന്നൽ നൽകിയിട്ടില്ല.എംഎസ്എംഇകൾക്ക് ഊന്നൽ നൽകിയിട്ടില്ല. ചെറുകിട ബിസിനസുകളെയും മറ്റ് തൊഴിൽ ദാതാക്കളായ ആളുകളെയും കാർഷിക മേഖലയെയും പോലും തളർത്തുന്ന ചില നയങ്ങളുണ്ട്..”. വാസ്തവത്തില്‍ മോദി സര്‍ക്കാരാണ് വെറും സേവനമേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന ഇന്ത്യയുടെ സമ്പദ് ഘടനയെ ഉല്‍പാദനമേഖലയിലേക്ക് മാറ്റിയത്. മോദി സര്‍ക്കാര്‍ ഉല്‍പാദനമേഖലയ്‌ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധന്‍ എന്നറിയപ്പെടുന്ന രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യ ഉല്‍പാദനമേഖലയിലേക്ക് ചുവടുമാറ്റം നടത്തുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ അത് ഉല്‍പാദനമേഖലയിലൂടെ മാത്രമേ നടക്കൂ എന്ന ഉറച്ച നിലപാടിലൂടെ മോദി മുന്നേറുകയായിരുന്നു. അങ്ങിനെയാണ് ഉല്‍പാദന മേഖലയെ ഉണര്‍ത്താന്‍ വന്‍തോതില്‍ സാമ്പത്തിക സൗജന്യങ്ങള്‍ മോദി സര്‍ക്കാര‍് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഫലം ഉണ്ടാവുകയും ചെയ്തു. ഇതോടെ ചൈനയ്‌ക്ക് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ഉല്‍പാദനമേഖലയെ എങ്ങിനെ തകര്‍ക്കാം എന്ന ആലോചനയാണ് കോണ്‍ഗ്രസും ഇവിടുത്തെ ഇടത് സര്‍ക്കാരും ആലോചിച്ചത്. അതിന്റെ ഫലമായാണ് ഇന്ത്യയുടെ പുതിയ ഉല്‍പാദനമേഖലയായ ഗുര്‍ഗാവോണിലെ ഫാക്ടറികളില്‍ കൂലി കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകളും മറ്റും മിന്നല്‍ പണിമുടക്ക് നടത്തിയത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുൂം സ്റ്റാര്‍ട്ടപ്പുകളും ഏറ്റവുമധികം വളര്‍ത്തിയത് മോദി സര്‍ക്കാരാണ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും വന്‍തോതില്‍ പണം ലഭ്യമാക്കിയും ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍ക്കാന്‍ സഹായിച്ചും മോദി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ചെറുകിട ഇടത്തരം വ്യവസയാസംരംഭങ്ങളെ സഹായിച്ചിരുന്നു.