India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

ഇന്ത്യയ്ക്കെതിരെ മറ്റൊരു യുദ്ധത്തിന് പാകിസ്ഥാന്‍ ഒരുങ്ങുകയാണോ എന്നതാണ് ആശങ്ക. ഏകദേശം 60 മണിക്കൂറുകളോളമാണ് ഈ സൈനിക വിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് പറന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലാമബാദ്: ചൈനയുടെയും തര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് തുടര്‍ച്ചയായി പറന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സൈനിക ആസ്ഥാനങ്ങളിലാണ് ഈ വിമാനങ്ങള്‍ ഇറങ്ങിയത്. ഇതോടെ ഇന്ത്യ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ മറ്റൊരു യുദ്ധത്തിന് പാകിസ്ഥാന്‍ ഒരുങ്ങുകയാണോ എന്നതാണ് ആശങ്ക. ഏകദേശം 60 മണിക്കൂറുകളോളമാണ് ഈ സൈനിക വിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് പറന്നത്.

റാവല്‍പിണ്ടിക്കടുത്തുള്ള നൂര്‍ഖാന്‍ എയര്‍ബേസിലും കറാച്ചിയിലെ മസ്റൂര്‍ എയര്‍ബേസിലുമാണ് ചൈനയുടെ സൈനികവിമാനം ഇറങ്ങിയത്. തുര്‍ക്കിയുടെ ടിയുഎഎഫ് 526 ഉം പാകിസ്ഥാനിലേക്ക് പറന്നതായി റിപ്പോര്‍ട്ടുണ്ട്. ഡ്രോണുകളും മിസൈലുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളുമാണ് ഈ സൈനികവിമാനങ്ങളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നൂര്‍ഖാനും മസ്റൂറും പാകിസ്ഥാന്റെ സുപ്രധാന സൈനിക വ്യോമത്താവളമാണ്.

ചൈനയുടെയും തുര്‍ക്കിയുടെയും യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനില്‍ എത്തിയ സമയം ആശങ്കാകുലമാണ്. പാകിസ്ഥാന്‍ തുര്‍ക്കിയുമായും സൗദിയുമായി ചേര്‍ന്ന് ഇസ്ലാമിക് നേറ്റോ രൂപീകരിച്ചതിന് പിന്നാലെയാണ് ഈ സൈനിക വിമാനങ്ങളുടെ പാകിസ്ഥാനിലേക്കുള്ള വരവ്. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്തും ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നു.

Recent Posts