India

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മതമൗലിക ചിന്താഗതികള്‍ ശക്തമായെന്ന ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ഇങ്ങിനെ ഒരു സ്ഥിതിയില്‍ നിന്നും പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മതമൗലിക ചിന്താഗതികള്‍ ശക്തമായെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ഇങ്ങിനെ ഒരു സ്ഥിതിയില്‍ നിന്നും പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ തന്നെ ആത്മപരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശശി തരൂര്‍ ഇക്കാര്യം സൂചിപ്പിച്ചത്. സിഎന്‍എന്‍-ന്യൂസ് 18 ടിവി ചാനലും ഇത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

“കേരളത്തില്‍ ഒരു കാലത്ത് സ്വതന്ത്രമൂല്യവും പുരോഗമന ചിന്താഗതിയും പുലര്‍ത്തുന്ന മുസ്ലിങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മതേതര സൗഹൃദം കേരളത്തിലുടനീളം ശക്തമായിരുന്നു. കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും മികച്ച വിദ്യാഭ്യാസം നേടിയിരുന്നു”.- ശശി തരൂര്‍ പറഞ്ഞു.

മുസ്ലിംസമുദായത്തോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ശശിതരൂര്‍ ലോകബാങ്ക് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായത്തിലൂടെ ശശി തരൂര്‍ പ്രകടമാക്കിയത്.

വിദേശത്ത് നിന്നാണ് കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലേക്ക് ഈ മതമൗലികവാദ, യാഥാസ്ഥിതിക ചിന്താഗതികള്‍ ചേക്കേറിയതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശങ്കാകുലമാണ്. മുസ്ലിം അറബ് നാടുകളില്‍ നിന്ന്, പ്രത്യേകിച്ചും സൗദി അറേബ്യ പോലുള്ള രാജ്യങ്ങില്‍ നിന്നാണ് പുരുഷന് ആധിപത്യം വേണമെന്ന ചിന്താഗതിയും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കാനുള്ള പ്രവണതകളും മുസ്ലിം പുരുഷന്മാര്‍ക്കിടയില്‍ ശക്തമായതെന്ന ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശവും ശശി തരൂര്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ മതമൗലികവാദ ചിന്തകള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ രൂഢമൂലമായതും മധ്യേഷ്യയിലെ മുസ്ലിം രാജ്യങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടി പരാമര്‍ശമുള്ളതായി ശശി തരൂര്‍ പറയുന്നു.

ഇതിനെതിരെ കേരളത്തിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ ആത്മപരിശോധന നടത്തേണ്ടിരിക്കുന്നു. ഇവിടെ വിവധ മതങ്ങളുടെ സഹവര്‍ത്തിത്വവും മതേതര ചിന്താഗതിയും ശക്തിപ്പെടുത്തണം. ഒരു കാലത്ത് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന സ്വതന്ത്ര മൂല്യങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടക്കണമെന്നും അതിലൂടെ മാത്രമേ യാഥാസ്ഥിതിക മുസ്ലിങ്ങളെ അതില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Recent Posts